കോവിഡ് സ്ഥിരീകരിച്ച യുവതി ‍ആൺകുഞ്ഞിനു ജന്മം നൽകി
കോവിഡ് സ്ഥിരീകരിച്ച യുവതി  ‍ആൺകുഞ്ഞിനു  ജന്മം നൽകി
Sunday, April 5, 2020 12:45 AM IST
ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച യുവതി ഇന്ത്യയിൽ ആദ്യമായി ‍കുഞ്ഞിനു ജന്മം നൽകി. ഡൽഹി എയിംസ് ആശുപത്രിയിലാണ് കോവിഡ് ബാധിച്ച ഒന്പതു മാസം ഗർഭിണിയായിരുന്ന യുവതി ആൺകുട്ടിയെ പ്രസവിച്ചത്.

എയിംസിലെ തന്നെ ഫിസിയോളജി വിഭാഗത്തിലെ സീനിയർ റസിഡന്‍റ് ഡോക്ടറുടെ ഭാര്യയാണ് യുവതി. വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് ദന്പതികൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഡോക്ടറുടെ സഹോദരനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ദന്പതികളുടെ മൂന്നു വയസുകാരി മൂത്ത മകളും ഇവരോടൊപ്പം ഐസൊലേഷൻ വാർഡിൽ കഴിയുകയായിരുന്നു.

യുവതി ചികിത്സയിൽ കഴിഞ്ഞിരുന്ന ഐസൊലേഷൻ വാർഡ് ഓപ്പറേഷൻ തിയറ്ററാക്കി മാറ്റിയാണ് പത്തംഗ ഡോക്ടർമാരുടെ സംഘം പൂർണ ആരോഗ്യവാനായ ആണ്‍കുട്ടിയുടെ ജനനത്തിന് വഴിയൊരുക്കിയത്. ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ച ഗർഭിണിയായ ആദ്യ യുവതിയും ഇവരായിരുന്നു.

പൂർണഗർഭ കാലാവധി പൂർത്തിയാക്കാൻ ഒരാഴ്ച ബാക്കി നിൽക്കേയാണ് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. എയിംസ് ഗൈനക്കോളജി വിഭാഗം പ്രഫ. ഡോ. നീരജ ഭാട്‌ല ആണ് മെഡിക്കൽ സംഘത്തിനു നേതൃത്വം നൽകിയത്. നിലവിൽ മെച്ചപ്പെട്ട അവസ്ഥയിലുള്ള കുട്ടിക്ക് രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിച്ചു വരികയാണെന്നും ഡോ. നീരജ പറഞ്ഞു.


മുലയൂട്ടുന്നതിലൂടെ കുഞ്ഞിന് കോവിഡ് പകരാനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കുട്ടിയുടെ അമ്മയിൽ പ്രകടമായ രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല. കോവിഡ് ബാധിച്ച അമ്മമാർക്ക് കർശനമായ ആരോഗ്യ മുൻകരുതലുകളോടെ നവജാത ശിശുക്കൾക്ക് മുലയൂട്ടാമെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

ഗർഭവതികളായ വനിതകൾക്ക് കോവിഡ് ബാധിച്ചാൽ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് എയിംസ് 38 പേജുള്ള മാർഗനിർദേശങ്ങൾ തയാറാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.