എസ്പിജി പ്രധാനമന്ത്രിക്കു മാത്രം; കോണ്‍ഗ്രസ് എംപിമാർ ഇറങ്ങിപ്പോയി
എസ്പിജി പ്രധാനമന്ത്രിക്കു മാത്രം; കോണ്‍ഗ്രസ് എംപിമാർ ഇറങ്ങിപ്പോയി
Wednesday, December 4, 2019 12:18 AM IST
ന്യൂഡൽഹി: എസ്പിജി (സ്പെഷൽ പൊട്ടക്ഷൻ ഗ്രൂപ്പ്) സംരക്ഷണം പ്രധാനമന്ത്രിക്കു മാത്രമായി ചുരുക്കിയ 1988ലെ എസ്പിജി നിയമത്തിലുള്ള ഭേദഗതി രാജ്യസഭ പാസാക്കി. മഹാത്മാ ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ജീവത്യാഗത്തിൽ നിന്നു പാഠം ഉൾക്കൊള്ളാതെ രാഷ്‌ട്രീയ പ്രതികാരത്തിന്‍റെ പേരിൽ സോണിയാ ഗാന്ധി, മക്കളായ രാഹുൽ, പ്രിയങ്ക എന്നിവരുടെ എസ്പിജി സുരക്ഷ ഒഴിവാക്കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എംപിമാർ വാക്കൗട്ട് നടത്തി. വിവാദ എസ്പിജി ഭേദഗതി 2019 ബിൽ ലോക്സഭ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു.

ഗാന്ധി കുടുംബത്തോടുള്ള രാഷ്‌ട്രീയ പ്രതികാരത്തിനായാണു എസ്പിജി നിയമ ഭേദഗതിയെന്നത് ആരോപണം മാത്രമാണെന്നു ചർച്ചയ്ക്കു മറുപടി പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. നിയമ ഭേദഗതി കൊണ്ടുവന്നതു ഗാന്ധി കുടുംബത്തെ മനസിൽ കണ്ടുകൊണ്ടല്ല. പ്രിയങ്ക ഗാന്ധി വദ്രയുടെ വസതിയിൽ കഴിഞ്ഞയാഴ്ച ഏഴു കോണ്‍ഗ്രസ് പ്രവർത്തകർ ഒരു കാറിൽ സുരക്ഷ മറികടന്നു ചെന്നത് അസാധാരണവും വിചിത്രവുമായ യാദൃശ്ചികത ആണെന്നു മന്ത്രി വിശദീകരിച്ചു. എങ്കിലും സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനു നിർദേശിച്ചിട്ടുണ്ട്.

നവംബർ 25ന് രാഹുൽ ഗാന്ധി സഹോദരിയായ പ്രിയങ്കയുടെ വസതിയിൽ ചെല്ലുമെന്ന് അറിയിച്ചിരുന്നു. ഇതേ സമയത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഏതാനും പേർ ഒരു കറുത്ത ടാറ്റ സഫാരിയിൽ വസതിയിലേക്ക് ഓടിച്ചുകയറി. രാഹുലിനു പകരം കോണ്‍ഗ്രസ് പ്രവർത്തകനായ ശാർദ ത്യാഗിയും മറ്റു മൂന്നു പേരുമായിരുന്നു അവർ. അതിനാലാണു സുരക്ഷാ പരിശോധന കൂടാതെ കാർ ഗേറ്റിനകത്തേക്കു കയറ്റിവിട്ടത്. വളരെ വിചിത്രമായ യാദൃശ്ചികത ആയിരുന്നിട്ടും അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നുവെന്നും ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു.
കുടുതൽ സുരക്ഷ ഭീഷണിയുള്ളത് സോണിയാ ഗാന്ധിക്കും കുടുംബത്തിനുമാണെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് മറികടന്ന് എസ്പിജി സുരക്ഷ പിൻവലിച്ചതാണു പ്രിയങ്കയുടെ വസതിയിൽ നവംബർ 25ന് വലിയ സുരക്ഷാ വീഴ്ചയുണ്ടായെതന്നു ലോക്സഭയിൽ ആന്‍റോ ആന്‍റണി ആരോപിച്ചിരുന്നു.


പ്രധാനമന്ത്രിക്കും അദ്ദേഹം സ്ഥാനമൊഴിഞ്ഞ ശേഷം അഞ്ചു വർഷക്കാലത്തേക്ക് മുൻ പ്രധാനമന്ത്രിക്കും അദ്ദേഹത്തോടൊപ്പം താമസമുള്ള കുടുംബാംഗങ്ങൾക്കും മാത്രമായാണു പുതിയ നിയമ ഭേദഗതിയോടെ എസ്പിജി സുരക്ഷ ലഭിക്കുക. നരേന്ദ്ര മോദിയുടെ വിരമിച്ച ശേഷം അദ്ദേഹത്തിന്‍റെ കൂടെ താമസമില്ലാത്ത ഭാര്യ യശോദ ബെന്നിന് എസ്പിജി സുരക്ഷ ഉണ്ടാകില്ല.

എസ്പിജി നിയമത്തിന്മേൽ മുന്പുണ്ടായ നാലു ഭേദഗതികളും ഒരു കുടുംബത്തിനു മാത്രമായിരുന്നുവെന്നു അമിത് ഷാ പറഞ്ഞു. രാജ്യത്തിന്‍റെ ഭരണത്തലവനു നൽകുന്ന സുരക്ഷ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞവർക്കു കൂടി നൽകണമെന്നു പറഞ്ഞാൽ ജനാധിപത്യത്തിൽ അതു നടക്കില്ല. ചിലർ എസ്പിജിക്കായി വാശി പിടിക്കുന്നതിന്‍റെ കാര്യം മനസിലാകുന്നില്ല. എസ്പിജിയിലുള്ളവർ വിദേശത്തു നിന്നു വന്നവരല്ലെന്നും ഷാ പരിഹസിച്ചു. ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി തുടങ്ങിയ സേനകളിൽ നിന്നുള്ള ഇന്ത്യക്കാരാണ് എസ്പിജിയിലുള്ളത്.

രാഷ്‌ട്രീയ പ്രതികാരത്തിനുള്ള ബിൽ പിൻവലിക്കണമെന്നു കോണ്‍ഗ്രസ് എംപിമാരായ ബി.കെ. ഹരിപ്രസാദും വിവേക് തങ്കയും ആവശ്യപ്പെട്ടു. രാജ്യത്തിനായി ഏറ്റവും വലിയ ത്യാഗം ചെയ്ത കുടുംബത്തിന്‍റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും അവർ പറഞ്ഞു. ആർജെഡി, സിപിഐ അംഗങ്ങളും കോണ്‍ഗ്രസിനെ പിന്തുണച്ചു. രാഷ്‌ട്രീയ വൈരാഗ്യം തീർക്കാനാണു നിയമ ഭേദഗതിയെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം, ആർജെഡി നേതാവ് മനോജ് ഝാ എന്നിവരും ചൂണ്ടിക്കാട്ടി.

എന്നാൽ മുന്പേ വേണ്ടിയിരുന്ന ഭേദഗതിയാണിതെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. സുരക്ഷാ സൈനികർ സ്റ്റാറ്റസ് ചിഹ്നമാകരുതെന്ന് അകാലിദളിലെ നരേഷ് ഗുജ്റാൾ പറഞ്ഞു.


ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.