കലാപത്തീ; 13 മരണം
കലാപത്തീ; 13 മരണം
Wednesday, February 26, 2020 12:31 AM IST
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ ഡൽഹിയിൽ ആളിപ്പടർന്ന കലാപത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഏഴു പേരാണ് ഇന്നലെ മരിച്ചത്. മൂന്നു ദിവസമായി തുടരുന്ന കലാപത്തിൽ 11 എഫ്ഐആർ രജിസ്റ്റർ ചെയ്തു. 56 പോലീസുകാർ അടക്കം ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. സംഘർഷ മേഖലകളിലെല്ലാം അടുത്ത മാസം 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കർഫ്യൂ പ്രഖ്യാപിച്ചിട്ടും പ്രധാന പാതകളിൽ അക്രമികളുടെ വിളയാട്ടമാണ്. ജാഫ്രാബാദിലെ പ്രതിഷേധക്കാരെ ഇന്നലെ രാത്രി ഒഴിപ്പിച്ചു. സംഘർഷ മേഖലകളിൽ കേന്ദ്രസേനയും പോലീസും ഇന്നലെ ഫ്ളാഗ് മാർച്ച് നടത്തി.

നൂറു കണക്കിനു കടകളും വാഹനങ്ങളും തീവച്ചു നശിപ്പിച്ചു. വലിയ തോതിലുള്ള കൊള്ളയും കൊള്ളിവയ്പും നടന്നതായി റിപ്പോർട്ടുണ്ട്. വെടിയേറ്റവരെയും ഗുരുതര പരിക്കേറ്റവരെയും ജിടിബി അടക്കമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വടക്കു കിഴക്കൻ ഡൽഹിയിലെ ബജൻപുര, ജാഫ്രാബാദ്, മൗജ്പുർ, ഗോകുൽപുരി, ഭജൻപുര ചൗക്ക് തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ തോക്ക്, കത്തി അടക്കം മാരകായുധങ്ങളും കല്ലും വടികളുമായി അക്രമി സംഘങ്ങൾ സംഘടിച്ചിട്ടുണ്ട്. എന്നാൽ, അക്രമം തടയാനോ നിയന്ത്രിക്കാനോ പോലീസ് ഫലപ്രദമായി ഇടപെട്ടില്ലെന്ന് സാധാരണക്കാരായ നാട്ടുകാർ പരാതിപ്പെട്ടു.


പുറത്തുനിന്നെത്തിയ സംഘമാണ് അക്രമം അഴിച്ചുവിട്ടതെന്നും നാട്ടുകാർ പറഞ്ഞു. സംഘടിതമായ അക്രമമാണു നടത്തിയത്. മാധ്യമപ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കു പറ്റി. എൻഡിടിവിയുടെ മൂന്നു റിപ്പോർട്ടർമാർ, കാമറാമാൻ എന്നിവരെയും ആയുധധാരികളായ കലാപകാരികൾ ആക്രമിച്ചു. ഡൽഹിയിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

സമാധാനത്തിനായി പ്രവർത്തിക്കണമെന്ന് അമിത് ഷാ, ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ എന്നിവർ രാവിലെ സംയുക്ത യോഗത്തിനുശേഷം അഭ്യർഥിച്ചു. പ്രാദേശികതലത്തിൽ സമാധാന കമ്മിറ്റികൾ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. പ്രകോപനപരമായ പ്രസ്താവനകളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും സമാധാനം ഉറപ്പാക്കണമെന്നും ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാർട്ടികൾ അഭ്യർഥിച്ചു.
സ്ഥിതി അതീവ ആശങ്കാജനകമാണെന്നും കേന്ദ്രം സഹായം വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി കേജരിവാൾ പറഞ്ഞു. സമാധാനത്തിന് ആഹ്വാനം ചെയ്ത ശേഷം രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ സമാധിയിലെത്തി മുഖ്യമന്ത്രി പ്രാർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.