അയോധ്യ തർക്കഭൂമി കേസ്: പുനഃപരിശോധനാ ഹർജി നൽകുമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോർഡ്
അയോധ്യ തർക്കഭൂമി കേസ്: പുനഃപരിശോധനാ ഹർജി നൽകുമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോർഡ്
Monday, November 18, 2019 12:23 AM IST
ന്യൂഡൽഹി: അയോധ്യ തർക്കഭൂമി കേസിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ ഉത്തരവിനെതിരേ പുനഃപരിശോധനാ ഹർജി നൽകുന്നെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ്. മസ്ജിദ് നിർമാണത്തിനായി നൽകിയ അഞ്ച് ഏക്കർ ഭൂമി സ്വീകരിക്കേണ്ടെന്നാണു ബോർഡ് യോഗത്തിൽ പൊതുവായി അഭിപ്രായം ഉയർന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കി. പുനഃപരിശോധനാ ഹർജി നൽകാനുള്ള നീക്കത്തെ മറ്റ് മുസ്‌ലിം കക്ഷികൾ പിന്തുണയ്ക്കുമെന്നും വ്യക്തിനിയമ ബോർഡ് ഭാരവാഹികൾ പറഞ്ഞു.

അയോധ്യയിലെ തർക്കഭൂമിയുടെ അവകാശം രാംലല്ല വിഭാഗത്തിനാണെന്നും സ്ഥലത്ത് ക്ഷേത്രം പണിയാനും ഉത്തരവിട്ട സുപ്രീം കോടതി, ഭൂമിയുടെ അവകാശം വിട്ടുകൊടുത്തതിന്‍റെ ഭാഗമായി പകരം അഞ്ച് ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിന് ഏറ്റെടുത്തു നൽകാനും നിർദേശിച്ചിരുന്നു.

ഇതിൽ ഭൂമി ഏറ്റെടുക്കണോയെന്ന കാര്യത്തിൽ പ്രധാനകക്ഷിയായ സുന്നി സെൻട്രൽ വഖഫ് ബോർഡ് 26നു യോഗം ചേരാനിരിക്കേയാണ് കക്ഷികളിലൊരാളായ മുസ്‌ലിം വ്യക്തിനിയമ ബോർഡ് നിലപാട് വ്യക്തമാക്കിയത്. മറ്റൊരു കക്ഷിയായ ജാമിയത്ത് ഉൽമ ഹിന്ദ് എന്ന സംഘടനയും പുനഃപരിശോധന ഹർജി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, സുന്നി വഖഫ് ബോർഡ് പുനഃപരിശോധന ഹർജി നൽകില്ലെന്നു നേരത്തെ അറിയിച്ചിട്ടുണ്ട്.


അതേസമയം, പുനഃപരിശോധനാ ഹർജി നൽകുമെന്ന സുന്നി വഖഫ് ബോർഡിന്‍റെ അഭിഭാഷകനും മുസ്‌ലിം വ്യക്തിനിയമ ബോർഡിലെ അംഗവുമായ സഫർജാബ് ജിലാനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പള്ളിയുടെ ഭൂമി മറ്റാർക്കും വിട്ടുനൽകാനാവില്ലെന്നാണ് ശരിഅത്ത് നിയമത്തിൽ പറയുന്നത്. കൂടാതെ, സുപ്രീം കോടതി ഉത്തരവിൽ തന്നെ നിരവധി വൈരുദ്ധ്യങ്ങളുണ്ട്.

അക്കാര്യം പുനഃപരിശോധന ഹർജിയിലൂടെ ചൂണ്ടിക്കാട്ടുമെന്നും ഇന്നലെ നടന്ന യോഗത്തിനു ശേഷം സഫറിയാസ് ജിലാനി പറഞ്ഞു. തങ്ങളുടെ പുനഃപരിശോധനാ ഹർജി നിരസിക്കുമെന്ന് അറിയാം. എങ്കിലും ഹർജി സമർപ്പിക്കുമെന്ന് ജാമിയത്ത് ഉൽമ-ഇ-ഹിന്ദിന്‍റെ ഭാരവാഹി മൗലാന അർഷാദ് മദനിയും വിശദമാക്കി. ബാബറി പള്ളിയിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതും, പള്ളി പൊളിച്ചതും നിയമവിരുദ്ധമാണെന്ന് കോടതി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ സംഭവങ്ങൾക്ക് ഉത്തരവാദികളായവർക്ക് അനുകൂലമായിരുന്നു കോടതി വിധി- മൗലാന അർഷാദ് മദനി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.