അഭിഭാഷകനെതിരേ കോടതിയലക്ഷ്യ ഭീഷണി: ജസ്റ്റീസ് അരുണ്‍ മിശ്ര മാപ്പപേക്ഷ നടത്തി
അഭിഭാഷകനെതിരേ കോടതിയലക്ഷ്യ ഭീഷണി: ജസ്റ്റീസ് അരുണ്‍ മിശ്ര മാപ്പപേക്ഷ നടത്തി
Friday, December 6, 2019 12:23 AM IST
ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനെതിരേ കോടതിയലക്ഷ്യത്തിനു ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ജസ്റ്റീസ് അരുണ്‍ മിശ്ര സുപ്രീംകോടതിയിൽ മാപ്പപേക്ഷ നടത്തി.

അഭിഭാഷകനെ വേദനിപ്പിച്ചെങ്കിൽ നൂറു തവണ മാപ്പ് പറയാൻ തയാറാണ്. ഗോപാൽ ശങ്കരനാരായണന് തന്‍റെ പകുതി പ്രായമേയുള്ളൂ. അദ്ദേഹത്തിനെതിരേ എന്നല്ല ആർക്കെതിരേയും നടപടിയെടുക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

ഇൻഡോർ ഡെവലപ്മെന്‍റ് അഥോറിറ്റിയുടെ കേസിന്‍റെ വാദത്തിനിടെ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കുമെന്ന് ജസ്റ്റീസ് മിശ്ര ഭീഷണിപ്പെടുത്തിയതാണ് വിവാദമായത്. ഗോപാൽ ശങ്കരനാരായണൻ വാദം പൂർത്തിയാക്കാതെ കോടതി മുറി വിട്ടുപോവുകയും ചെയ്തിരുന്നു. അഭിഭാഷകനെതിരേ ഉണ്ടായ ഭീഷണിക്കെതിരേ കടുത്ത പ്രതിഷേധമാണ് സുപ്രീംകോടതി അഡ്വക്കറ്റ് ഓണ്‍ റെക്കോർഡ് അസോസിയേഷൻ ഉയർത്തിയത്. ജസ്റ്റീസ് മിശ്രയ്ക്കെതിരേ അസോസിയേഷൻ പ്രമേയം പാസാക്കുകയും ചെയ്തു.


ഇന്നലെ രാവിലെ കോടതി തുടങ്ങിയപ്പോൾ മൂന്നാം നന്പർ കോടതിയിലെത്തിയ മുതിർന്ന അഭിഭാഷകരുടെ സംഘം ജസ്റ്റീസ് മിശ്രയുടെ മുന്നിൽ പ്രതിഷേധവും അറിയിച്ചു. ബാറും ബെഞ്ചും തമ്മിലുള്ള ബന്ധം സൂക്ഷിക്കണമെന്നും അഭിഭാഷകരോട് സംയമനത്തോടെ പെരുമാറണമെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. സമാനമായ അഭിപ്രായവുമായി മുകുൾ റോഹ്തഗി, ദുഷ്യന്ത് ദവെ, മനു അഭിഷേക് സിംഗ്‌വി എന്നിവരും രംഗത്തെത്തി. ഇതോടെയാണ് അഭിഭാഷകനോടു ക്ഷമ പറയുന്നതായി ജസ്റ്റീസ് മിശ്ര അറിയിച്ചത്.

നിരവധി കേസുകളാണ് ദിവസവും കൈകാര്യം ചെയ്യുന്നതെന്നും അതിന്‍റെ സമ്മർദം ഏറെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില സമയങ്ങളിൽ അഭിഭാഷകരുടെ ഭാഗത്തുനിന്നു പ്രകോപനം ഉണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.