കെപിസിസിക്ക് 50 അംഗ സമിതി
കെപിസിസിക്ക് 50 അംഗ സമിതി
Saturday, January 25, 2020 1:23 AM IST
ന്യൂഡൽഹി: കെപിസിസിക്ക് പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ 50 അംഗ സമിതി. മാസങ്ങൾ നീണ്ട ചർച്ചകൾക്കുശേഷം കേരള നേതാക്കൾ നൽകിയ നൂറിലേറെ പേരുടെ ജംബോ പട്ടിക കടലിലെറിഞ്ഞെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നൽകിയ പുതിയ പട്ടികയിലും പുതുതായി 47 പേരെ കൂടി ചേർത്തു. പിസിസി സെക്രട്ടറിമാരെയും നിർവാഹകസമിതി അംഗങ്ങളെയും ഫെബ്രുവരി 10നു മുന്പ് പ്രഖ്യാപിക്കുമെന്ന് എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

ഒരാൾക്ക് ഒരു പദവി തത്വം അംഗീകരിച്ച് എംപിമാരെയും എംഎൽഎമാരെയും പട്ടികയിൽനിന്ന് ഒഴിവാക്കിയെങ്കിലും ഹൈക്കമാൻഡ് നേരത്തെ മുല്ലപ്പള്ളിയോടൊപ്പം നിയമിച്ച എംപിമാരായ കൊടിക്കുന്നിൽ സുരേഷും കെ. സുധാകരനും വർക്കിംഗ് പ്രസിഡന്‍റുമാരായി തുടരും. എന്നാൽ, പുതിയ വർക്കിംഗ് പ്രസിഡന്‍റുമാരില്ല. തൃശൂരിൽ നിന്നുള്ള കെ.കെ. കൊച്ചുമുഹമ്മദ് ആണ് ട്രഷറർ.

കോഴിക്കോട് ഡിസിസി പ്രസിഡന്‍റായ ടി. സിദ്ദിഖിനെ പിസിസി വൈസ് പ്രസിഡന്‍റായി നിയമിച്ചു. പകരം യു. രാജീവനെ കോഴിക്കോട് ജില്ലാ പ്രസിഡന്‍റായി പിന്നീട് നിയമിച്ചേക്കും.
വർക്കിംഗ് പ്രസിഡന്‍റുസ്ഥാനത്തേക്കു പരിഗണിച്ചിരുന്ന പ്രഫ. കെ.വി. തോമസ് അടക്കമുള്ളവരുടെ കാര്യം സോണിയ ഗാന്ധി തീരുമാനിക്കുമെന്നു മുല്ലപ്പള്ളി പറഞ്ഞു.

വൈസ് പ്രസിഡന്‍റുമാരായ കെ.സി. റോസക്കുട്ടി, പത്മജ വേണുഗോപാൽ, കോട്ടയം ജില്ലയിൽ നിന്നുള്ള ജനറൽ സെക്രട്ടറി ഡി. സോന എന്നിങ്ങനെ മൂന്നു വനിതകൾ മാത്രമാണു പുതുതായി നിയമിച്ച 12 വൈസ് പ്രസിഡന്‍റുമാരിലും 34 ജനറൽ സെക്രട്ടറിമാരിലുമുള്ളത്. വനിതാ പ്രാതിനിധ്യത്തിലെ കുറവ് പിന്നീടു പരിഹരിക്കുമെന്നു വേണുഗോപാൽ പറഞ്ഞു. എന്നാൽ താരതമ്യേന ചെറുപ്പക്കാർക്ക് പ്രാധാന്യം കിട്ടി.


എ, ഐ വിഭാഗങ്ങൾക്കു പ്രാമുഖ്യം കിട്ടിയെങ്കിലും ഗ്രൂപ്പില്ലാത്തവരും മുല്ലപ്പള്ളിയുടെ നോമിനികളും പുതിയ ഭാരവാഹികളുടെ ലിസ്റ്റിലുണ്ട്. ഗ്രൂപ്പു സമവാക്യങ്ങളും സാമുദായിക സന്തുലിതാവസ്ഥയും ഭാരവാഹികളെ തീരുമാനത്തിൽ ഘടകമായി. മുല്ലപ്പള്ളി അധ്യക്ഷനായി ഒന്നര വർഷത്തോളം കഴിഞ്ഞാണ് ഭാരവാഹികളെ തീരുമാനിക്കാനായതെന്നതും കോണ്‍ഗ്രസിനു ക്ഷീണമായി. എന്നിട്ടും സെക്രട്ടറിമാരെയും നിർവാഹക സമിതിയംഗങ്ങളെയും ഇന്നലെയും പ്രഖ്യാപിക്കാനായതുമില്ല.


കെപിസിസി ഭാരവാഹികൾ

വൈസ് പ്രസിഡന്‍റുമാർ: പി.സി. വിഷ്ണുനാഥ്, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴയ്ക്കൻ, കെ.പി. ധനപാലൻ, കെ.സി. റോസക്കുട്ടി, പത്മജ വേണുഗോപാൽ, മോഹൻ ശങ്കർ, സി.പി. മുഹമ്മദ്, മാൻവിള രാധാകൃഷ്ണൻ, ടി. സിദ്ദിഖ്, ശരത്ചന്ദ്ര പ്രസാദ്, എഴുകോണ്‍ നാരായണൻ.
ജനറൽ സെക്രട്ടറിമാർ: പാലോട് രവി, എ.എ. ഷുക്കൂർ, കെ. സുരേന്ദ്രൻ, തന്പാനൂർ രവി, സജീവ് ജോസഫ്, കോശി എം. കോശി, പി.എം. നിയാസ്, പഴകുളം മധു, എൻ. സുബ്രഹ്മണ്യം, ജയ്സൻ ജോസഫ്, കെ. ശിവദാസൻ നായർ, സജീവ് മാറോളി, കെ.പി. അനിൽകുമാർ, എ. തങ്കപ്പൻ, അബ്ദുൾ മുത്തലിബ്, വി.എ. കരീം, റോയി കെ. പൗലോസ്, ടി.എം. സക്കീർ ഹുസൈൻ, ജി. രതികുമാർ, മണക്കാട് സുരേഷ്, രാജേന്ദ്ര പ്രസാദ്, സി.ആർ. മഹേഷ്, ഡി. സുഗതൻ, എം. മുരളി, സി. ചന്ദ്രൻ, ടോമി കല്ലാനി, ജോണ്‍സണ്‍ ഏബ്രഹാം, മാത്യു കുഴൽനാടൻ, കെ. പ്രവീണ്‍ കുമാർ, ജ്യോതികുമാർ ചാമക്കാല, എം.എം. നസീർ, ഡി. സോന, ഒ. അബ്ദുൾ റഹ്മാൻ കുട്ടി, ഷാനവാസ് ഖാൻ.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.