ന്യൂഡൽഹി: പ്രവാസികളുടെ വോട്ടവകാശ വിഷയത്തിലുള്ള ഹർജിയിൽ ഏപ്രിലിൽ അന്തിമവാദം കേൾക്കാമെന്നു സുപ്രീം കോടതി. പ്രവാസി വ്യവസായി ഷംസീർ വയലിൽ നൽകിയ ഹർജി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.

പ്രവാസി വോട്ടവകാശം ഉറപ്പാക്കാനുള്ള നിയമം കേന്ദ്ര സർക്കാർ നടപ്പിലാക്കിയെങ്കിലും വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അവകാശം വിനിയോഗിക്കാനാവുന്നില്ലെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇതിനായി പ്രോക്സി വോട്ട് സന്പ്രദായമോ പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യത്തെ എംബസികളിൽ വോട്ട് ചെയ്യുന്നതിനുള്ള അവസരമോ ഒരുക്കുമെന്ന കാര്യത്തിൽ നിർദേശങ്ങൾ ഉയർന്നിരുന്നെങ്കിലും നടപ്പിലായില്ലെന്നും ഹർജിക്കാരന്‍റെ അഭിഭാഷകൻ വാദിച്ചു.