വ്യക്തിവിവര സംരക്ഷണ ബില്ലിന് അംഗീകാരം
വ്യക്തിവിവര സംരക്ഷണ ബില്ലിന് അംഗീകാരം
Thursday, December 5, 2019 12:34 AM IST
ന്യൂഡൽഹി: വ്യക്തി വിവരങ്ങളുടെ സംരക്ഷണത്തിനുള്ള ബില്ലിന് (പേഴ്സണൽ ഡേറ്റ പ്രൊട്ടക്ഷൻ ബിൽ- വ്യക്തിവിവര സംരക്ഷണ ബിൽ) കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. സ്വകാര്യവും വ്യക്തിപരവുമായ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതി മുൻ ജഡ്ജി ബി.എൻ. ശ്രീകൃഷ്ണ കമ്മീഷൻ നൽകിയ ശിപാർശകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ബിൽ നടപ്പു സമ്മേളനത്തിൽ പാർലമെന്‍റിൽ അവതരിപ്പിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമനും വാർത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറും പത്രസമ്മേളനത്തിൽ അറിയിച്ചു.

മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള ’ദി മെയിന്‍റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്‍റ്സ് ആൻഡ് സീനിയർ സിറ്റിസണ്‍സ്’ ഭേദഗതി ബില്ലിനും മൂന്നു കൽപിത സംസ്കൃത സർവകലാശാലകളെ കേന്ദ്ര സർവകാലശാലകളാക്കുന്നതിനുള്ള സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റീസ് ബില്ലിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ജമ്മു കാഷ്മീരിലെ സംവരണത്തിനായുള്ള രണ്ടാം ഭേദഗതി ബിൽ പിൻവലിക്കാനും മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. പൊതു, സ്വകാര്യ സ്ഥാപനങ്ങളും മറ്റുള്ളവരും വ്യക്തി വിവരങ്ങൾ ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്തി വിവര സംരക്ഷണ ബില്ലിൽ നിജപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായി നടന്നുവരുന്ന വ്യക്തിവിവര ചോർച്ച നിയന്ത്രിക്കാനും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തടയാനും ചരിത്രപരമായ പുതിയ ബിൽ നിയമമാകുന്നതോടെ കഴിയുമെന്നാണു പ്രതീക്ഷ. ഇതു സംബന്ധിച്ച ശിപാർശകളടങ്ങിയ ശ്രീകൃഷ്ണ കമ്മീഷൻ റിപ്പോർട്ട് കഴിഞ്ഞ വർഷം ജൂലൈയിൽ കേന്ദ്രസർക്കാരിനു സമർപ്പിച്ചിരുന്നു.

പ്രിയങ്ക ഗാന്ധിയുടെയും അഭിഭാഷകർ, പത്രപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയ 121 പേരുടെയും വ്യക്തി വിവരങ്ങൾ ഇസ്രായേൽ ചാര സോഫ്റ്റ്‌വേർ ആയ പെഗാസസ് ഉപയോഗിച്ച് വാട്ട്സ്ആപ്പിൽ നിന്നു ചോർത്തിയതായി വൻ ആരോപണം അടുത്തിടെ ഉയർന്നിരുന്നു. ഇക്കാര്യം പാർലമെന്‍റിലും വലിയ വിവാദത്തിനു തിരികെളുത്തി. ഇസ്രയേലിലെ ടെക് സ്ഥാപനമായ എൻഎസ്ഒ വികസിപ്പിച്ച പെഗാസസ് ചാര സോഫ്റ്റ്‌വേർ മുഖേന വ്യക്തി വിവരം ചോർത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതേ തുടർന്ന്, വ്യക്തിവിവരങ്ങളുടെ (പേഴ്സണൽ ഡേറ്റ) കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും സംരക്ഷണത്തിനായി സന്തുലിതമായ പുതിയ നിയമം കൊണ്ടുവരുമെന്നും കഴിഞ്ഞയാഴ്ച നിയമമന്ത്രി രവിശങ്കർ പ്രസാദ് പാർലമെന്‍റിൽ അറിയിച്ചിരുന്നു. ഇന്ത്യയിലെ 121 പേരടക്കം ലോകമെങ്ങും 1,400 ഉപഭോക്താക്കളുടെ വിവരങ്ങൾ വാട്ട്സ്ആപ്പിൽ നിന്നു ചോർത്തിയതായാണ് റിപ്പോർട്ട് പുറത്തുവന്നത്.


ബിഗ് ഡേറ്റ എന്നറിയപ്പെടുന്ന വ്യക്തിവിവരങ്ങൾ ചോർത്തുന്നതിന്‍റെ അപകടങ്ങളെക്കുറിച്ച് കേംബ്രിജ് അനലിറ്റിക്ക കേസിലൂടെയാണ് അമേരിക്കയിൽ അടക്കം വലിയ ചർച്ചയായത്. ആഗോള ടെക് കന്പനികളും മറ്റും സ്വകാര്യ കന്പനികളും സർക്കാർ സ്ഥാപനങ്ങളും വ്യക്തിവിവരങ്ങൾ അയാളുടെ അനുമതിയില്ലാതെ ചോർത്തുന്നതിനെതിരേ ഇന്ത്യയിലും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇന്‍റർനെറ്റിലൂടെയും അല്ലാതെയും വ്യക്തിവിവരങ്ങൾ ചോർത്തി ദുരുപയോഗിക്കുന്ന നിരവധി സംഭവങ്ങളാണ് രാജ്യത്തുണ്ടായത്.

വിവരങ്ങൾ വിൽക്കുന്നതും ബ്ലാക്മെയിൽ ചെയ്യാൻ അടക്കം ദുരുപയോഗിക്കുന്നതുമാണ് വലിയ വിവാദമായത്. പണത്തേക്കാൾ മൂല്യമുള്ളതാണ് ഡിജിറ്റൽ ഡേറ്റകളെന്ന തിരിച്ചറിവിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നിയമനിർമാണം.


ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.