ധാരാവിയിൽ സ്ഥിതി ഗുരുതരം, ഡോക്ടർക്കു കോവിഡ് സ്ഥിരീകരിച്ചു
ധാരാവിയിൽ സ്ഥിതി ഗുരുതരം, ഡോക്ടർക്കു കോവിഡ് സ്ഥിരീകരിച്ചു
Saturday, April 4, 2020 12:44 AM IST
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി കടുത്ത കോവിഡ് ഭീഷണിയിൽ. ഇന്നലെ ധാരാവിയിൽ മുപ്പത്തിയഞ്ചുകാരനായ ഡോക്ടർക്കു കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടറുടെ കുടുംബാംഗങ്ങളെയും സന്പർക്കം പുലർത്തിയവരെയും ക്വാറന്‍റൈൻ ചെയ്തു. ഡോക്ടർ താമസിച്ചിരുന്ന കെട്ടിടം ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ അധികൃതർ സീൽ ചെയ്തു.

മുംബൈയിലെ വോഡ്ഖർദ് ആശുപത്രിയിലെ സർജനാണ് ഇന്നലെ രോഗബാധിതനായ ഡോക്ടർ. ഇദ്ദേഹം വിദേശയാത്ര നടത്തിയിട്ടില്ല. ധാരാവിയിലെ മൂന്നാമത്തെ കോവിഡ് കേസാണിത്.

വ്യാഴാഴ്ച ധാരാവിയിൽ ജോലിചെയ്യുന്ന അന്പത്തിരണ്ടുകാരനായ കോർപറേഷൻ ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച ധാരാവി സ്വദേശിയായ അന്പത്തിയാറുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. ഇയാൾ മറ്റിടങ്ങളിലേക്കു യാത്ര ചെയ്തിട്ടില്ല.

ധാരാവിയിൽ ആളുകൾ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. അതേസമയം, പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നാണു ധാരാവിയിലെ എംഎൽഎയും സംസ്ഥാന മന്ത്രിയുമായ വർഷ ഗേയ്ക്ക്‌വാദ് പറയുന്നത്.


അഞ്ചു ചതുരശ്ര കിലോമീറ്ററിനുള്ളിൽ പത്തു ലക്ഷത്തിലധികം പേരാണു ധാരാവിയിൽ വസിക്കുന്നത്. വൃത്തിഹീനമായ ഇടവഴികളും ആയിരക്കണക്കിനു ചെറുവീടുകളും നിറഞ്ഞ ചേരിയിൽ കോവിഡ് വ്യാപനത്തിന് സാധ്യതയേറെയാണ്. ചേരിയിലെ എഴുപതു ശതമാനം പേരും പൊതു ശുചിമുറികളാണ് ഉപയോഗിക്കുന്നത്. ചെറുകിട വ്യവസായ യൂണിറ്റുകളും വർക്ക് ഷോപ്പുകളും മണ്‍പാത്ര നിർമാണ യൂണിറ്റുകളും തുണിക്കടകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

മഹാരാഷ്‌ട്രയിൽ 335 പേർക്കു കോവിഡ് ബാധിച്ചു. 16 പേരാണു മരിച്ചത്. മുംബൈയിൽ മാത്രം ഇരുന്നൂറിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്പതു പേർ മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.