ഡോവൽ ‘ഓപ്പറേഷൻ സ്റ്റാർ’
ഡോവൽ ‘ഓപ്പറേഷൻ സ്റ്റാർ’
Saturday, July 4, 2020 1:29 AM IST
ന്യൂഡൽഹി: അജിത് ഡോവൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും തന്ത്രങ്ങളുടെ ഉപജ്ഞാതാവുമാണെന്ന് ഒരിക്കൽകൂടി തെളിയിച്ചു. മോദിയുടെ ഇന്നലത്തെ ലഡാക്ക് യാത്രയ്ക്കും സൈനികരുമായുള്ള കൂടിക്കാഴ്ചയ്ക്കും പിന്നിൽ കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ഡോവൽ തന്നെയായിരുന്നു.

പ്രധാനമന്ത്രിയെ കണ്ടു ഡോവൽ ചർച്ച നടത്തിയതോടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ നിശ്ചിത ലഡാക്ക് സന്ദർശനം റദ്ദാക്കി. പകരം, മോദി ഇന്നലെ ലഡാക്കിൽ പറന്നിറങ്ങി. അപ്രതീക്ഷിത സന്ദർശനം എന്നു വിശേഷിപ്പിക്കുന്നുണ്ടെങ്കിലും എല്ലാം കിറുകൃത്യം തയാറാക്കിയ പരിപാടിയിലായിരുന്നു. ചൈന കടന്നുകയറിയ ഗൽവാൻ താഴ്‌വരയും പാങ്ങോംഗ് തടാക പ്രദേശവും സന്ദർശിക്കാതെ 11,000 അടി ഉയരത്തിലുള്ള നിമുവിലേക്കു പറന്നിറങ്ങിയതിനും കാരണങ്ങളുണ്ട്.

ലേയിലെ സൈനിക വിമാനത്താവളത്തിൽ നിന്നു പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്റർ ലഡാക്കിലെ നിമുവിലുള്ള സൈനിക പോസ്റ്റുകളിലെത്തിയതും അവിടെ കര, വ്യോമ, ഐടിബിപി (ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ്) സൈനികരുമായി സംസാരിക്കുകയും ചെയ്തതിൽ ഡോവലും കൂട്ടരും നടത്തിയ ആസൂത്രണം കൃത്യമായി. പ്രധാനമന്ത്രിയുടെ ഈ നിമു സന്ദർശനം ചൈനയെപ്പോലും അന്പരപ്പിച്ചു.

അജിത് ഡോവലിനു പുറമെ വിദേശകാര്യമന്ത്രിയും ചൈനീസ്കാര്യ വിദഗ്ധനുമായ ഡോ. എസ്. ജയശങ്കർ, സംയുക്ത സേനാ കമാൻഡ് മേധാവി ജനറൽ ബിപിൻ റാവത്ത് എന്നിവരാണു പ്രധാനികൾ. ചൈനയുമായുള്ള അതിർത്തി തർക്കം അടക്കമുള്ള പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ എപ്പോഴും പ്രധാനമന്ത്രിയുടെ ഉപദേശകരാണവർ. മൂന്നു വർഷം മുന്പ് ചൈനയുമായുണ്ടായ ദോകലാ സംഘർഷം കൈകാര്യം ചെയ്ത അതേ മൂവർസംഘമാണിത്.


പ്രതിസന്ധി പരിഹരിക്കുന്നതിനു 2017ൽ നേതൃത്വം നൽകിയ മൂന്നു പേർക്കും മോദി വൈകാതെ പാരിതോഷികം നൽകി. വിദേശകാര്യ സെക്രട്ടറിയായിരുന്ന ജയശങ്കറിന് വിദേശകാര്യമന്ത്രി സ്ഥാനവും അജിത് ഡോവലിന് കാബിനറ്റ് മന്ത്രിയുടെ പദവിയും കരസേനാ മേധാവിയായിരുന്ന ബിപിൻ റാവത്തിന് ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പദവിയിലേക്കു പ്രമോഷനും സർവീസ് നീട്ടലും സമ്മാനിച്ചു.

1968ലെ കേരള കേഡർ ഐപിഎസുകാരനായ ഡോവലിന് 75 വയസ് പൂർത്തിയായെങ്കിലും കൂർമബുദ്ധിയിലും തന്ത്രജ്ഞതയിലും മോദിയുടെ വലംകൈയായി തുടരുകയാണ്. രാജസ്ഥാനിലെ അജ്മീറിലുള്ള പഴയ കിംഗ് ജോർജസ് റോയൽ മിലിട്ടറി സ്കൂളിൽ പഠിച്ച് ആഗ്ര യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സിൽ മാസ്റ്റേഴ്സ് എടുത്ത ശേഷമായിരുന്നു സിവിൽ സർവീസിലേക്കുള്ള ഈ ഉത്തരാഖണ്ഡുകാരന്‍റെ വരവ്. കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ ആയ ഐബിയുടെ തലവനായിരുന്ന ഡോവലിനെയാണ് കഴിഞ്ഞ ഫെബ്രുവരിയിലെ ഡൽഹി കലാപം നിയന്ത്രിക്കാനും മോദി നേരിട്ടു നിയോഗിച്ചത്.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.