തബ്‌ലീഗ് സമ്മേളനം: ഇന്ത്യ വിടാൻ ശ്രമിച്ച 18 മലേഷ്യക്കാർ പിടിയിൽ
തബ്‌ലീഗ് സമ്മേളനം: ഇന്ത്യ വിടാൻ ശ്രമിച്ച 18 മലേഷ്യക്കാർ പിടിയിൽ
Monday, April 6, 2020 12:24 AM IST
ന്യൂഡൽഹി: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഭീതിയിലാഴ്ത്തിയ നിസാമുദീൻ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തശേഷം കേന്ദ്രസർക്കാർ നിർദേശം ലംഘിച്ച് ഇന്ത്യ വിടാനൊരുങ്ങിയ 18 മലേഷ്യൻ സ്വദേശികൾ പിടിയിൽ. ഡൽഹി, ചെന്നൈ വിമാനത്താവളങ്ങൾ വഴി മലേഷ്യയിലേക്കു കടക്കാൻ ശ്രമിക്കവേയാണ് ഇവർ പിടിയിലായത്.

ചെന്നൈയിൽനിന്നും ഡൽഹിയിൽനിന്നുമുള്ള പ്രത്യേക വിമാനങ്ങളിൽ മലേഷ്യയിലേക്കു കടക്കാനൊരുങ്ങി നിൽക്കുന്പോഴാണ് ഇവരെ എമിഗ്രേഷൻ വിഭാഗം പിടികൂടിയത്. ചെന്നൈയിൽനിന്ന് പത്ത് പേരും ഡൽഹിയിൽനിന്ന് എട്ട് പേരുമാണ് പിടിയിലായത്. ചെന്നൈയിൽനിന്ന് 117 പേരും ഡൽഹിയിൽനിന്ന് 22 പേരും ഇന്നലെ ഇന്ത്യയിൽനിന്നു മലേഷ്യക്കു മടങ്ങി.

അന്താരാഷ്‌ട്ര വിമാനങ്ങൾ ഉൾപ്പെടെ സർവീസ് നിർത്തിവച്ചിരിക്കുകയാണെങ്കിലും കോവിഡ് ലോക്ക് ഡൗണ്‍ കാരണം ഇന്ത്യയിൽ കുടുങ്ങിയ വിദേശികൾക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ പ്രത്യേക വിമാന സർവീസുകൾ ചില രാജ്യങ്ങളിലേക്കു മാത്രം നടക്കുന്നുണ്ട്.

തബ്‌‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തശേഷം മുങ്ങിനടക്കുന്നവർക്കെതിരേ കർശന നടപടികൾ വന്നപ്പോൾ ഡൽഹിയിൽ വിവിധ ഇടങ്ങളിൽ ഒളിച്ചുതാമസിച്ചിരുന്നതാണ് എട്ടു മലേഷ്യക്കാരും. ഉച്ചയ്ക്ക് 12.40നു പുറപ്പെടാനിരുന്ന മലിൻഡോ എയർ റിലീഫ് വിമാനത്തിൽ ഇന്ത്യയിൽനിന്നു കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവരെ എമിഗ്രേഷൻ വിഭാഗം പിടികൂടിയത്. പിന്നീട് ഡൽഹി പോലീസിനു കൈമാറി. ഇവരെ പിന്നീടു നിരീക്ഷണത്തിൽ വിട്ടിരിക്കുകയാണ്. സമ്മേളനത്തിൽ പങ്കെടുത്ത വിദേശികളുടെ പട്ടിക എമിഗ്രേഷൻ വിഭാഗത്തിന് കൈമാറിയിരുന്നു.


നിസാമുദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത പത്തു വിദേശികൾ കഴിഞ്ഞ മാസമാണ് ചെന്നൈയിൽ എത്തിയത്. ഡൽഹിയിൽനിന്നു തിരുവനന്തപുരം വരെ വിമാനത്തിൽ എത്തിയശേഷം പിന്നീട് റോഡ് മാർഗം ഇവർ തമിഴ്നാട്ടിലെ തെങ്കാശിയിൽ എത്തി. ഇവിടെനിന്നു ക്വാലാലംപൂരിലേക്കു കടക്കാനായിരുന്നു പദ്ധതി. വിദേശികൾക്കു സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിനായി ഏർപ്പെടുത്തിയ, രാവിലെ 10.40നു ചെന്നൈയിൽനിന്നു പുറപ്പെടാനിരുന്ന ബാത്തിക് എയർ വിമാനത്തിലാണ് ഇവർ കടക്കാൻ ശ്രമിച്ചത്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.