സാധാരണക്കാർക്കു പ്രയോജനപ്പെടാത്ത മോറട്ടോറിയം
സാധാരണക്കാർക്കു പ്രയോജനപ്പെടാത്ത മോറട്ടോറിയം
Sunday, March 29, 2020 12:01 AM IST
ന്യൂഡൽഹി: കോവിഡ്-19ന്‍റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച ബാങ്ക് വായ്പകൾക്കുള്ള മൂന്നു മാസത്തെ മോറട്ടോറിയം ഫലത്തിൽ സാധാരണക്കാർ, കർഷകർ, ചെറുകിട / ഇടത്തരം വ്യവസായികൾ, കച്ചവടക്കാർ, വിദ്യാർഥികൾ തുടങ്ങിയവർക്കൊന്നും കാര്യമായ ഗുണം ചെയ്യില്ല.

ജൂണിൽ തവണ അടയ്ക്കണം

മൂന്നു മാസത്തെ അവധിക്കു ശേഷം ജൂണ്‍ ഒന്നുമുതൽ വായ്പകളുടെ പ്രതിമാസ ഗഡു (ഇഎംഐ ഇക്വേറ്റഡ് മന്ത്‌ലി ഇൻസ്റ്റോൾമെന്‍റ്സ്) എല്ലാവരും അടയ്ക്കേണ്ടി വരും. ചുരുക്കത്തിൽ ഭവന, വാഹന, വിദ്യാഭ്യാസ, കൃഷി, വ്യാവസായിക വായ്പകളുടെ തവണ പലിശയോടുകൂടി ജൂണ്‍ മുതൽ അടച്ചിരിക്കണം.

ഓവർ ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് പോലുള്ള വായ്പകളുടെ ഈ മൂന്നു മാസത്തെ പലിശ ജൂണ്‍ ഒന്നാം തീയതി തന്നെ അടച്ചിരിക്കണമെന്നാണു റിസർവ് ബാങ്കിന്‍റെ നിർദേശം. നിശ്ചിത കാലയളവിൽ അടച്ചുതീർക്കേണ്ട വായ്പകളുടെ (ടേം ലോണ്‍) തിരിച്ചടവിനുള്ള കാലപരിധി മൂന്നു മാസംകൂടി നീട്ടിക്കിട്ടുമെന്നതു മാത്രമാണു ചെറിയ ആശ്വാസം.

ഇളവ് അനുവദിച്ചിരിക്കുന്ന മേയ് 31 വരെയുള്ള മൂന്നു മാസത്തെ കാലയളവിൽ വായ്പാ തവണയും പലിശയും അടച്ചില്ലെങ്കിലും വായ്പക്കാരന്‍റെ ക്രെഡിറ്റ് സ്കോറിൽ മാറ്റം ഉണ്ടാകില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

കൊറോണ രോഗബാധയെത്തുടർന്ന് എല്ലാ മേഖലകളിലുമുള്ള സാന്പത്തിക തകർച്ചയും മാന്ദ്യവും ജൂണിൽ മറികടക്കാനാകില്ലെന്നു സർക്കാരിനും റിസർവ് ബാങ്കിനും ബോധ്യമുണ്ട്. വായ്പകളുടെ തിരിച്ചടവിന് ഒരു വർഷമോ ചുരുങ്ങിയത് ആറു മാസമോ അവധിയും ഇക്കാലയളവിലെ പലിശ പൂർണമായും ഒഴിവാക്കുകയോ ചെയ്യണമെന്ന ആവശ്യം റിസർവ് ബാങ്കും സർക്കാരും പരിഗണിച്ചതേയില്ല. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ ജോസ് കെ. മാണി എംപി ഇക്കാര്യം പാർലമെന്‍റിൽ ഉന്നയിച്ചിരുന്നു.

തീരുമാനം ബാങ്കുകൾക്ക്

റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മോറട്ടോറിയം അതതു ബാങ്കുകളും സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും ബാങ്കിംഗ് ഇതര സ്ഥാപനങ്ങളും (എൻബിഎഫ്സി) അവരുടെ ഡയറക്ടർ ബോർഡ് അംഗീകരിച്ചു വേണം നടപ്പാക്കാൻ. ഇതിനായി ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും സഹകരണ ബാങ്കുകൾക്കുമെല്ലാം റിസർവ് ബാങ്ക് അനുമതി നൽകുകയാണു ചെയ്തത്.

റിസർവ് ബാങ്കിന്‍റെ പ്രഖ്യാപനത്തിലൂടെ മാത്രം ഒരു വായ്പയ്ക്കും നേരിട്ട് വായ്പാ തിരിച്ചടവിന് മൂന്നു മാസ അവധി കിട്ടുന്നില്ല. അതതു ബാങ്കുകൾ തീരുമാനിക്കണമെന്നാണ് നിർദേശം. എന്നാൽ റിസർവ് ബാങ്ക് നിർദേശം ബാങ്കുകൾ നടപ്പാക്കണമെന്നതിൽ വലിയ ആശയക്കുഴപ്പമില്ല.


