നിർഭയ പ്രതികളുടെ വധശിക്ഷ: ആരാച്ചാറാകാൻ രവികുമാർ
നിർഭയ പ്രതികളുടെ വധശിക്ഷ: ആരാച്ചാറാകാൻ രവികുമാർ
Thursday, December 5, 2019 12:34 AM IST
ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കാൻ ആളെക്കിട്ടാതെ തീഹാർ ജയിൽ അധികൃതർ നെട്ടോട്ടം ഓടുന്നതിനിടെ ആരാച്ചാരാകാൻ തയാറാണെന്നു ചൂണ്ടിക്കാട്ടി രാഷ്‌ട്രപതിക്കു കത്തയച്ച് രവികുമാർ. ഹിമാചൽ പ്രദേശിലെ ഷിംലയിൽ നിന്നുള്ള രവികുമാറാണ് തന്നെ താത്കാലിക ആരാച്ചാരായി നിയമിക്കണം എന്നാവശ്യപ്പെട്ട് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതിയത് ’നിർഭയക്കേസ് പ്രതികളെ എത്രയുംവേഗം തൂക്കിലേറ്റാൻ എന്നെ താത്ക്കാലിക ആരാച്ചാരായി നിയമിക്കണം, അവളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേ’ എന്നാണ് രവികുമാർ കത്തിൽ കുറിച്ചിരിക്കുന്നത്.

ഹൈദരാബാദിൽ മൃഗഡോക്ടറെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്നു കത്തിച്ചതോടെയാണ് നിർ ഭയ കേസിലെ പ്രതികൾ ഇപ്പോഴും ജയിലുകളിൽ കഴിയുന്നതിനെതിരെ പ്രതിഷേധമുയർന്നത്. പിന്നാലെ തിഹാർ ജയിൽ അധികൃതർ വധശിക്ഷാ നടപടികൾ ആരംഭിച്ചു. ഒരു മാസത്തിനുള്ളിൽ ശിക്ഷ നടപ്പാക്കാനുള്ള നീക്കത്തിലാണ് ജയിൽ അധികൃതർ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിൽ ഒരാളായ വിനയ് ശർമയാണ് രാഷ്‌ട്രപതിക്കു ദയാ ഹർജി നൽകിയിരുന്നത്. ഡൽഹി സർക്കാരിന്‍റെ ശിപാർശ ലെഫ്റ്റനന്‍റ് ഗവർണർ പരിശോധിച്ച ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറും.


വധശിക്ഷ ലഭിച്ച മറ്റു പ്രതികളായ മുകേഷ്, അക്ഷയ് കുമാർ സിംഗ് എന്നിവർ ദയാഹർജി നൽകിയിട്ടില്ല. ദയാഹർജി സ്വീകരിക്കാതെ നിരസിച്ചാൽ ഉടൻ കോടതി പ്രതികൾക്ക് ബ്ലാക്ക് വാറന്‍റ് പുറപ്പെടുവിക്കും. അതിനുശേഷം വധ ശിക്ഷ നടപ്പാക്കണമെന്നാണു ചട്ടം. തീഹാർ ജയിലിൽ ഏറ്റവും ഒടുവിൽ തൂക്കിലേറ്റിയത് പാർലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.