ന്യൂഡൽഹി: കേരളത്തിന് അഭി മാനമായി എട്ടു മലയാളികൾ പത്മ പുരസ്കാരങ്ങൾക്ക് അർഹരായി. രണ്ടു പേർക്കു പദ്മഭൂഷണ്‍ പുരസ്കാരവും ആറു പേർക്കു പദ്മശ്രീ പുരസ്കാരവും ലഭിച്ചു. ആത്മീയരംഗത്തു പ്രവർത്തിക്കുന്ന ശ്രീ എം.( മുംതാസ് അലി), എൻ.ആർ. മാധവമേനോൻ എന്നിവരാണ് പദ്മഭൂഷന്‍ അർഹരായ മലയാളികൾ. നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി, നാഷണ ൽ ജുഡിഷൽ അക്കാഡമി എ ന്നിവയുടെ സ്ഥാപക ഡയറക്ടറായ മാധവമേനോനു മരണാനന്തര ബഹുമതിയായാണ് പുരസ്കാരം.
വിദ്യാഭ്യാസ വിദഗ്ധനായ കട്ടുങ്കൽ സുബ്രഹ്മണ്യം മണിലാൽ, ഹിന്ദി ഭാഷാ വിദഗ്ധൻ എൻ. ചന്ദ്രശേഖരൻ നായർ, സാമൂ ഹ്യപ്രവർത്തകനായ എം.കെ. കുഞ്ഞോൽ,നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷി, സത്യനാരായണ്‍ മുണ്ടയൂർ, തളപ്പിൽ പ്രദീപ് എന്നിവരാണ് കേരളത്തിന് അഭിമാനമായി പദ്മശ്രീ നേടിയത്. അരുണാചൽ പ്രദേശിലെ ഗ്രാമീണ വിദ്യാഭ്യാസ പ്രവർത്തനത്തിനാണ് മുണ്ടയൂരിന് ആദരവ്. തമിഴ്നാട്ടിൽ ശാസ്ത്രസാങ്കേതിക രംഗത്തു പ്രവർത്തിക്കുകയാണ് തളപ്പിൽ പ്രദീപ്. കേന്ദ്രമന്ത്രിമാരായിരുന്ന ജോർജ് ഫെർണാണ്ടസ്,അരുണ്‍ ജയ്റ്റ് ലി, സുഷമ സ്വരാജ് എന്നിവർ ഉൾപ്പെടെ ഏഴ് പേർക്ക് പദ്മവിഭൂഷണ് ലഭിച്ചു.
മേരി കോം, അനരൂദ് ജുനൗദ്, ചാനുലാൽ മിശ്ര, സ്വാമി വിശ്വേശ്വരതീർഥ എന്നിവർക്കും പത്മവിഭൂഷണ്‍ ലഭിച്ചു. കേന്ദ്രമന്ത്രിയായിരുന്ന മനോഹർ പരീക്കറിനു പദ്മഭൂഷണ്‍ ലഭിച്ചു. സെയ്ദ് മൗസിം അലി, മുസഫർ ഹുസൈൻ, അജോയ് ചക്രവർത്തി, ബാൽകൃഷ്ണ ദോഷി, കൃഷ്ണമ്മാൾ ജഗനാഥൻ, എസ്.സി. ജാമീർ, അനിൽ പ്രകാശ് ജോഷി, സിറിംഗ് ലാൻഡോൾ, ആനന്ദ് മഹീന്ദ്ര, ജഗദീഷ് ഷെത്ത്, പി.വി. സിന്ധു, വേണു ശ്രീനിവാസൻ, മനോജ് ദാസ് എന്നിവർക്കും പത്മഭൂഷണ്‍ ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.