പിഎം കെയേർസ് ഫണ്ട് വിവരാവകാശ പരിധിയിൽ വരില്ലെന്ന് പിഎംഒ
പിഎം കെയേർസ്  ഫണ്ട് വിവരാവകാശ പരിധിയിൽ വരില്ലെന്ന് പിഎംഒ
Saturday, May 30, 2020 11:55 PM IST
ന്യൂഡൽഹി: കോവിഡ് സഹായ പദ്ധതിയായി ആരംഭിച്ച പിഎം കെയേർസ് ഫണ്ട് വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ പെടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്(പിഎംഒ). നിയമത്തിന്‍റെ 2 (എച്ച്) വകുപ്പിൽ പറയുന്ന പബ്ലിക് അഥോറിറ്റിയുടെ (പൊതു അധികാരം) ഈ ഫണ്ട് ഉൾപ്പെടുന്നില്ലെന്നു പിഎംഒ വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്കു നൽകിയ മറുപടിയിലാണ് പിഎംഒയുടെ വിശദീകരണം.

പ്രൈം മിനിസ്റ്റർ സിറ്റിസണ്‍ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ടിന്‍റെ (പിഎം കെയേർസ് ഫണ്ട്) ഭരണഘടനാ സാധുത സംബന്ധിച്ച് ഹർഷ കണ്ടുകാരി എന്ന നിയമ വിദ്യാർഥിയാണ് ആർടിഐ നിയമ പ്രകാരം അപേക്ഷ നൽകിയത്. ഫണ്ട് രൂപീകരിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവുകളും ഫണ്ട് നിയന്ത്രിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള നടപടി ചട്ടങ്ങളും അപേക്ഷയിൽ ആരാഞ്ഞിരുന്നു. ഇതു തള്ളിക്കളഞ്ഞാണ് പിഎംഒയുടെ പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ വിശദീകരണം നൽകിയത്.


എന്നാൽ, ഇതിനെതിരേ അപ്പീലുമായി ബന്ധപ്പെട്ട അഥോറിറ്റിയെ സമീപിക്കുമെന്ന് ഹർഷ പറഞ്ഞു. സർക്കാർ വിജ്ഞാപന പ്രകാരവും നികുതി വ്യവസ്ഥകളുമായി ബന്ധപ്പെടുത്തിയും രൂപീകരിച്ചിട്ടുള്ള പിഎം കെയേർസ് ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ പെടുന്നതാണെന്നു ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.