ഇന്ത്യയിൽ കോവിഡ് മരുന്ന് ഉടനില്ല
ഇന്ത്യയിൽ കോവിഡ്  മരുന്ന് ഉടനില്ല
Monday, July 6, 2020 12:24 AM IST
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനുള്ള വാക്സിൻ 2021ന് മുൻപ് തയാറാകില്ലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം. സ്വാതന്ത്ര്യ ദിനത്തിനു മുമ്പായി വാക്സിൻ തയാറാക്കണമെന്നു ഭാരത് ബയോടെകിന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് നിർദേശം നൽകിയതു വലിയ വിവാദത്തിനു വഴിതെളിച്ചിരുന്നു.

ക്ലിനിക്കൽ ട്രയലുകൾക്കുശേഷം ഓഗസ്റ്റ് 15ന് മുമ്പായി കോവിഡ് പ്രതിരോധ വാക്സിൻ തയാറാകുമെന്നാണ് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് കഴിഞ്ഞ ശനിയാഴ്ച പറഞ്ഞത്.

സ്വാതന്ത്ര്യ ദിനത്തിൽ വാക്സിൻ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ, തങ്ങളുടെ ആഭ്യന്തര ആശയ വിനിമയത്തിൽ തെറ്റിദ്ധാരണ ഉണ്ടായതാണെന്ന വിശദീകരണവുമായി ഐസിഎംആർ പിന്നീട് രംഗത്തെത്തി. ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മരുന്ന് കണ്ടെ ത്താനാണ് തങ്ങൾ രാപകൽ ഭേദമില്ലാതെ പരിശ്രമിക്കുന്നതെന്നും ഐസിഎംആറിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

കോവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനായി ലോകമെങ്ങും 140 സ്ഥാപനങ്ങളാണ് പരിശ്രമിക്കുന്നത്. ഇതിൽ ഇന്ത്യയിൽ നിന്നുള്ള കോവാക്സിൻ, സൈകോവ്-ഡി എന്നിവ ഉൾപ്പടെ 11 വാക്സിനുകൾ മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള ഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. എന്നാൽ, 2021നു മുമ്പായി കോവിഡിനെതിരേ ഈ വാക്സിനുകൾ വ്യാപകമായി ഉപയോഗിക്കാൻ കഴിയില്ലെന്നു ശാസ്ത്ര സാങ്കേതിക മന്ത്രാലയം പറയുന്നു.

ഇന്ത്യയിൽ പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഹൈദരാബാദിലെ സിഎഐആറിന്‍റെ സെന്‍റർ ഫോർ സെല്ലുല്ലാർ ആൻഡ് മോളിക്യുലാർ ബയോളജി എന്നിവയും ആറു മരുന്നു കന്പനികളുമാണ് കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്നത്.

അതോടൊപ്പം തന്നെ ബ്രിട്ടീഷ് കന്പനിയായ ആസ്ട്ര സെനേകയും അമേരിക്കൻ കന്പനിയായ മൊഡേണയും ഇന്ത്യൻ കന്പനികളുമായി കോവിഡ് പ്രതിരോധ വാക്സിന്‍റെ ഉത്പാദന കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഈ രണ്ടു കന്പനികളും മരുന്നു പരീക്ഷണത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങൾ കഴിഞ്ഞവരാണെന്നും ശാസ്ത്ര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. മരുന്നിന്‍റെ ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങളും സുരക്ഷാ തലത്തിലുള്ളതും മൂന്നാം ഘട്ടം ഫലപ്രാപ്തി തെളിയിക്കുന്നതിനായുള്ളതുമാണ്. ഓരോ ഘട്ടവും മാസങ്ങളോ വർഷങ്ങളോ എടുത്തായിരിക്കും പൂർത്തിയാകുക. ഈ സാഹചര്യത്തിൽ മരുന്ന് പുറത്തിറക്കാൻ സമയപരിധി നിശ്ചയിച്ച ഐസിഎംആർ നടപടി ശരിയല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടിയത്.


കോവിഡ് വാക്സിൻ ക്ലിനിക്കൽ ട്രയലുകളിൽ മികച്ച ഫലം പ്രകടിപ്പിച്ചുവെന്നും തുടർ നടപടികൾ പൂർത്തിയായി ഓഗസ്റ്റ് 15ന് മുമ്പായി പുറത്തിറക്കാൻ കഴിയുമെന്നും ശനിയാഴ്ചയാണ് ഐസിഎംആർ പറഞ്ഞത്. ജൂലൈ രണ്ടിനു ഡോക്ടർമാർക്ക് നൽകിയ നിർദേശത്തിൽ പരീക്ഷണം അതിവേഗത്തിലാക്കാനും നിർദേശിച്ചിരുന്നു. കോവിഡ് പ്രതിരോധ വാക്സിന്‍റെ ഫലപ്രദമായ പരീക്ഷണം നടത്താൻ ആവശ്യപ്പെട്ട് ഐസിഎംആർ ഡയറക്ടർ ബൽറാം ഭാർഗവ രാജ്യത്തെ 12 ആശുപത്രികൾക്കു കത്തെഴുതുകയും ചെയ്തു. ഓഗസ്റ്റ് പതിനഞ്ചിനകം പരീക്ഷണം പൂർത്തിയാക്കണമെന്ന് ചൂണ്ടിക്കാട്ടി ഭാരത് ബയോ ടെക്കിനും ബൽറാം ഭാർഗവ കത്തു നൽകിയിരുന്നു.

ഐസിഎംആറുമായി ചേർന്ന് ഹൈദരാബാദിലെ ഭാരത് ബയോടെക് ആണ് മരുന്ന് വികസിപ്പിക്കുന്നത്. ആരോഗ്യമുള്ള 1,125 വ്യക്തികളിൽ മരുന്നു പരീക്ഷണം നടത്താൻ ഭാരത് ബയോടെകിന് അനുമതിയും ലഭിച്ചു. കോവിഡ് പ്രതിരോധ വാക്സിന്‍റെ ക്ലിനിക്കൽ ട്രയലിന് മുൻപുള്ള വിശദാംശങ്ങൾ ഐസിഎംആർ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.