ഐഐടി: അന്വേഷണം വേണമെന്ന് പാർലമെന്‍റിലും
ഐഐടി: അന്വേഷണം വേണമെന്ന് പാർലമെന്‍റിലും
Tuesday, November 19, 2019 1:09 AM IST
ന്യൂഡൽഹി: മദ്രാസ് ഐഐടി വിദ്യാർഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായവരെ ഉടൻ കണ്ടെത്തി ശിക്ഷിക്കണമെന്നും പാർലമെന്‍റിൽ ആവശ്യം. എൻ.കെ. പ്രേമചന്ദ്രനും ഡിഎംകെ നേതാവ് എം. കനിമൊഴിയുമാണ് വിഷയം ഉന്നയിച്ചത്. വിഷയത്തിൽ പ്രേമചന്ദ്രൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും സ്പീക്കർ ഓം ബിർള അനുമതി നൽകിയില്ല. ഇതിനെതിരേ രംഗത്തെത്തിയ കേരള, തമിഴ്നാട് എംപിമാർ ബഹളം വച്ചതിനെത്തുടർന്ന് മറുപടിയുമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്റിയാൽ രംഗത്തെത്തിയെങ്കിലും വിശദീകരണത്തിൽ തൃപ്തരാകാതെ എംപിമാർ സഭയിൽ നിന്നു വാക്കൗട്ട് നടത്തി.

വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ് എന്നിവരാണ് നോട്ടീസ് നൽകിയിരുന്നത്. ഇതിന് അനുമതി നിഷേധിച്ച സ്പീക്കർ, ശൂന്യവേളയിൽ വിഷയം ഉന്നയിക്കാൻ അനുവദിക്കുകയായിരുന്നു. ഫാത്തിമ ലത്തീഫിന്‍റെ മരണത്തിനു പിന്നിൽ മതപരമായ വിവേചനവും മാനസിക പീഡനവുമാണെന്നും ഐഐടിയിലെ അധ്യാപകർ അടക്കമുള്ളവർക്കെതിരേ ആരോപണമുയർന്നിട്ടുണ്ടെന്നും ശൂന്യവേളയിൽ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. കുറ്റക്കാരെ കണ്ടെത്തുകയും അന്വേഷണത്തോട് സഹകരിക്കുകയും ചെയ്യേണ്ട ഐഐടി അധികൃതർ, പരാതി ഉന്നയിച്ച രക്ഷിതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണെന്നും പ്രേമചന്ദ്രൻ വിശദമാക്കി. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണത്തിന്‍റെ തുടക്കം മുതൽ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് തമിഴ്നാട് പോലീസ് സ്വീകരിച്ചതെന്ന് കനിമൊഴിയും ആരോപിച്ചു.


സർക്കാർ വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ട് കിട്ടിയാൽ അനന്തര നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി രമേശ് പൊഖ്റിയിൽ മറുപടി നൽകി. ഫാത്തിമ ലത്തീഫിന്‍റെ വിഷയം ഒറ്റപ്പെട്ടതല്ലെന്നും ഐഐടികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടാകുന്നെന്നും എംപിമാർ ചൂണ്ടിക്കാട്ടിയിട്ടും കൂടുതൽ വിശദാംശങ്ങൾ നൽകാൻ മന്ത്രി തയാറായില്ല. ഇതേ തുടർന്ന് കേരളാ, തമിഴ്നാട് എംപിമാർ സഭയിൽനിന്ന് വാക്ക്ഒൗട്ട് നടത്തുകയായിരുന്നു.

വിഷയത്തിൽ ഹ്രസ്വ ചർച്ച നടത്താൻ തയാറാണെന്ന് പിന്നീട് സർക്കാർ വ്യക്തമാക്കി. പാർലമെന്‍റിന്‍റെ കാര്യോപദേശക സമിതിയിൽ ടി.ആർ. ബാലു എംപിയുടെ സബ്മിഷനു മറുപടിയായാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എ.എം. ആരിഫ് എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.