തൊഴിലുറപ്പുകാർക്ക് കൂലി 600 രൂപയാക്കി വർധിപ്പിക്കണം: രമ്യ ഹരിദാസ്
തൊഴിലുറപ്പുകാർക്ക് കൂലി 600 രൂപയാക്കി വർധിപ്പിക്കണം: രമ്യ ഹരിദാസ്
Wednesday, December 11, 2019 11:16 PM IST
മഹാത്മാഗാന്ധി തൊഴിൽ ഉറപ്പു പദ്ധതി പ്രകാരം ജോലി ചെയ്യുന്ന തോഴിലാളികൾക്കു കുറഞ്ഞ വേതനം വർധിപ്പിക്കണമെന്നും അടിസ്ഥാന കുറഞ്ഞ വേതനം 600 രൂപയായി നിശ്ചയിച്ച സാഹചര്യത്തിൽ തൊഴിൽ ഉറപ്പ് തൊഴിലാളികളുടെ കൂലി 600 രൂപയാക്കി വർധിപ്പിക്കണമെന്നും രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. തൊഴിൽ നൽകി കഴിഞ്ഞാൽ 15 ദിവസത്തിനകം കൂലി നൽകണം എന്ന വ്യവസ്ഥ സർക്കാർ പാലിക്കുന്നില്ല. നൂറ് തൊഴിൽ ദിനങ്ങൾ എന്നത് 250 തൊഴിൽ ദിനങ്ങളായി ഉയർത്തണം. തൊഴിൽ ദിനങ്ങൾ ഉയരുന്പേൾ നമ്മുടെ അടിസ്ഥാന സൗകര്യവും ഉത്പാദന മേഖലയും മെച്ചപ്പെടുമെന്നും എംപി ചൂണ്ടിക്കാട്ടി.

ബെന്നി ബഹനാൻ

ഇന്ത്യയിലെ ആംഗ്ലോ വംശജരുടെ അവകാശങ്ങൾക്കുമേൽ കത്തിവയ്ക്കുന്ന കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ബെന്നി ബെഹനാൻ. ആംഗ്ലോ ഇന്ത്യൻ വംശജർക്കു നിലവിലുള്ള സംവരണം എടുത്തു കളയുന്നത് അംഗീകരിക്കാൻ കഴിയില്ലയെന്നും രാജ്യത്തെ ആംഗ്ലോ ഇന്ത്യൻ ശതമാനം മന്ത്രി രേഖപ്പെടുത്തിയതിൽ പിഴവുകൾ ഏറെയാണെന്നും എംപി വ്യക്തമാക്കി.

ലോകത്തിലെ അഞ്ചു ലക്ഷത്തോളം വരുന്ന ആംഗ്ലോ വംശജരിൽ രണ്ട് ലക്ഷത്തിലധികം പേർ ഇന്ത്യയിലാണെന്ന വസ്തുത മറച്ചുവച്ചുകൊണ്ട് മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എറണാകുളം ജില്ലയിൽ മാത്രമായി പതിനായിരത്തിലധികം ആംഗ്ലോ വംശജർ ഉണ്ടെന്നും നേരിൽ വന്നാൽ അത് പൂർണമായും മന്ത്രിക്ക് ബോധ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എം.കെ. രാഘവൻ

രാജ്യത്തെ പുതിയ പാസ്പോർട്ടുകളിൽ സുരക്ഷയുടെ ഭാഗമെന്ന വിശദീകരണത്തോടെ കൂട്ടിച്ചേർത്ത തമാരചിഹ്നം ഒഴിവാക്കണമെന്നും, പ്രിന്‍റ് ചെയ്ത് നൽകിയ ബുക്‌ലെറ്റുകൾ തിരിച്ചെടുക്കണമെന്നും എം.കെ. രാഘവൻ ആവശ്യപ്പെട്ടു. പഴയ പാസ്പോർട്ടുകളിൽനിന്ന് വ്യത്യസ്തമായി ബന്ധപ്പെട്ട പാസ്പോർട്ട് ഓഫീസർമാർ ഒപ്പിടുന്നതിനു താഴെയായാണ് ദീർഘ ചതുരാകൃതിക്ക് ഇരു വശത്തുമായി താമര ചിഹ്നം ചേർത്തിരിക്കുന്നത്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഒൗദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നം പാസ്പ്പോർട്ടിൽ ഉൾപ്പെടുത്തിയത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഈ ചെയ്തിയിലൂടെ രാഷ്‌ട്രപതി പദവി ബിജെപി പ്രസിഡന്‍റ് സ്വമേധയാ ഏറ്റെടുത്തതിന് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആന്‍റോ ആന്‍റണി

