കുടിയേറ്റത്തൊഴിലാളികളെ നടുറോഡിലിരുത്തി അണുനാശിനിയിൽ കുളിപ്പിച്ചു
കുടിയേറ്റത്തൊഴിലാളികളെ നടുറോഡിലിരുത്തി  അണുനാശിനിയിൽ കുളിപ്പിച്ചു
Monday, March 30, 2020 11:05 PM IST
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനുള്ള അണുനശീകരണമെന്ന പേരിൽ ഉത്തർപ്രദേശിൽ മടങ്ങിയെത്തിയ പാവപ്പെട്ട കുടിയേറ്റത്തൊഴിലാളികൾക്കുമേൽ ഉദ്യോഗസ്ഥരുടെ അതിക്രൂരമായ അണുനാശിനി പ്രയോഗം.

ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികളെ ഉത്തർപ്രദേശിലെ ബറേലിയിൽ നടുറോഡിൽ നിരത്തിയിരുത്തിയാണ് അണുനശീകരണത്തിനുള്ള രാസവസ്തു കലർത്തിയ വെള്ളത്തിൽ കുളിപ്പിച്ചത്. കുട്ടികൾ ഉൾപ്പെടെയുള്ളവരോട് കണ്ണടച്ചു പിടിക്കാൻ നിർദേശിച്ച ശേഷമായിരുന്നു അഗ്നിശമന സേനയുടെ ഹൈസ്പീഡ് പന്പിലൂടെ രാസവസ്തു കലർത്തിയ വെള്ളം ശക്തിയായി ഇവരുടെ മേൽ ചീറ്റിച്ചത്. കുട്ടികൾ ഉൾപ്പടെയുള്ളവരെ നിരത്തിയിരുത്തി ക്രൂരത ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

സംഭവത്തെക്കുറിച്ച് ബറേലി ജില്ലാ മജിസ്ട്രേറ്റിനോട് അടിയന്തര റിപ്പോർട്ട് നൽകാനും നിർദേശം നൽകി. സംഭവത്തെക്കുറിച്ചു ജില്ലാ മജിസ്ട്രേറ്റിനോട് റിപ്പോർട്ട് തേടിയെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ ബറേലി ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാർ നിർദേശം നൽകി.

ദേഹത്ത് വെള്ളം വീണതിനുശേഷം തങ്ങളുടെ കണ്ണുകൾ എരിയുന്നതായും ശരീരത്ത് പൊള്ളലേറ്റ പോലെ അനുഭവപ്പെട്ടതായും തൊഴിലാളികൾ പറഞ്ഞു. അമിതമായി ബ്ലീച്ചിംഗ് പൗഡർ കലർത്തിയ വെള്ളമായതു കൊണ്ടായിരിക്കാം ഇതെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവം നടന്നതായി സമ്മതിച്ച ബറേലി ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാർ കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്നും രാസവസ്തു കലർന്ന വെള്ളം ശരീരത്തിൽ പതിച്ച തൊഴിലാളികൾക്കു ചികിത്സ നൽകിയെന്നും പറഞ്ഞു. ബറേലി നഗർ നിഗം ഉദ്യോഗസ്ഥരുടെയും അഗ്നി ശമന സേനാംഗങ്ങളുടെയും വകയായിരുന്നു പാവപ്പെട്ട തൊഴിലാളികൾക്ക് മേലുള്ള രാസപ്രയോഗം. തൊഴിലാളികളെയും കൊണ്ട് അതിർത്തി കടന്നെത്തിയ ബസുകൾ അണുവിമുക്തമാക്കണമെന്നു നിർദേശം നൽകിയിരുന്നു. എന്നാൽ അമിതാവേശം കൊണ്ട് ഉദ്യോഗസ്ഥർ തൊഴിലാളികളെ കൂട്ടത്തോടെ റോഡിൽ കുത്തിയിരുത്തി രാസവസ്തുക്കൾ കലർത്തിയ വെള്ളത്തിൽ കുളിപ്പിക്കുകയായിരുന്നുവെന്നു ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റെ ഓഫീസിൽ നിന്നു നിർദേശം നൽകിയിട്ടുണ്ടെന്നും നടപടിക്കു ശിപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ പട്ടിണിയും ദാരിദ്ര്യവും സഹിക്കാതെ കഷ്ടതകൾ താണ്ടി സ്വന്തം സംസ്ഥാനത്തെത്തിയ തൊഴിലാളികളുടെ മേലായിരുന്നു യുപി ഉദ്യോഗസ്ഥരുടെ ക്രൂരത. ഓരോരുത്തരും കണ്ണുകളടച്ച് ഒപ്പമുള്ള കുട്ടികളുടെയും കണ്ണു പൊത്തിപ്പിടിക്കാൻ വെള്ളം ചീറ്റിക്കുന്നതിനു മുൻപ് ഉദ്യോഗസ്ഥർ നിർദേശിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. വീഡിയോ വിവാദമായതോടെ തൊഴിലാളികൾക്ക് മേൽ പതിപ്പിച്ചത് രാസമിശ്രിതമല്ലെന്നും ക്ലോറിൻ കലർന്ന വെള്ളമാണെന്ന വിശദീകരണവുമായി ബറേലി ജില്ലാ ഭരണകൂടം രംഗത്തെത്തി.

മനുഷ്യത്വ രഹിതമായ ഒരു പ്രവൃത്തിയും തങ്ങൾ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു. ഞായറാഴ്ചയായിരുന്നു സംഭവം. യുപി തലസ്ഥാനമായ ലക്നോയിൽ നിന്നു 270 കിലോമീറ്റർ അകലെ ബറേലിയിൽ നിന്നുള്ള ദൃശ്യം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതോടെ പ്രതിപക്ഷം ഉൾപ്പെടെ യോഗി ആദിത്യ നാഥ് സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.