പൗരത്വ നിയമ ഭേദഗതിക്കെതിരേ പഞ്ചാബ് നിയമസഭയുടെ പ്രമേയം
പൗരത്വ നിയമ ഭേദഗതിക്കെതിരേ പഞ്ചാബ് നിയമസഭയുടെ പ്രമേയം
Saturday, January 18, 2020 12:24 AM IST
ചണ്ഡിഗഡ്: പൗരത്വ നിയമ ഭേദഗതിക്കെതിരേ പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. കേരളത്തിനു ശേഷം സിഎഎയ്ക്കെതിരേ പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണു പഞ്ചാബ്.

പാർലമെന്‍ററി കാര്യ മന്ത്രി ബ്രം മൊഹീന്ദ്ര അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയായിരുന്നു സഭ പാസാക്കിയത്. ഭരണപക്ഷമായ കോൺഗ്രസും പ്രധാന പ്രതിപക്ഷമായ ആം ആദ്മി പാർട്ടിയും പ്രമേയത്തെ അനുകൂലിച്ചു. ബിജെപി എതിർത്തു.


പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപക്കുമെന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു. പ്രമേയത്തെ എതിർത്ത ശിരോമണി അകാലി ദൾ, ദേശീയ പൗരത്വ രജിസ്റ്ററിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതി പ്രകാരം പൗരത്വം ലഭിക്കുന്ന വിഭാഗങ്ങളുടെ പട്ടികയിൽ മുസ്‌ലിംകളെയും ഉൾപ്പെടുത്തണമെന്ന ആവശ്യം പ്രമേയത്തിൽ ചേർക്കണമെന്ന് അകാലി ദൾ ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ സമ്മതിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.