ആരാണ് നേട്ടം കൊയ്തതെന്ന് കേന്ദ്രത്തോടു രാഹുൽ
ആരാണ് നേട്ടം കൊയ്തതെന്ന് കേന്ദ്രത്തോടു രാഹുൽ
Saturday, February 15, 2020 12:44 AM IST
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്‍റെ ഒന്നാം വാർഷികത്തിൽ കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരേ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആക്രമണത്തിൽ ആരാണ് നേട്ടം കൊയ്തതെന്നും അന്വേഷണം ഏതുവരെയായെന്നും ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്‍റെ ചോദ്യം. ആക്രമണത്തിലേക്ക് വഴിതിരിച്ച സുരക്ഷാ പിഴവുകളിൽ ബിജെപി സർക്കാരിലെ ആരാണ് ഉത്തരവാദിയെന്നും രാഹുൽ ആരോപിച്ചു.

അതോടെ, രാഹുൽ ഗാന്ധിക്ക് എതിരെ ബിജെപി രംഗത്തെത്തി. ഹീനമായ ആക്രമണത്തെക്കുറിച്ച് ക്രൂരമായ പ്രസ്താവനയാണ് രാഹുൽ നടത്തിയതെന്ന് ബിജെപി വക്താവ് സന്പിത് പാത്ര ആരോപിച്ചു. നേട്ടങ്ങളെക്കുറിച്ച് അല്ലാതെ ഗാന്ധി കുടുംബത്തിന് ചിന്തിക്കാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരുടെ രക്തസാക്ഷിത്വം രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കവെയാണ് അവരുടെ ജീവൻ നഷ്ടമായതെന്നും മോദി ട്വിറ്ററിൽ കുറിച്ചു.


2019 ഫെബ്രുവരി പതിനാലിനായിരുന്നു രാജ്യത്തെ നടുക്കിയ കാഷ്മീരിലെ പുൽവാമയിൽ സിആർപിഎഫ് സൈനിക വ്യൂഹത്തിനു നേരെ ചാവേർ ആക്രമണം നടന്നത്. ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിൽ വയനാട് സ്വദേശി വി.വി. വസന്തകുമാർ ഉൾപ്പെടെയുള്ള 40 ധീരജവാൻമാരുടെ ജീവൻ പൊലിഞ്ഞു. അതിലുമേറെ പേർക്ക് പരിക്കേറ്റു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയിലായിരുന്നു സിആർപിഎഫിന്‍റെ എഴുപത് ബസുകൾ അടങ്ങിയ വാഹന വ്യൂഹം. 2500പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ നേർക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ജീപ്പുമായി തീവ്രവാദി ഇടിച്ചു കയറുകയായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന് രണ്ടു മാസം മുന്പ് നടന്ന ആക്രമണം രാജ്യത്തെ പിടിച്ചുകുലുക്കി. ദേശവ്യാപകമായി പ്രതിഷേധങ്ങളുയർന്നു. രാഷ്‌ട്രീയ പാർട്ടി നേതാക്കളെല്ലാം ഉചിതമായ മറുപടി നൽകണം എന്ന് ഒരേ സ്വരത്തോടെ ആവശ്യപ്പെട്ടു. ദേശ സുരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കയും പ്രതിപക്ഷ കക്ഷികൾ മുന്നോട്ടുവച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.