കാൺപൂരിൽ കൊല്ലപ്പെട്ട പോലീസുകാർക്ക് അന്ത്യാഞ്ജലി
കാൺപൂരിൽ കൊല്ലപ്പെട്ട പോലീസുകാർക്ക് അന്ത്യാഞ്ജലി
Sunday, July 5, 2020 12:36 AM IST
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപുരിൽ കൊടും കുറ്റവാളിയെ അറസ്റ്റ്ചെയ്യുന്നതിനിടെ വെടിയേറ്റുമരിച്ച ഡിഎസ്പി ഉൾപ്പെടെ പോലീസുകാരുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കാൺപൂരിനു സമീപം ബിക്രു ഗ്രാമത്തിൽ വ്യാഴാഴ്ച അർധരാത്രി നടന്ന അക്രമത്തിൽ കൊല്ലപ്പെട്ട കോൺസ്റ്റബിൾ സുൽത്താൻ സിംഗിന്‍റെ മൃതദേഹം ചുബെയ്പൂരിൽ സംസ്കരിച്ചു. ഝാൻസി പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ പോലീസ് ഉദ്യോഗസ്ഥരും ജില്ലാഭരണകൂടവും അന്ത്യോപചാരം അർപ്പിച്ചു.

കൊല്ലപ്പെട്ട ഡിഎസ്പി ദേവേന്ദ്രമിശ്രയുടെ സംസ്കാരം ജന്മനാടായ കാൺപുരിലെ ബയ്റോൺ ഘട്ടിൽ നടത്തി. സബ് ഇൻസ്പെക്ടർ അനൂപ് കുമാർ സിംഗിന്‍റെ സംസ്കാരം പ്രതാപ്ഘട്ടിലും രാഹുൽ കുമാറിന്‍റെ സംസ്കാരം ഔരിയയിലും നടത്തി. റായ്ബറേലിയിലായിരുന്നു സബ് ഇൻസ്പെക്ടർ മഹേഷ് കുമാർ യാദവിന്‍റെ അന്ത്യകർമങ്ങൾ.


വികാസ് ദുബൈയെന്ന കുറ്റവാളിയെ അറസ്റ്റ്ചെയ്യാനെത്തിയ പോലീസ് സംഘത്തിനു നേരെ ഇയാളുടെ അനുയായികൾ വെടിയുതിർ‌ക്കുകയായിരുന്നു.

പോലീസുകാരെ അതിക്രൂരമായി കൊലപ്പെടുത്തിയശേഷം രക്ഷപെട്ട വികാസ് ദുബെയ്ക്കും കൂട്ടാളികൾക്കുമായി തിരിച്ചിൽ തുടരുകയാണ്. പ്രത്യേക ദൗത്യസംഘത്തിന്‍റെ വിവിധ സംഘങ്ങൾ സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിൽ തെരച്ചിൽ നടത്തുകയാണെന്ന് ഡിജിപി എച്ച്.സി. അശ്വതി അറിയിച്ചു. നൂറോളം പോലീസുകാരാണ് അന്വേഷണസംഘത്തിലുള്ളത്.
വികാസ് ദുബെയെ ഉടൻ പിടികൂടാനാകുമെന്ന് ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഏറ്റുമുട്ടലിൽ പോലീസ് വധിക്കുമെന്ന ഭയത്താൽ ഇയാൾ കോടതിയിൽ നേരിട്ടുഹാജരാകാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.