ബിഎസ്എൻഎലിന്‍റെയും എംടിഎൻഎലിന്‍റെയും പുനരദ്ധാരണ പദ്ധതികളുടെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി 50 വയസു കഴിഞ്ഞ ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി നടപ്പിലാക്കുന്നതിന് 23 ഒക്ടോബർ 2019-ന് ചേർന്ന കേന്ദ്ര മന്ത്രി സഭ അനുമതി നൽകിയതായി മന്ത്രി സഞ്ചയ് ദോത്രേ ആന്‍റോ ആന്‍റണിയുടെ ചോദ്യത്തിന് മറുപടി നൽകി. സ്വയം വിരമിക്കലിനുളള അപേക്ഷ നൽകേണ്ട സമയം 04 നവംബർ 2019 മുതൽ 03 ഡിസംബർ 2019 വരെയായിരുന്നു. ഈ കാലയളവിൽ ബിഎസ്എൻഎലിൽ നിന്നും 78,569 പേരും എംടിഎൻഎലിൽ നിന്നും 14,387 പേരും സ്വയം വിരമിക്കലിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇതിനായി കേന്ദ്ര ഗവണ്‍മെന്‍റ് 29,937 കോടി രൂപയുടെ അനുമതി നൽകിയതായും മന്ത്രി വ്യക്തമാക്കി.


രാജ്മോഹൻ ഉണ്ണിത്താൻ

പയ്യന്നൂരിൽ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡും സംയുക്തമായി പെട്രോളിയം സംഭരണി നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. പദ്ധതിക്കായി നീക്കിവച്ചിട്ടുള്ള 85 ഏക്കർ സ്ഥലം കണ്ടൽ കാടുകൾ, നെൽവയലുകൾ, ജലാശയങ്ങൾ, നദികൾ, കായലുകൾ എന്നിവയാൽ പാരിസ്ഥിതികമായി സവിശേഷതകളുള്ള പ്രദേശമാണെന്നും കൂടാതെ പ്രദേശവാസികളുടെ ഉപജീവനമാർഗമായ കൃഷിയെയും മത്സ്യബന്ധനത്തെയും പ്രതികൂലമായി ബാധിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻ.കെ. പ്രേമചന്ദ്രൻ

ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ് തുടങ്ങിയ അർധ സൈനിക വിഭാഗത്തിൽപ്പെട്ടവർക്ക് എക്സർവീസ് വിഭാഗത്തിൽപ്പെട്ടവർക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. പ്രശ്നം ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരിഗണനയിൽ വരുന്നതാണെന്നും വിഷയം ഗൗരവതരമാണെന്നുംപ്രതിരോധ മന്ത്രി രാജ്നാഥ്സിംഗ് മറുപടി പറഞ്ഞു. എന്നാൽ ഇത് നയപരമായ പ്രശ്നമാണെന്നും മന്ത്രിസഭയാണ് തീരുമാനിക്കേണ്ടതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

അടൂർ പ്രകാശ് എംപി

മത്സ്യതൊഴിലാളികൾക്കായി ദേശീയതലത്തിൽ പദ്ധതി ആവിഷ്കരിക്കണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്നത് മത്സ്യമേഖലയെയാണ്. മത്സ്യ തൊഴിലാളികൾ ഇന്ന് വർഷത്തിൽ ഏറെ ദിവസവും ജോലി ഇല്ലാത്ത അവസ്ഥയിലാണ്. പ്രതികൂല കാലാവസ്ഥയിൽ കടലിൽ പോകാൻ കഴിയാത്ത ഇവർക്കു മറ്റു ജോലികൾ ലഭ്യവുമല്ല. ഈ മേഖലയിലെ തൊഴിൽ നഷ്ടം സംബന്ധിച്ച് സർക്കാർ ദേശീയ തലത്തിൽ പഠനം നടത്തണം. ഇതു കണക്കാക്കി പ്രതികൂല കാലാവസ്ഥ മൂലം നഷ്ടമാവുന്ന തൊഴിൽ ദിനങ്ങളിൽ മിനിമം വേതനം ഉറപ്പു വരുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

പി.കെ. കുഞ്ഞാലിക്കുട്ടി

പാന്പുകടിയേറ്റ് മരണപ്പെടുന്നവരുടെയും അംഗവൈകല്യം സംഭവിക്കുന്നവരുടെയും എണ്ണം വളരെ കുടുതലാണന്നും വിഷബാധയേറ്റാൽ നൽകേണ്ട ആന്‍റിവെനം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും പി. കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വയനാട്ടിലെ സ്കൂൾ വിദ്യാർഥി ഷഹല ക്ലാസ് മുറിയിൽനിന്ന് പാന്പുകടിയേറ്റ് മരണപ്പെടാനുണ്ടായ സാഹചര്യം മുൻനിർത്തി ലോക്സഭയിൽ ശൂന്യവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.എം. ആരിഫ്

തൊഴിലുറപ്പ് പദ്ധതി കേരളത്തിലെ ഏറ്റവും കുറഞ്ഞ വേതനം 600 രൂപയായി നിശ്ചയിക്കണമെന്നു എ.എം. ആരിഫ് ആവശ്യപ്പെട്ടു. കുടിശിക ഇനത്തിൽ കേന്ദ്ര സർക്കാർ കേരളത്തിന് ലഭിക്കുവാനുള്ള 1000 കോടി രൂപ എത്രയും വേഗം സംസ്ഥാനത്തിന് ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും തൊഴിലുറപ്പ് പദ്ധതിയുടെ വെബ്സൈറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ എത്രയും വേഗം നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.