സുരക്ഷാ ഉപകരണങ്ങൾ വാങ്ങാൻ കേന്ദ്രം വൈകി
Thursday, April 2, 2020 1:21 AM IST
ന്യൂഡൽഹി: കൊറോണ വൈറസ് രാജ്യത്താകെ വ്യാപകമാകുന്നതിനിടെ ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യപ്രവർത്തകർക്കായി സുരക്ഷാ ഉപകരണങ്ങൾക്ക് ഓർഡർ നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം വൈകിയതായി റിപ്പോർട്ട്. രാജ്യമാകെ 21 ദിവസത്തെ ലോക്ക്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞ് മാർച്ച് 24-നു മാത്രമാണ് ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ ഉപകരണങ്ങൾക്കായി സർക്കാർ ആഗോള ടെൻഡർ ക്ഷണിച്ചതെന്നു രേഖകൾ വ്യക്തമാക്കുന്നു. വിദേശത്തുനിന്നും ഇന്ത്യൻ കന്പനികളിൽനിന്നും വൻതോതിലുളള ഓർഡറുകൾ നൽകുന്നതിൽ സുതാര്യതയില്ലെന്നും ആരോപണമുണ്ട്.

രാജ്യത്ത് കൊറോണ വൈറസ് ബാധ ഫെബ്രുവരിയിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെടുകയും ആഴ്ചകൾകൊണ്ടു സ്ഥിതി രൂക്ഷമാവുകയും ചെയ്തപ്പോഴും കേന്ദ്രം വേണ്ടത്ര ഗൗരവത്തോടെ മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ല. ഏറ്റവുമൊടുവിൽ ചൈന, ഇറ്റലി അടക്കമുള്ള രാജ്യങ്ങൾക്കു പിന്നാലെ ഇന്ത്യയിലും കോവിഡ്-19 ബാധ കൈവിട്ടുപോകുന്നതായി കണ്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമാകെ ജനതാ കർഫ്യു പ്രഖ്യാപിച്ചപ്പോഴും സുരക്ഷാ ഉപകരണങ്ങൾക്കുള്ള ടെൻഡറിന് അന്തിമരൂപം നൽകുകയോ ടെൻഡർ വിളിക്കുകയോ പോലും ചെയ്തില്ലെന്നതു നടുക്കുന്നതാണെന്നു ഡൽഹിയിലെ ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

രണ്ടുകോടി ട്രിപ്പിൾ ലെയർ സർജിക്കൽ മാസ്കുകൾ, 40 ലക്ഷം എൻ-95 മാസ്കുകൾ, 10 ലക്ഷം കവറോളുകൾ (സുരക്ഷാകവചമായി ശരീരം മുഴുവൻ മൂടാൻ കഴിയുന്ന ഹൂഡോടു കൂടിയ ഫുൾസ്യൂട്ട്), 10 ലക്ഷം സുരക്ഷാ ഗൂഗിളുകൾ, 20 ലക്ഷം നൈട്രൈൽ ഗ്ലൗസുകൾ, കൈകൾ അണുവിമുക്തമാക്കുന്ന 10 ലക്ഷം കുപ്പി സാനിറ്റൈസറുകൾ എന്നിവയ്ക്കാണു കഴിഞ്ഞ മാർച്ച് 24-ന് ആഗോള ടെൻഡർ ക്ഷണിച്ചത്.

ഇതിന്‍റെ തലേന്നാണു ടെൻഡറിന് അവസാനരൂപം നൽകി സർക്കാരിന്‍റെ നോഡൽ ഏജൻസിയായ എച്ച്എൽഎൽ ലൈഫ്കെയറിന്‍റെ വെബ്സൈറ്റിൽ ഇട്ടത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കായി സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സർക്കാർ നിയന്ത്രണത്തിലുള്ള നോഡൽ ഏജൻസിയാണ് എച്ച്എൽഎൽ ലൈഫ്കെയർ.


എന്നാൽ, 21 ലക്ഷം കവറോളുകൾക്കായി 11 ഇന്ത്യൻ കന്പനികൾക്കു ടെൻഡർ നൽകിയതായി മൂന്നു ദിവസം മുന്പ് മാർച്ച് 30ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവന ഇറക്കി. ഇതിൽ അഞ്ചു ലക്ഷം എണ്ണത്തിന് ഇതേ ദിവസമാണ് കരാർ നൽകിയതെന്നതും മന്ത്രാലയം തന്നെ വ്യക്തമാക്കിയിരുന്നു.

ഇതിനു പുറമേ ദക്ഷിണകൊറിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽനിന്ന് 30 ലക്ഷം കവറോളുകൾ ഇറക്കുമതി ചെയ്യാൻ ഓർഡർ നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇവ എപ്പോൾ ഇന്ത്യയിൽ കിട്ടുമെന്നോ, കന്പനികൾ ഏതൊക്കെയാണെന്നോ, എന്നാണ് ഓർഡർ നൽകിയതെന്നോ സർക്കാർ വെളിപ്പെടുത്തിയില്ല. തുടക്കത്തിൽ ദിവസം 6000-7000 എണ്ണവും ഒരാഴ്ചയ്ക്കകം ഇരട്ടിയോളം വരുമെന്നും വ്യക്തമാക്കുകയും ചെയ്തു.

സുരക്ഷാ കവചങ്ങൾ ഉണ്ടാക്കുന്ന ആറ് ഇന്ത്യൻ കന്പനികൾ ഗുണനിലവാര പരിശോധന നേടിയതായി പക്ഷേ ഫെബ്രുവരിയിൽ ആരോഗ്യമന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു. ആവശ്യത്തിനു സുരക്ഷാ കവചങ്ങൾ നൽകാൻ വിദേശ കന്പനികൾക്കു കഴിയാത്ത സാചര്യമുള്ളതിനാലാണു ഇന്ത്യൻ കന്പനികൾക്കു ഓർഡർ നൽകുന്നതെന്നും വിശദീകരിച്ചു. എന്നാൽ കന്പനികൾ ഏതൊക്കെയാണെന്നോ ഗുണനിലവാരം എന്താണെന്നോ സർക്കാർ വ്യക്തമാക്കിയതുമില്ല.
ഡോക്ടർമാർക്കും മറ്റും അനിവാര്യമായ വ്യക്തിസുരക്ഷാ ഉപകരണങ്ങൾ (പേഴ്സണൽ പ്രൊട്ടക്ടീവ് എക്പിമെന്‍റ്സ്- പിപിഇ) പോലും ഇല്ലാതെയാണു രാജ്യത്തു ഭൂരിപക്ഷം ഡോക്ടർമാരും കൊറോണ വൈറസ് ചികിത്സ നടത്തേണ്ടിവരുന്നതെന്ന് ചൊവ്വാഴ്ച ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.