നുഴഞ്ഞുകയറ്റക്കാർക്ക് ഇടമില്ലെന്ന് അമിത് ഷാ
നുഴഞ്ഞുകയറ്റക്കാർക്ക് ഇടമില്ലെന്ന് അമിത് ഷാ
Tuesday, December 10, 2019 12:30 AM IST
ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിൻമേൽ രാഷ്‌ട്രീയപ്രേരിതമായി ഒന്നുംതന്നെയില്ല. അഭയാർഥികളെ രാജ്യത്തേക്കു സ്വാഗതം ചെയ്യുന്നു. എന്നാൽ നുഴഞ്ഞുകയറ്റക്കാർക്ക് അനുമതിയില്ലെന്നാണ് ഇന്നലെ ബില്ലിന്മേൽ നടന്ന ചർച്ചയ്ക്കു തുടക്കമിട്ടുകൊണ്ട് അമിത്ഷാ പറഞ്ഞത്.

റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ കൈവശമില്ലാത്ത അഭയാർഥികൾക്കും പൗരത്വം നൽകുമെന്നും അമിത്ഷാ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ, ബംന്താദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നു വേട്ടയാടപ്പെട്ട് അഭയാർഥികളായി ഇന്ത്യയിൽ എത്തിച്ചേർവർക്ക് പൗരത്വം നൽകാനുള്ള വ്യവസ്ഥ മാത്രമാണുള്ളത്. മുൻപ് മറ്റു രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികൾക്കു പൗരത്വം നൽകാൻ നിയമനിർമാണം നടത്തിയപ്പോൾ ബിജെപി എതിർത്തിരുന്നില്ല. അതിനാൽത്തന്നെ അതിർത്തി രാജ്യങ്ങളിൽനിന്നുള്ള മുംസ്‌ലിംകൾ അല്ലാത്ത അഭയാർഥികൾക്ക് പൗരത്വം നൽകുന്ന ഈ നിയമഭേദഗതിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണു വേണ്ടതെന്നും പറഞ്ഞു. വിവേചനം ഉണ്ടെന്ന് പ്രതിപക്ഷം തെളിയിച്ചാൽ താൻ ബിൽ പിൻവലിക്കാൻ തയാറാണെന്നും അമിത്ഷാ വെല്ലുവിളിച്ചു.

1947ൽ വിഭജനത്തിന് ശേഷം ഇന്ത്യയിലേക്ക് അഭയാർഥികളായി വന്നവരാണ് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും ബിജെപി നേതാവ് എൽ.കെ അഡ്വാനിയും. ഇന്ത്യ അവരെ സ്വീകരിക്കുകയും പൗരൻമാരാക്കുകയും ചെയ്തു. അവർ പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും വരെയായെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി. മതത്തിന്‍റെ പേരിൽ കോണ്‍ഗ്രസ് രാജ്യത്തെ രണ്ടായി വിഭജിച്ചു എന്ന ആരോപണത്തിന് തൊട്ടു പിന്നാലെയാണ് അമിത്ഷാ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. താൻ അവതരിപ്പിച്ചത് ചരിത്രപരമായ ഒരു ബില്ലാണ്. പൗരത്വ ഭേദഗതി ബില്ല് ഒരു സമുദായത്തോടും വിവേചനം കാണിക്കുന്നതല്ല. പൗരത്വ ഭേദഗതി ബില്ല് ബിജെപിയുടെ 2014, 2019 തെരഞ്ഞെടുപ്പുകളിലെ വാഗ്ദാനമായിരുന്നു. അതോടൊപ്പം തന്നെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പാരന്പര്യം സംസ്കാരവും ആചാരങ്ങളും സംരക്ഷിക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത്ഷാ ഉറപ്പു നൽകി. ആസാം ഉടന്പടിയെ കോണ്‍ഗ്രസ് മാനിച്ചിട്ടില്ല. ഇതിലെ കുഴപ്പങ്ങളെയാണ് ബിജെപി തിരുത്താൻ ശ്രമിക്കുന്നത്.


മോട്ടോക്, ഹാജോംഗ് ഉൾപ്പെടെയുള്ള സമുദായങ്ങൾക്ക് അവരുടെ ഭാഷാപരവും സാമൂഹ്യപരവുമായ സംരക്ഷണം ലഭിക്കും. കർബി ആംന്തോംഗ് മേഖലയും ബില്ലിലെ വ്യവസ്ഥകൾക്കു പുറത്തായിരിക്കും. മേഘാലയയ്ക്ക് ഭരണഘടനയുടെ ആറാം ഷെഡ്യൂളിന്‍റെ സംരക്ഷണമുണ്ട്.

പൗരത്വ ബില്ലിന്‍റെ ആധാരവും അതുതന്നെയാണെന്നും അമിത്ഷാ വ്യക്തമാക്കി. പൗരത്വ നടപടികൾ അവരെ ഒരു തരത്തിലും ബാധിക്കില്ല. നാഗാലാൻഡ്, മിസോറാം എന്നീ സംസ്ഥാനങ്ങൾക്ക് അന്തർ യാത്രാനുമതി സംരക്ഷണം ഉണ്ട്. മണിപ്പൂരിനെയും അന്തർയാത്രാനുമതി പരിധിക്കുള്ളിൽ ആക്കുമെന്നും മണിപ്പൂരിനെ ബില്ലിലെ വ്യവസ്ഥകൾ പ്രതികൂലമായി ബാധിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ആർക്കും ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ പ്രതിഷേധം ഉയർത്തേണ്ട ഒരു കാര്യവുമില്ലെന്നും അമിത് ഷാ പറഞ്ഞു.

മുസ്‌ലിം വിഭാഗങ്ങളെ ഒഴിവാക്കി നിർത്തിക്കൊണ്ടുള്ള പൗരത്വ നിയമ ഭേദഗതി മതത്തിന്‍റെ പേരിൽ രാജ്യത്തെ രണ്ടായി വിഭജിച്ചു നിർത്തുന്ന ബിജെപി തന്ത്രമാണെന്നു പ്രതിപക്ഷം ആരോപിച്ചു.

ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയ്ക്കുള്ള മൗലികാവകാശം നിഷേധിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിർത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.