ആരാധനാലയങ്ങൾ: കർണാടകം ഇന്നു തീരുമാനിക്കും
Wednesday, May 27, 2020 11:36 PM IST
ബെംഗളൂരു: കർണാടകത്തിലെ ക്ഷേത്രങ്ങളും പള്ളികളും മോസ്ക്കുകളും തുറക്കുന്നതിനെപ്പറ്റി ഇന്നു ചേരുന്ന സംസ്ഥാന മന്ത്രിസഭ തീരുമാനമെടുക്കും. ജൂൺ ഒന്നിനു ക്ഷേത്രങ്ങൾക്കൊപ്പം പള്ളികളും മോസ്കുകളും തുറക്കാൻ അനുമതി നല്കിയേക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. ക്ഷേത്രങ്ങൾ തുറക്കാമെങ്കിൽ പള്ളികളും മോസ്കുകളും തുറക്കാം. രാജ്യത്തു നിയമം എല്ലാവർക്കും ഒരുപോലെയാണ്. പക്ഷേ, എല്ലാത്തിനും കേന്ദ്രത്തിന്‍റെ അനുമതി വേണമെന്നു യെദിയൂരപ്പ കൂട്ടിച്ചേർത്തു.ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം തിങ്കളാഴ്ചയാണ് യെദിയൂരപ്പ അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.