വനിതകളുടെ സുരക്ഷ ഉറപ്പു വരുത്തണം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
വനിതകളുടെ സുരക്ഷ ഉറപ്പു വരുത്തണം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
Sunday, December 8, 2019 12:29 AM IST
ന്യൂഡൽഹി: വനിതകളുടെ സുരക്ഷയിൽ പ്രതിജ്ഞാബദ്ധമാണെന്നും വനിത സുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ല കത്തയച്ചു. സമീപകാലത്ത് രാജ്യത്തിന്‍റെ പലഭാഗങ്ങളിലും വനിതകൾക്കെതിരേ കൂട്ട മാനഭംഗം ഉൾപ്പടെ ഗുരുതരകുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നതിന്‍റെ പശ്ചാത്തലത്തിലാണു നിർദേശം.

വനിതകളുടെ സുരക്ഷ സർക്കാരിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ്. കുറ്റകൃത്യങ്ങൾ തടയുന്നതിനായി ശക്തമായ നിയമനിർമാണം നടത്തുന്നതിനൊപ്പം തന്നെ വനിതകൾക്കെതിരേയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതിയിൽ സമയബന്ധിതമായി നടപടിയെടുക്കണമെന്നും സംസ്ഥാനങ്ങളോട് ആഭ്യന്തര മന്ത്രാലയം നിർദേശിക്കുന്നു.

വനിതാ സംരക്ഷണത്തിനായി കേന്ദ്രം മുന്പും നിർദേശിച്ചിട്ടുള്ള നടപടികൾ കർശനമായി നടപ്പാക്കണമെന്നും കത്തിൽ നിർദേശിക്കുന്നു. വനിതകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിലും പരാതികളിൽ നടപടിയെടുക്കുന്നതിലും പോലീസ് ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചാൽ ഗുരുതര വീഴ്ചയായി കണക്കാക്കണം. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ പോലീസുകാർക്ക് നവീകരണ ക്ലാസുകൾ സംഘടിപ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.


വനിതകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളിൽ പോലീസുകാർ അടിയന്തര നടപടിയെടുക്കുന്നു എന്ന് ഉറപ്പു വരുത്തണം. സംസ്ഥാന പോലീസ് സേനയ്ക്ക് ഇൻവെസ്റ്റിഗേഷൻ ട്രാക്കിംഗ് സിസ്റ്റം ഫോർ സെക്ഷ്വൽ ഒഫൻസ് (ഐടിഎസ്എസ്ഒ) പോർട്ടൽ സേവനം ലഭ്യമാക്കണം. വനിതകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതിയിൽ രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി നടപടി എടുത്തുവെന്ന് ഇതിലൂടെ ഉറപ്പു വരുത്തണമെന്നും നിർദേശിക്കുന്നു.

അത്യാധുനിക സംവിധാനങ്ങളുള്ള ഫോറൻസിക് ലബോറട്ടറി സംവിധാനങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഫോറൻസിക് തെളിവുകൾ ഇത്തരം കേസുകളിൽ നിർണായകമാണ്. അതിനാൽ തന്നെ സംസ്ഥാന പോലീസ് സേനകളിൽ മെച്ചപ്പെട്ട ഫോറൻസിക് ലബോറട്ടറി സംവിധാനങ്ങൾ ഉണ്ടെന്ന ഉറപ്പു വരുത്തണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.