ആൾക്കൂട്ട ആക്രമണം തടയാൻ നിയമ നിർമാണം
ആൾക്കൂട്ട ആക്രമണം തടയാൻ നിയമ നിർമാണം
Thursday, December 5, 2019 12:41 AM IST
ന്യൂഡൽഹി: ആൾക്കൂട്ട ആക്രമണം തടയാനും പ്രതികൾക്കു ശിക്ഷ ഉറപ്പു വരുത്തുന്നതിനുമായി നിയമ നിർമാണം നടത്താമെന്നു കേന്ദ്ര സർക്കാർ.

ഇതിനായി ഇന്ത്യൻ ശിക്ഷാ നിയമത്തിലും ക്രിമിൽ ശിക്ഷാ നിയമത്തിലും മാറ്റങ്ങൾ നിർദേശിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യസഭയിൽ വ്യക്തമാക്കി. ഇതിനുള്ള ശിപാർശകൾ നൽകണം എന്നു ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാർക്കും കത്തയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബ്യൂറോ ഓഫ് പോലീസ് റിസേർച്ച് ആന്‍റ് ഡവലപ്മെന്‍റിന്‍റെ കീഴിൽ മാർഗനിർദേശങ്ങൾക്കായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.

ഐപിസി, സിആർപിസി നിയമങ്ങളിൽ മാറ്റം വരുത്തുന്പോൾ ഇതു സംബന്ധിച്ച സുപ്രീംകോടതി നിർദേശങ്ങളും സർക്കാർ പൂർണമായും പാലിക്കുമെന്നും അമിത്ഷാ പറഞ്ഞു. ആൾക്കൂട്ട ആക്രമണത്തിന് നിലവിലെ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ പ്രത്യേക നിർവചനം ഇല്ലെന്നാണ് ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ റായ് പറഞ്ഞത്. ആൾക്കുട്ട ആക്രമണങ്ങൾ ഐപിസി 300, 302 വകുപ്പകളുടെ കീഴിലാണ് ഇപ്പോൾ വരുന്നത്.


302 കൊലപാതക കുറ്റത്തിന് വധശിക്ഷയോ ജീവപര്യന്തമോ ഉറപ്പു നൽകുന്ന വകുപ്പാണ്. ആൾക്കൂട്ട ആക്രമണത്തിനെതിരേ രാജസ്ഥാനും മണിപ്പൂരും പ്രത്യേക നിയമം പാസാക്കിയിട്ടുണ്ട്. ഇത് കേന്ദ്രത്തിന്‍റെ അംഗീകാരം കാത്ത് കിടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ, ആൾക്കൂട്ട ആക്രമണത്തിന് പിന്നിൽ ആശയപരമായ കാരണങ്ങളുണ്ടെന്ന് സിപിഎം എംപി ചൂണ്ടിക്കാട്ടിയപ്പോൾ ഈ വിഷയത്തിൽ മതമോ സമുദായമോ കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സഭാധ്യക്ഷൻ എം. വെങ്കയ്യ നായിഡു ഇടപെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.