വി. മുരളീധരൻ ഡൽഹിയിൽ നിരാഹാരം നടത്തി
വി. മുരളീധരൻ ഡൽഹിയിൽ  നിരാഹാരം നടത്തി
Monday, August 3, 2020 12:17 AM IST
ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് സ്വന്തം ഓഫീസ് വിട്ടുകൊടുത്ത പിണറായി വിജയൻ രാജ്യത്തെ ഒറ്റുകൊടുത്തെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ പിണറായി വിജയൻ രാജിവച്ചൊഴിയണമെന്നാവശ്യപ്പെട്ട് വി. മുരളീധരൻ ഇന്നലെ ഡൽഹിയിൽ നിരാഹാരസമരം നടത്തി.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി ജി.എം. മുരളീധർ റാവു നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. രാവിലെ പത്തു മണി മുതൽ വൈകുന്നേരം 4.30 വരെയായിരുന്നു സമരം. വൈകുന്നേരം ബിജെപി ജനറൽ സെക്രട്ടറി സർദാർ ആർ.പി സിംഗ് നാരങ്ങാനീര് നൽകി നിരാഹാര സമരം അവസാനിപ്പിച്ചു.

സ്വർണക്കടത്ത് കേസിലെ പ്രതികൾക്കു ഭീകരവാദ ബന്ധമുണ്ടെ ന്ന കസ്റ്റംസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് എൻഐഎ കേസ് അന്വേഷിക്കുന്നതെന്നു വി. മുരളീധരൻ പറഞ്ഞു.
ഇതേത്തുടർന്നാ ണു യുഎപിഎ ചുമത്തിയത്. സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ള സ്പേസ് പാർക്കിൽ ജോലി ചെയ്ത സ്വപ്ന സുരേഷിന് ബഹിരാകാശ ശാസ്ത്രജ്ഞരുമായി പോലും ഇടപെടാൻ അവസരമുണ്ടായി. രാജ്യത്തിന്‍റെ വിവരസാങ്കേതികവിദ്യയും രഹസ്യങ്ങളും കള്ളക്കടത്തുകാരി ആർക്കൊക്കെ കൈമാറിയെന്ന് അന്വേഷിക്കേണ്ട തുണ്ട്.


രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്കാവില്ല.
വ്യാജസർട്ടിഫിക്കറ്റുമായി ഒരു തട്ടിപ്പുകാരി സ്വന്തം ഓഫീസിൽ കയറി നിരങ്ങിയിട്ടും അറിയാത്ത മുഖ്യമന്ത്രിക്ക് എന്തു ഭരണനൈപുണ്യമാണുള്ളതെന്ന് അദ്ദേഹത്തെ പാടിപ്പുകഴ്ത്തുന്നവർ പറയണം.

പാഠം പഠിച്ചെന്നും ഇനി ഇന്‍റലിജൻസിന്‍റെ സമ്മതമില്ലാതെ എങ്ങും പോകില്ലെന്നുമാണ് സ്പീക്കർ പറയുന്നത്. സ്വന്തം നാട്ടിലെ പാവപ്പെട്ടവർക്ക് അരി വാങ്ങാനാണ് യുഎഇ കോണ്‍സുലേറ്റിന്‍റെ സഹായം തേടിയതെന്നു മന്ത്രി കെ.ടി. ജലീൽ പറയുന്നു. ഇത്തരം പ്രസ്താവനകൾ നടത്താൻ ജലീലിന് ലജ്ജയില്ലേയെന്നും വി. മുരളീധരൻ ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.