തൊഴിലാളികളുടെ മടക്കയാത്ര; പതിനഞ്ചുദിവസം നൽകാമെന്നു സുപ്രീംകോടതി
തൊഴിലാളികളുടെ മടക്കയാത്ര; പതിനഞ്ചുദിവസം നൽകാമെന്നു സുപ്രീംകോടതി
Saturday, June 6, 2020 1:16 AM IST
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ അവരവരുടെ സ്ഥലങ്ങളിലേക്കു മടക്കി അയയ്ക്കാൻ കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും 15 ദിവസത്തെ സമയം നൽകാമെന്നു സുപ്രീംകോടതി. ഇതു സംബന്ധിച്ച ഉത്തരവ് ജൂണ്‍ ഒൻപതിന് ഇറക്കാമെന്നു ജസ്റ്റീസുമാരായ അശോക് ഭൂഷൻ, സഞ്ജയ് കിഷൻ കൗൾ, എം.ആർ. ഷാ എന്നിവർ ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് ഇന്നലെ വ്യക്തമാക്കി.

കുടിയേറ്റത്തൊഴിലാളികളുടെ ദുരിത പലായനം സംബന്ധിച്ച വിഷയത്തിൽ സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതി നടപടി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും വിവിധ സംഘടനകളുടെയും വാദം കേട്ട ശേഷമായിരുന്നു 15 ദിവസത്തെ സമയം തൊഴിലാളികളെ മടക്കി അയക്കാൻ അനുവദിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.

തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി. തൊഴിലാളികൾക്കായി സംസ്ഥാന സർക്കാരുകൾ തൊഴിലവസരങ്ങൾ ഉൾപ്പെടെ എന്തെല്ലാം ആശ്വാസനടപടികൾ സ്വീകരിക്കുന്നുണ്ട് എന്നതിന്‍റെ വിശദ വിവരം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

കുടിയേറ്റത്തൊഴിലാളികളെ മടക്കി അയയ്ക്കുന്നതിനുള്ള ചെലവ് വഹിക്കാൻ സാധിക്കില്ലെന്ന് കേരളം വ്യക്തമാക്കിയിരുന്നു. പ്രളയവും മറ്റുപ്രശ്നങ്ങളും മൂലം ഇതിനുള്ള സാന്പത്തിക ചെലവ് ഏറ്റെടുക്കാനാകില്ലെന്നായിരുന്നു കേരളത്തിന്‍റെ നിലപാട്. ഈ വിഷയത്തിൽ കേരളം ചെലവ് വഹിക്കേണ്ടതില്ലെന്നും തൊഴിലാളികൾ എത്തിച്ചേരുന്ന സംസ്ഥാനമാണ് യാത്രച്ചെലവ് വഹിക്കേണ്ടതെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. എന്തുതന്നെയായാലും തൊഴിലാളികൾ പണം മുടക്കേണ്ടി വരരുതെന്ന് കോടതി നിർദേശിച്ചു.


തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിൽ എത്തിക്കുന്നതിനായി ജൂണ്‍ മൂന്നു മുതൽ 4.228 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തി. 57 ലക്ഷം തൊഴിലാളികൾ വിവിധ ട്രെയിനുകളിലായി ഇത്തരത്തിൽ വീടുകളിലേക്കു യാത്ര തിരിച്ചെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ധരിപ്പിച്ചു. 41 ലക്ഷത്തോളം തൊഴിലാളികൾ റോഡ് മാർഗവും സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങി.

ഒരു കോടിയിലധികം തൊഴിലാളികൾ വിവിധ നഗരങ്ങളിൽ നിന്നായി അവരവരുടെ സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇനിയെത്ര തൊഴിലാളികൾ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് ജസ്റ്റീസ് അശോക് ഭൂഷൻ ചോദിച്ചു. അക്കാര്യം സംസ്ഥാനങ്ങൾക്കു മാത്രമേ വ്യക്തമാക്കാൻ കഴിയൂ എന്ന് സോളിസിറ്റർ ജനറൽ മറുപടി നൽകി. 171 ട്രെയിനുകൾ കൂടി ഇനി ഇതിനായി സർവീസ് നടത്തേണ്ടതുണ്ട്. ഭരണപരമായ കാരണങ്ങൾ സംസ്ഥാന സർക്കാരുകൾ പ്രത്യേക തീയതിയിൽ ട്രെയിനുകൾ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളം ജൂണ്‍ എട്ടിനും കർണാടക ജൂണ്‍ ആറിനും ട്രെയിനുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിലാളികളുടെ പേരിലുള്ള കേസുകൾ ഒഴിവാക്കണമെന്നു മുതിർന്ന് അഭിഭാഷക ഇന്ദിര ജയ്സിംഗ് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.