ചൈനയുമായുള്ള സൈനിക ചർച്ചയിൽ ഇന്ത്യ; അംഗീകരിച്ച പെരുമാറ്റച്ചട്ടം മതി
ചൈനയുമായുള്ള സൈനിക ചർച്ചയിൽ ഇന്ത്യ; അംഗീകരിച്ച പെരുമാറ്റച്ചട്ടം മതി
Thursday, July 16, 2020 12:48 AM IST
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ ഇരുപക്ഷവും അംഗീകരിച്ച പെരുമാറ്റച്ചട്ടം മാത്രം നടപ്പിലാക്കുകവഴി അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിർത്താൻ സാധിക്കുമെന്ന് 15 മണിക്കൂർ നീണ്ടുനിന്ന സൈനിക ചർച്ചയിൽ ഇന്ത്യ വ്യക്തമാക്കി. കിഴക്കൻ ലഡാക്കിൽ സൈനിക സംഘർഷമുണ്ടായ സാഹചര്യത്തിൽ ചൈനയ്ക്കു ശക്തമായ സന്ദേശമാണ് ചർച്ചയിൽ ഇന്ത്യ നൽകിയത്.

ഇരുപക്ഷത്തെയും കമാൻഡർ തലത്തിലുള്ള ചർച്ച ബുധനാഴ്ച പുലർച്ചെ രണ്ടിനാണ് അവസാനിച്ചത്. യഥാർഥ നിയന്ത്രണ രേഖയിൽനിന്നുള്ള സേനാ പിൻമാറ്റത്തെക്കുറിച്ച് ഇരു സൈന്യവും ചർച്ച ചെയ്തു.

യഥാർഥ നിയന്ത്രണ രേഖയിൽ ഇന്ത്യൻ ഭാഗത്തെ ചുഷൂലിൽ ചൊവ്വാഴ്ച രാവിലെ 11 നാണ് ലഫ്. ജനറൽ തലത്തിലുള്ള കൂടിക്കാഴ്ച ആരംഭിച്ചത്. ലേ ആസ്ഥാനമായ 14 കോറിന്‍റെ കമാൻഡർ ലഫ്. ജനറൽ ഹരീന്ദർ സിംഗ് ഇന്ത്യൻ സംഘത്തെ നയിച്ചു. ദക്ഷിണ സിൻജിയാംഗ് മിലിട്ടറി റീജിയണിലെ മേജർ ജനറൽ ലിയു ലിൻ ആണ് ചൈനീസ് സംഘത്തെ നയിച്ചത്.

ഉന്നതസൈനികോദ്യോഗ സ്ഥർ ചർച്ചയിലെ വിവരങ്ങൾ കരസേനാ മേധാവി ജനറൽ എം.എം. നരവനെ അറിയിച്ചു. ബുധനാഴ്ച വൈകി കരസേനാ മേധാവിയുടെ നേതൃത്വത്തിൽ ഉന്നത സൈനികോദ്യോഗസ്ഥരുടെ യോഗം ചേർന്ന് സ്ഥിഗതികൾ വിലയിരുത്തി.

ലഡാക്ക് സംഘർഷം ആരംഭിച്ച മേയ് അഞ്ചിനു ശേഷം ഏറ്റവും ദൈർഘ്യമേറിയ സൈനിക തല കൂടിക്കാഴ്ചയാണ് ചൊവ്വാഴ്ച നടന്നത്. ജൂൺ 30ന് നടന്ന മൂന്നാം ഘട്ട ലഫ്. ജനറൽ കൂടിക്കാഴ്ച 12 മണിക്കൂർ നീണ്ടിരുന്നു.


പാങ്ങോംഗ്, ഡെസ്പാംഗ് എന്നീ സംഘർഷപ്രദേശങ്ങളിൽനിന്നുള്ള സൈനിക പിൻമാറ്റത്തിനാണ് ചൊവ്വാഴ്ചത്തെ ചർച്ചയിൽ കൂടുതൽ പ്രധാന്യം നൽകിയത്. അതിർത്തി സംരക്ഷണത്തിന് ഇരുപക്ഷവും അംഗീകരിച്ചിട്ടുള്ള എല്ലാ പെരുമാറ്റചട്ടങ്ങളും ചൈന പാലിക്കണമെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടതായി സൈന്യം വ്യക്തമാക്കി.

ഗോഗ്ര, ഹോട്ട്സ്‌പ്രിംഗ്, ഗൽവാൻ പോയിന്‍റിൽനിന്ന് ചൈനീസ് സൈന്യം പിൻമാറിയിരുന്നു. പാംങ്ങോംഗ് തടാകത്തിന്‍റെ ഫിംഗ് നാല് മേഖലയിൽനിന്നും ചൈന പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് ഇരുപക്ഷവും 1.5 കിലോമീറ്റർ പിൻമാറാൻ നേരത്തെ ധാരണയിലായിട്ടുണ്ട്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയും നടത്തിയ രണ്ടു മണിക്കൂർ നീണ്ടുനിന്ന ടെലിഫോൺ ചർച്ചയ്ക്കുശേഷം ജൂൺ ആറിനാണ് സേനാ പിൻമാറ്റം ആരംഭിച്ചത്. സംഘർഷ ഭൂമിയിൽനിന്ന് പതിയെ പിൻമാറാൻ ജൂൺ ആറിനു നടന്ന ലഫ്. ജനറൽ ചർച്ചയിൽ ഇരുപക്ഷവും ധാരണ‍യിലെത്തി.

ഗൽവാൻ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. 35 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ചൈനയുടെ ഭീഷണി നേരിടാൻ ലഡാക്കിൽ വ്യോമസേന എയർ ഡിഫൻസ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.