ജാർഖണ്ഡ് വിദ്യാഭ്യാസമന്ത്രി പതിനൊന്നാം ക്ലാസിൽ ചേർന്നു!
ജാർഖണ്ഡ് വിദ്യാഭ്യാസമന്ത്രി പതിനൊന്നാം ക്ലാസിൽ ചേർന്നു!
Tuesday, August 11, 2020 12:48 AM IST
ന്യൂഡൽഹി: പത്താം ക്ലാസ് കഴിഞ്ഞ് സ്വന്തമായൊരു സംസ്ഥാനത്തിനു വേണ്ടിയുള്ള ഗുസ്തിയിലായിരുന്നു ജഗർനാഥ് മഹാതോ. ഒടുവിൽ, ഒരുപാടു പേരോടൊപ്പം സമരം ചെയ്തു നേടിയ സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയുമായി. അപ്പോഴാണ് ജാർഖണ്ഡിലെ പ്രതിപക്ഷം വിദ്യാഭ്യാസ മന്ത്രിയായ ജഗർനാഥ് മഹാതോ വെറും പത്താംക്ലാസ് ആണെന്നു പരിഹസിച്ചത്. തന്നെ പരിഹസിച്ചവരെ പാഠം പഠിപ്പിക്കാനൊന്നും നിൽക്കാതെ വിദ്യാഭ്യാസ മന്ത്രി ഇന്നലെ നവാധിലെ ദേവി മഹാതോ മെമ്മോറിയൽ ഇന്‍റർകോളജിൽ ചെന്ന് പതിനൊന്നാം ക്ലാസിൽ ചേർന്നു.

പഠിച്ചുകൊണ്ടിരിക്കുക എന്നതിനപ്പുറം ഒരു വിദ്യാഭ്യാസമന്ത്രിക്ക് മറ്റെന്തു യോഗ്യതയാണു വേണ്ടതെന്ന മഹാതോയുടെ ചോദ്യത്തിനു മുന്നിൽ ഉത്തരംമുട്ടി നിൽക്കുകയാണു പ്രതിപക്ഷം.

ജാർഖണ്ഡ് മുക്തി മോർച്ച അംഗമായ ജഗർനാഥ് രണ്ടു തവണ എംഎൽഎ ആയിട്ടുണ്ട്. ഹേമന്ത് സോറൻ മുഖ്യമന്ത്രി ആയപ്പോൾ വിദ്യാഭ്യാസമന്ത്രി ആയി മഹാതോ ചുമതലയേറ്റു. അതോടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യംചെയ്തു പ്രതിപക്ഷം ആരോപണമുന്നയിച്ചു തുടങ്ങിയത്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ ഹ്യുമാനിറ്റീസ് പഠിച്ചശേഷം ബിരുദം നേടുകയാണ് മന്ത്രിയുടെ ലക്ഷ്യം.


അമ്പത്തിരണ്ടുകാരനായ ജഗർനാഥ് മഹാതോ ബിഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡിന്‍റെ കീഴിൽ ടെലോയിലെ നെഹ്റു ഹൈസ്കൂളിൽനിന്നാണ് സെക്കൻഡ് ക്ലാസോടെ പത്താംക്ലാസ് പാസായത്. തുടർന്ന് പഠിക്കാനായില്ല. പിന്നീട് ബിഹാറിൽനിന്ന് പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടുള്ള ജാർഖണ്ഡ് ആന്ദോളന്‍റെ ഭാഗമായി. അതുവഴി രാഷ്‌ട്രീയത്തിലേക്കെത്തുകയായിരുന്നു.

മഹാതോ വിദ്യാഭ്യാസമന്ത്രിയായ ഉടൻ തന്നെ സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിലെ അധിക ഫീസ് വെട്ടിക്കുറച്ചിരുന്നു. കോവിഡ് കാലത്ത് സ്വകാര്യ സ്കൂളുകളിലെ അധ്യാപകരെ പിരിച്ചു വിടരുതെന്നും കർശന നിർദേശവും നൽകി.

ആരോഗ്യമന്ത്രി ബന്ന ഗുപ്ത, ഗതാഗത മന്ത്രി ചംപായ് സോറൻ, സാമൂഹിക ക്ഷേമ മന്ത്രി ജോബ മാഞ്ചി, തൊഴിൽമന്ത്രി സത്യാനന്ദ് ഭോക്ത എന്നിവരും പത്താംക്ലാസുകാരാണ്. മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെടെ പതിനൊന്നംഗ മന്ത്രിസഭയിൽ എട്ടുപേരും എട്ടാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയിൽ വിദ്യാഭ്യാസമുള്ളവരാണ്. മൂന്നു മന്ത്രിമാർക്കു മാത്രമാണ് ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസമുള്ളത്.


സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.