രാജ്യത്തെ ക്രൈസ്തവ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്കു വിട്ടുനൽകും
രാജ്യത്തെ ക്രൈസ്തവ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്കു വിട്ടുനൽകും
Thursday, March 26, 2020 11:59 PM IST
ന്യൂഡൽഹി: രാജ്യത്താകെയുള്ള മുഴുവൻ ക്രൈസ്തവ ആശുപത്രികളിലെയും 60,000 കിടക്കകൾ അടക്കമുള്ള സൗകര്യങ്ങൾ കോവിഡ്-19 രോഗികളുടെ ചികിത്സയ്ക്കും ഐസൊലേഷൻ വാർഡുകൾക്കുമായി സജ്ജമാക്കി നൽകുമെന്നു ക്രിസ്ത്യൻ കോയലിഷൻ ഫോർ ഹെൽത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രേഖാമൂലം അറിയിച്ചു. വൈറസ് ബാധ തടയാനുള്ള രാജ്യത്തിന്‍റെ ശ്രമങ്ങൾക്കു പൂർണ പിന്തുണയും സഹായവും ക്രൈസ്തവ ആശുപത്രികളുടെ സംഘടന വാഗ്ദാനം ചെയ്തു.

കത്തോലിക്കാ സഭയുടെ കേരളത്തിലെ 15,100 കിടക്കകളുള്ള ആശുപത്രികളിലെ വെന്‍റിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ നൽകുമെന്ന് കെസിബിസി അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയിലെങ്ങുമുള്ള എല്ലാ ക്രൈസ്തവ ആശുപത്രികളിലെയും സൗകര്യങ്ങൾ സജ്ജമാണെന്നു പ്രധാനമന്ത്രിക്കു കത്തയച്ചത്.

മഹാമാരിയെ നേരിടുന്നതിനായുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പോരാട്ടത്തിന് സാധ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകി യോജിച്ചു പ്രവർത്തിക്കുമെന്ന് ക്രിസ്ത്യൻ കോയലിഷൻ ഫോർ ഹെൽത്ത് ദേശീയ പ്രസിഡന്‍റും കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ചായ്) ഡയറക്ടർ ജനറലുമായ റവ. ഡോ. മാത്യു ഏബ്രഹാം സിഎസ്എസ്ആർ ഇന്നലെ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഉറപ്പു നൽകി.

വിവിധ സംസ്ഥാനങ്ങളിലായി ആയിരത്തിലേറെ ആശുപത്രികളും 60,000 രോഗികളെ ചികിത്സിക്കാനുള്ള കിടക്കകളും ക്രിസ്ത്യൻ കോയലിഷൻ ഓഫ് ഹെൽത്തിനു കീഴിലുണ്ടെന്ന് ചായ് സെക്രട്ടറി ഫാ. ജോർജ് കണ്ണന്താനം പത്രക്കുറിപ്പിൽ വിശദീകരിച്ചു. ക്രൈസ്തവ ആശുപത്രികളിൽ മാത്രമായി 50,000 നഴ്സുമാരും 1,000 കന്യാസ്ത്രീമാരായ ഡോക്ടർമാരും സേവനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ്-19 ഉയർത്തുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ ആശുപത്രികൾ നടത്തിയ ഒരുക്കങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയെ അറിയിച്ചു. ക്രിസ്ത്യൻ മെഡിക്കൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. പ്രിയ ജോണ്‍, ഇമ്മാനുവേൽ ഹോസ്പിറ്റൽ അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുനിൽ ഗൊകാവി എന്നിവരും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ക്രിസ്ത്യൻ കോയലിഷൻ ഫോർ ഹെൽത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ അനുവിന്ദ വർക്കി, ചായ് ദേശീയ സെക്രട്ടറി ഫാ. ജോർജ് കണ്ണന്താനം എന്നിവരെ കേന്ദ്ര- സംസ്ഥാന സർക്കാരുകളുമായുള്ള ഏകോപനത്തിനു നിയോഗിച്ചതായും പ്രധാനമന്ത്രിയെ അറിയിച്ചു.


രാജ്യത്തെ ക്രൈസ്തവ ആശുപത്രികളിൽ കൊറോണ രോഗികളെ ചികിത്സിക്കുന്നതിനായി ചെയ്യേണ്ട പ്രത്യേക സൗകര്യങ്ങളും സജ്ജീകരണങ്ങളും സംബന്ധിച്ച് അംഗ സംഘടനകളുടെ ഭാരവാഹികൾ കഴിഞ്ഞ കുറെ ആഴ്ചകളായി ചർച്ച നടത്തിയാണ് തീരുമാനങ്ങളെടുത്തത്.

വിദൂര പ്രദേശങ്ങളിലെയും അവികസിത മേഖലകളിലെയും ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ മാസ്കുകൾ അടക്കമുള്ളവയുടെ നിർമാണവും ക്രൈസ്തവ ആശുപത്രികളുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്നുണ്ട്. ഇന്ത്യയിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളെയും പ്രതിനിധീകരിച്ച് കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ, ക്രിസ്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ഇമ്മാനുവേൽ ഹെൽത്ത് അസോസിയേഷൻ, വെല്ലൂരിലെയും ലുധിയാനയിലെയും ക്രിസ്ത്യൻ മെഡിക്കൽ കോളജുകൾ എന്നിവ ക്രിസ്ത്യൻ കോയലിഷൻ ഓഫ് ഹെൽത്തിന്‍റെ ഭാഗമാണെന്ന് ഫാ. കണ്ണന്താനം പറഞ്ഞു.

വളരെ പാവപ്പെട്ടവർ അടക്കം എല്ലാവർക്കും ലഭ്യമാകുന്നതും താങ്ങാവുന്നതും കരുണയോടെയുള്ളതുമായ ആരോഗ്യപരിപാലനമെന്ന ക്രൈസ്തവ സഭകളുടെ അനേക വർഷങ്ങളായുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടികളെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
എച്ച്ഐവി, ടിബി, കുഷ്ഠരോഗം എന്നിവ അടക്കമുള്ള രോഗങ്ങളുടെ ചികിത്സയിലും അംഗപരിമിതരുടെയും ദുർബലർ, അനാഥർ തുടങ്ങിയവരുടെയും പരിചരണത്തിലും ക്രൈസ്തവ ആരോഗ്യപരിപാലന സ്ഥാപനങ്ങളുടെ സേവനങ്ങളെ രാജ്യം സ്നേഹത്തോടെയാണു സ്വീകരിക്കുന്നതെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.