വായ്പ കൊടുത്ത ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്കു ബോധ്യപ്പെട്ടാൽ പ്രവർത്തന മൂലധന വായ്പയുടെ വായ്പക്കാരൻ അടയ്ക്കേണ്ട വിഹിതം (മാർജിൻ മണി) കുറയ്ക്കാൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ ബാങ്കുകൾ സ്വന്തം സുരക്ഷയെ കരുതുമെന്നതിനാൽ ഇതിന്‍റെ പ്രയോജനം എത്രപേർക്കു കിട്ടുമെന്നു കണ്ടറിയണം.

മോറട്ടോറിയത്തിന് അപേക്ഷ

ഭവന, വാഹന, വിദ്യാഭ്യാസം അടക്കമുള്ള വായ്പകളെടുത്തവർക്ക് ഇഎംഐയും (പ്രതിമാസ തിരിച്ചടവിനുള്ള ഗഡു) ക്രെിഡിറ്റ് കാർഡുകളുടെ തിരിച്ചടവിനും അവരവരുടെ മാസശന്പളത്തിൽനിന്ന് ഓട്ടോമാറ്റിക് ആയി എടുക്കാൻ ബാങ്കുകൾക്കു മുൻകൂർ അനുമതി നൽകിയവരുടെ അക്കൗണ്ടുകളിൽനിന്ന് മോറട്ടോറിയം കാലത്തു തുടർന്നും തുക ഈടാക്കുമെന്ന് എസ്ബിഐ ചെയർമാൻ വിശദീകരിച്ചു.

ഓട്ടോമാറ്റിക് ഡിഡക്‌ഷന് അനുമതി നൽകിയവരിൽ വായ്പാ തിരിച്ചടവിന് മൂന്നു മാസത്തെ കാലാവധി ആവശ്യമുള്ളവർ ഇക്കാര്യത്തിനായി പ്രത്യേകമായി ബാങ്കിൽ അപേക്ഷ നൽകണം. ഭവനവായ്പയോ, വാഹനവായ്പയോ ഉള്ള ഒരു വ്യക്തി തിരിച്ചടവിൽ മാറ്റം വരുത്തണമെന്ന് അറിയിക്കുന്നില്ലെങ്കിൽ പതിവുപോലെ തുക വായ്പാ തിരിച്ചടവിലേക്ക് എടുക്കും. ഇക്കാര്യത്തിൽ വായ്പയെടുത്തവർക്ക് ഇഷ്ടപ്രകാരം തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വലിയ നേട്ടം ബാങ്കുകൾക്ക്

വായ്പയെടുത്തവരെ രക്ഷിക്കാനെന്ന രൂപേണ പ്രഖ്യാപിച്ച മോറട്ടോറിയം ബാങ്കുകളെ രക്ഷിക്കാനുള്ള അടവാണ്. നിലവിൽ മുതലിന്‍റെയോ പലിശയുടെയോ തിരിച്ചടവ് മൂന്നു മാസത്തിൽ കൂടുതൽ മുടങ്ങിയാൽ അത്തരം വായ്പകളെ കിട്ടാക്കടത്തിന്‍റെ ഗണത്തിൽ (എൻപിഎ നോണ്‍ പെർഫോമിംഗ് അസറ്റ്) പെടുത്തണം.

അങ്ങനെ വന്നാൽ അതുവരെ അടയ്ക്കാത്ത പലിശ ബാങ്കുകൾക്ക് വരുമാനമായി കണക്കാക്കാനാകില്ല. കൂടാതെ വായ്പയുടെ നിശ്ചിത ശതമാനം കിട്ടാക്കടത്തിന്‍റെ ബാധ്യതയിലേക്കു നീക്കിവയ്ക്കണം. ഇതു ബാങ്കുകളുടെ നടപ്പു സാന്പത്തികവർഷത്തെ പ്രവർത്തന ഫലത്തെ ദോഷകരമായി ബാധിക്കും.

കുറച്ചു മാസങ്ങളായി തുടരുന്ന സാന്പത്തികമാന്ദ്യത്തിനു പുറമെ കോവിഡ്-19 ഉയർത്തുന്ന വലിയ മാന്ദ്യവും അരക്ഷിതാവസ്ഥയും ബാങ്കിംഗ് മേഖലയെ ഏറെ പ്രശ്നത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വായ്പകളുടെ തവണകളും പലിശയും മുടങ്ങുമെന്നു മുന്നിൽക്കണ്ട് ബാങ്കുകളെ സഹായിക്കാൻ റിസർവ് ബാങ്ക് ഒരു മുഴം മുന്നിലെറിഞ്ഞതാണെന്നു വ്യക്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.