കോണ്‍ഗ്രസിന്‍റെ മൂന്ന് ട്രസ്റ്റുകൾക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
കോണ്‍ഗ്രസിന്‍റെ മൂന്ന് ട്രസ്റ്റുകൾക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
Thursday, July 9, 2020 12:34 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെ ടെ പാർട്ടി നേതാക്കളുമായി ബന്ധപ്പെട്ട മൂന്ന് ട്രസ്റ്റുകളെക്കുറിച്ച് അന്വേഷിക്കാൻകേന്ദ്രസർക്കാർ പ്രത്യേക സമിതിക്കു രൂപം നൽകി. സാന്പത്തിക തിരിമറികൾ ആരോപിച്ചാണ് ഈ ട്രസ്റ്റുകളുടെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മന്ത്രിതല സമിതിക്കു രൂപം നൽകിയത്. ആദായ നികുതി നിയമവും വിദേശ സംഭാവന ചട്ടവും ലംഘിച്ചു എന്നാണ് ആരോപണം.

രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് എന്നിവയ്ക്കെതിരേയാണ് അന്വേഷണം നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ട്വിറ്ററിൽ വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, ആദായനികുതി നിയമം, വിദേശ സംഭാവന നിയന്ത്രണം ചട്ടം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് മൂന്നു ട്രസ്റ്റുകൾക്കും എതിരേ അന്വേഷണം. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സ്പെഷ്യൽ ഡയറക്ടർ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുന്നത്.

1991ലാണ് രാജീവ് ഗാന്ധി ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്. രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് 2002ലും സ്ഥാപിച്ചു. ഈ രണ്ട് ട്രസ്റ്റുകളുടെയും മേലധികാരി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരേ രൂക്ഷ ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. മോദി വിചാരിക്കുന്നത് ലോകം തന്നെപ്പോലെ തന്നെയാണെന്നാണ്. എല്ലാവരെയും വിലയ്ക്കു വാങ്ങുകയോ വിരട്ടുകയോ ചെയ്യാമെന്നാണ് അദ്ദേഹം ധരിച്ചു വച്ചിരിക്കുന്നത്. എന്നാൽ, സത്യത്തിനുവേണ്ടി പോരാടുന്നവരെ വിരട്ടാനോ വിലയ്ക്ക് വാങ്ങാനോ കഴിയില്ലെന്ന് മോദി മനസിലാക്കിയിട്ടില്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. എന്നാൽ, കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അന്വേഷണം രാഷ്‌ട്രീയ പകപോക്കലാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മോദി സർക്കാരിന്‍റെ പരിഭ്രാന്തി പൂണ്ട ഇത്തരം നടപടികളിലും വിരട്ടലിലും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് ഭയക്കില്ല.


കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള ബിജെപിയുടെ വെറുപ്പും വിദ്വേഷവും ഓരോ ദിവസും അങ്ങേയറ്റം ക്രൂരമായി തെളിഞ്ഞു വരികയാണ്. സർക്കാരിനെ ഉത്തരവാദിത്തമുള്ളതാക്കി മാറ്റുകയും അവശ വിഭാഗങ്ങൾക്ക് വേണ്ടി വാദിക്കുകയും ചെയ്യുകയാണ് തങ്ങളുടെ കടമയെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. ബിജെപിക്കും ആർഎസ്എസിനും ലഭിച്ച സംഭാവനകളെക്കുറിച്ച്് അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ തയാറാകുമോ എന്നും കോണ്‍ഗ്രസ് ചോദിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ബിജെപിക്കു ലഭിച്ചിരുന്ന സംഭാവനകളിൽ കോടികളുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതു സംബന്ധിച്ചും അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.അന്വേഷണം സ്വാഭാവിക നടപടി മാത്രമാണെന്നാണു ബിജെപിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ സുതാര്യത ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും ബിജെപി പ്രതികരിച്ചു.

മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രാജീവ് ഗാന്ധി ട്രസ്റ്റിലേക്ക് പണം നൽകിയിരുന്നു എന്നു ബിജെപി കഴിഞ്ഞ മാസം ആരോപണം ഉന്നയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.