വിജയവാഡയിലെ കോവിഡ് കേന്ദ്രത്തിൽ തീപിടിത്തം; പത്തു രോഗികൾ മരിച്ചു
വിജയവാഡയിലെ കോവിഡ് കേന്ദ്രത്തിൽ തീപിടിത്തം; പത്തു രോഗികൾ മരിച്ചു
Monday, August 10, 2020 12:52 AM IST
വിജയവാഡ: ആന്ധ്രപ്രദേശിലെ വിജയവാഡയിൽ കോവിഡ് ചികിത്സാകേന്ദ്രമാക്കിയ ആഡംബര ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 10 കോവിഡ് രോഗികൾ മരിച്ചു. 32 പേരെ രക്ഷപ്പെടുത്തി. ഒരു സ്വകാര്യ ആശുപത്രി കോവിഡ് ചികിത്സയ്ക്കായി സ്വർണ പാലസ് എന്ന ഹോട്ടൽ വാടകയ്ക്കെടുത്തതായിരുന്നു. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്ന് ആഭ്യന്തര മന്ത്രി എം. സുചരിത പറഞ്ഞു.

31 കോവിഡ് രോഗികളായിരുന്നു ഹോട്ടലിൽ ചികിത്സയിലുണ്ടായിരുന്നത്. ഇതുകൂടാതെ ആറു ആശുപത്രി ജീവനക്കാരും ആറ് ഹോട്ടൽ ജീവനക്കാരുമുണ്ടായിരുന്നു. രക്ഷപ്പെടുത്തിയവരിൽ നേരിയ രോഗലക്ഷണമുള്ളവരെ വീടുകളിലേക്ക് അയച്ചു. 15 രോഗികളെ മറ്റൊരു കോവിഡ് കെയർ സെന്‍ററിലേക്കു മാറ്റി. ഒരാളാണു പൊള്ളലേറ്റു മരിച്ചത്. മറ്റുള്ളവർ തീപിടിത്തം മൂലമുണ്ടായ പുകയിൽ ശ്വാസം മുട്ടിയാണു മരിച്ചത്. മരിച്ചവരിൽ മൂന്നു സ്ത്രീകളും ഉൾപ്പെടുന്നു.


ഹോട്ടലിന്‍റെ മുൻവശത്തെ ലോബിയിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീ ഒന്നും രണ്ടും നിലകളിലേക്കു പ‌‌‌ടരുകയായിരുന്നു. തീയും പുകയും ഉയരുന്നതുകണ്ട് പരിഭ്രാന്തരായ രോഗികൾ പ്രധാന കോവണിയിലൂടെ ഇറങ്ങിയതാണ് അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.