കേന്ദ്ര, സംസ്ഥാന നിലപാടുകളിലെ അന്തരം: വിശദീകരിച്ചു വിഷമിച്ച് സിപിഎം കേന്ദ്ര നേതൃത്വം
കേന്ദ്ര, സംസ്ഥാന നിലപാടുകളിലെ അന്തരം:  വിശദീകരിച്ചു വിഷമിച്ച് സിപിഎം കേന്ദ്ര നേതൃത്വം
Tuesday, November 19, 2019 1:09 AM IST
ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശനം, യുഎപിഎ തുടങ്ങിയ വിഷയങ്ങളിൽ കേരള സർക്കാരിന്‍റെ നടപടികൾ വിശദീകരിക്കാനാകാതെ വീർപ്പുമുട്ടി സിപിഎം കേന്ദ്ര നേതൃത്വം.

യുഎപിഎ കിരാത നിയമം തന്നെയാണെന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുന്ന എന്നു പറയുന്പോൾ, സിപിഎം ഭരിക്കുന്ന കേരളത്തിൽ യുവാക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരേ ഈ നിയമം ചുമത്തി കേസെടുക്കുന്നതിൽ വിശദീകരണം തേടിയപ്പോൾ വിഷമവൃത്തിലാവുകയായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടിയുടെ സ്ത്രീസമത്വ നിലപാടിൽ വെള്ളം ചേർക്കില്ലെന്ന് വ്യക്തമാക്കുന്നതിനിടെയാണ് സംസ്ഥാന ദേവസ്വം മന്ത്രി ഉൾപ്പെടെ ചില സിപിഎം നേതാക്കൾ വനിതാ പ്രവേശനത്തെ എതിർത്തു സംസാരിച്ചത് ചൂണ്ടിക്കാട്ടിയത്. താനത് കേട്ടില്ലെന്നും മലയാളം അറിയില്ലെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി.
അതേസമയം അയോധ്യ കേസിൽ സുപ്രീംകോടതി വിധിയിലൂടെ നീതി പൂർണമായും നടപ്പായില്ലെന്നും ഒരു വിഭാഗത്തിനു മാത്രമായി നേട്ടമുണ്ടായെന്നുമാണ് യെച്ചൂരി പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തലായി ചൂണ്ടിക്കാട്ടിയത്.

സിപിഎം പോളിറ്റ് ബ്യൂറോ യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ കേരളത്തിൽ രണ്ടു യുവാക്കൾക്കെതിരേ യുഎപിഎ ചുമത്തിയതിനെക്കുറിച്ചു ചോദ്യമുയർന്നപ്പോഴാണ് കൃത്യമായ വിശദീകരണം നൽകാനാകാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുഴഞ്ഞത്. യുഎപിഎ എന്ന കിരാതനിയമത്തെ സിപിഎം എക്കാലത്തും എതിർക്കുന്നു എന്നാണ് യെച്ചൂരി ആദ്യം പറഞ്ഞത്. അപ്പോൾ കേരളത്തിൽ രണ്ടു യുവാക്കൾക്കെതിരേ യുഎപിഎ ചുമത്തി ജയിലിൽ അടച്ചിരിക്കുന്നത് സിപിഎം ഭരിക്കുന്ന കേരളത്തിൽ ആണല്ലോ എന്ന ചോദ്യമുയർന്നു. അതോടെ യെച്ചൂരി മുൻപെങ്ങുമില്ലാത്ത വിധം പ്രതിരോധത്തിലായി.


യുഎപിഎ, മാവോയിസ്റ്റ് വേട്ട തുടങ്ങിയ വിഷയങ്ങളിൽ സിപിഎം കേന്ദ്ര നേതൃത്വം കേരള ഘടകത്തിന് പ്രത്യേക നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

അതേസമയം, ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയിൽ കൂടുതൽ വ്യക്തത തേടേണ്ടതുണ്ടെന്നാണ് യെച്ചൂരി പറഞ്ഞത്. എല്ലാ വിഭാഗത്തിൽ പെട്ട ആരാധാനാലയങ്ങളിലും സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യവും പരിഗണനയും ലഭിക്കണമെന്ന നിലപാട് തന്നെയാണ് സിപിഎമ്മിനുള്ളത്. ലിംഗസമത്വ വിഷയത്തിൽ സിപിഎം എക്കാലും സ്ത്രീ തുല്യതയ്ക്കുവേണ്ടി ഉറച്ചുനിൽക്കുന്നു. എന്നാൽ, ശബരിമല വിഷയത്തിൽ സുപ്രീംകോടതി ഉത്തരവിന്‍റെ കാര്യത്തിൽ സംസ്ഥാന സർക്കാർ കൂടുതൽ വ്യക്തത തേടിക്കൊണ്ടിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

ശബരിമല കേസിലെ പുനഃ പരിശോധന ഹർജികളിൽ തീരുമാനം മാറ്റിവച്ചതിലൂടെ സുപ്രീംകോടതി ഉത്തരവിലൂടെ അവ്യക്തവും അനിശ്ചിതത്വവുമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. കോടതി തന്നെ എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നാണു കരുതുന്നതെന്നും പോളിറ്റ് ബ്യൂറോയുടെ പത്രക്കുറിപ്പിലും പറയുന്നു.


സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.