സൗജന്യ റേഷൻ പദ്ധതി ദീർഘിപ്പിച്ചതിന് അംഗീകാരം
സൗജന്യ റേഷൻ പദ്ധതി ദീർഘിപ്പിച്ചതിന് അംഗീകാരം
Thursday, July 9, 2020 12:32 AM IST
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രഖ്യാപിച്ച സൗജന്യ റേഷൻ പദ്ധതി നവംബർ വരെ നീട്ടാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ യോഗം അനുമതി നൽകി. ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും അഞ്ചു കിലോ വീതം ഭക്ഷ്യധാന്യങ്ങൾ നവംബർ വരെ സൗജന്യമായി വിതരണം ചെയ്യുന്നതാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി. 81 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ വിതരണത്തിനായി 1.49 കോടി രൂപ ചെലവാകും എന്നാണ് കാബിനറ്റ് തീരുമാനങ്ങൾ വിശദീകരിക്കവേ കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.

മറ്റു തീരുമാനങ്ങൾ:

• 24 ശതമാനം ഇപിഎഫ് വിഹിതം കുറച്ചത് ഓഗസ്റ്റ് വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ഇത് 3.67 ലക്ഷം സ്ഥാപനങ്ങൾക്കും 72.22 ലക്ഷം ജീവനക്കാർക്കും ഗുണം ചെയ്യുമെന്നു മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.

• സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന 7.4 കോടി സ്ത്രീകൾക്ക് സെപ്റ്റംബർ വരെ മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്യും.


• കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക ഉപകരണ വികനത്തിനും ഒരു ലക്ഷം കോടി രൂപ

• നഗരമേഖലകളിലേക്ക് കുടിയേറിയവർക്കും പാവപ്പെട്ടവർക്കും കുറഞ്ഞ വാടകയ്ക്ക് ഹൗസിംഗ് കോംപ്ലക്സുകൾ.പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലാണ് പദ്ധതി. പദ്ധതി അനുസരിച്ച് നിലവിൽ ഒഴിവുള്ള സർക്കാർ ഹൗസിംഗ് കോംപ്ലക്സുകൾ ഇതിനു കീഴിലേക്ക് മാറ്റും. പദ്ധതി മൂന്ന് ലക്ഷം ജനങ്ങൾക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രം.

• മൂന്ന് പൊതുമേഖല ഇൻഷുറൻസ് കന്പനികൾക്ക് 12,450 കോടി രൂപയുടെ മൂലധന പ്രചോദനം നൽകാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഓറിയന്‍റൽ ഇൻഷുറൻസ് കന്പനി, നാഷണൽ ഇൻഷുറൻസ് കന്പനി, യുണൈറ്റഡ് ഇൻഷ്വറൻസ് കന്പനി എന്നിവയ്ക്കാണ് തുക ലഭിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.