രാജസ്ഥാനിൽ പൈലറ്റ് താഴ്ന്നു പറക്കുന്നു
രാജസ്ഥാനിൽ പൈലറ്റ്  താഴ്ന്നു  പറക്കുന്നു
Tuesday, August 11, 2020 12:48 AM IST
ന്യൂഡൽഹി: ഒരു മാസക്കാലം പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തി നിന്നശേഷം കോണ്‍ഗ്രസിലേക്കു മടങ്ങിവരാനുള്ള ചുവടുവയ്പുമായി സച്ചിൻ പൈലറ്റ്. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനവും പാർട്ടി സംസ്ഥാന അധ്യക്ഷ പദവിയും നഷ്ടപ്പെടുത്തിയ ശേഷം തിരിച്ചുവരാനുള്ള തയാറെടുപ്പിൽ കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും സച്ചിൻ കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച 12.30 മുതൽ ആരംഭിച്ച കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു.

തങ്ങളുടെ പരാതികൾക്കു സമയബന്ധിതമായി പരിഹാരമുണ്ടാക്കാമെന്നു കോൺഗ്രസ് നേതൃത്വം ഉറപ്പുനല്കിയെന്ന് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സച്ചിൻ പൈലറ്റ് പറഞ്ഞു. ഒരു പദവിയും ഞാൻ ആഗ്രഹിക്കുന്നില്ല. പദവികൾ തന്ന പാർട്ടിക്ക് അതു തിരിച്ചെടുക്കാനാകും. എനിക്കെതിരേ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉണ്ടായി. ഇത്തരം ദുരാരോപണങ്ങൾക്കു രാഷ്‌ട്രീയത്തിൽ സ്ഥാനമില്ല -സച്ചിൻ കൂട്ടിച്ചേർത്തു.രണ്ടാഴ്ച മുൻപ് പ്രിയങ്ക ഗാന്ധിയും സച്ചിൻ പൈലറ്റും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ തുടർച്ചയായിരുന്നു ഇന്നലത്തെ ചർച്ച.

സച്ചിൻ പൈലറ്റുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം രാഹുൽ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് ഉന്നത നേതൃത്വം അശോക് ഗെഹ്‌ലോട്ടിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്.
വിമത പടയൊരുക്കം അവസാനിപ്പിച്ച്, ഹരിയാനയിൽ ബിജെപിയുടെ അതിഥികളായി കഴിയുന്ന 18 എംഎൽഎമാരുമായി തിരികെ മടങ്ങാൻ കോണ്‍ഗ്രസ് നേതൃത്വം പലതവണ സച്ചിൻ പൈലറ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ നിയമസഭാ സമ്മേളനം ഓഗസ്റ്റ് 14ന് ആരംഭിക്കുകയും അശോക് ഗെഹ്‌ലോട്ട് വിശ്വാസ വോട്ട് തേടാനിരിക്കെയുമാണ് സച്ചിൻ മടങ്ങിവരാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. രാജസ്ഥാനിലെ പാർട്ടി വിഷയം മുഴുവൻ പരിഹരിക്കാൻ ഇടപെടാം എന്ന് ചർച്ചയിൽ രാഹുൽ ഉറപ്പു നൽകിയതായാണ് വിവരം.

വിശ്വാസവോട്ടെടുപ്പിൽ അശോക് ഗെഹ്‌ലോട്ടിന് അനുകൂലമായി വോട്ട് ചെയ്യണമെന്നാണ് സച്ചിൻ പൈലറ്റിനും ഒപ്പമുള്ള എംഎൽഎമാർക്കും കോണ്‍ഗ്രസ് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദേശം.


കോണ്‍ഗ്രസിലേക്കു തിരിച്ചുവരാനുള്ള സച്ചിൻ പൈലറ്റിന്‍റെ നീക്കത്തിനു പിന്നിൽ പ്രധാനമായും മൂന്നും കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കാനുള്ളത്. ഒന്നാമതായി, പൈലറ്റിന്‍റെയും പക്ഷത്തിന്‍റെയും തിരിച്ചുവരവിന്‍റെ കാര്യത്തിൽ കോണ്‍ഗ്രസ് ദേശീയ നേതൃത്വം എന്തു തീരുമാനം എടുത്താലും ഉൾക്കൊള്ളുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഞായറാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമതായി, സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നാരോപിച്ചു പൈലറ്റിനും എംഎൽഎമാർക്കും എതിരേ എടുത്തിരിക്കുന്ന കേസ് രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അവസാനിപ്പിക്കാനിരിക്കുകയാണ്. ഈ കേസിൽ നോട്ടീസ് ലഭിച്ചതോടെയാണ് സച്ചിൻ പൈലറ്റ് 18 എംഎൽഎമാരുമായി രാജസ്ഥാൻ വിട്ടത്.

മൂന്നാമതായി, തിരികെവന്നാൽ വിമത എംഎൽഎമാർക്കെതിരേ പാർട്ടി ഒരു തരത്തിലുള്ള അച്ചടക്ക നടപടികളും എടുക്കില്ലെന്ന് ഹൈക്കമാൻഡ് ഉറപ്പു നൽകിയിട്ടുണ്ട്. പ്രശ്നങ്ങൾ ഒത്തുതീർക്കാൻ പ്രിയങ്ക ഗാന്ധി, അഹമ്മദ് പട്ടേൽ, കെ.സി. വേണുഗോപാൽ എന്നിവരടങ്ങുന്ന എഐസിസി സമിതിയെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ചു.

കുതിരക്കച്ചവടം ഭയന്ന് തന്‍റെ എംഎൽഎമാരുമായി ജയ്സാൽമീരിലേക്ക് മാറിയ അശോക് ഗെഹ്‌ലോട്ട് നിയമസഭ സമ്മേളനത്തിന് തൊട്ടുമുന്പ് മാത്രമേ ജയ്പൂരിൽ തിരിച്ചെത്തൂ.

വിമതൻ ഭൻവർലാൽ ഗെഹ്‌ലോട്ടിനു മുന്നിലെത്തി

സച്ചിൻ പക്ഷത്തുള്ള വിമത എംഎൽഎയും സർക്കാരിനെ വീഴ്ത്താനുള്ള നീക്കങ്ങളിലെ പ്രധാനിയുമായിരുന്ന ഭൻവർ ലാൽ ശർമ ഇന്നലെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി കൂടിക്കാഴ്ച നടത്തി. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതിന്‍റെ പേരിൽ ശർമയെ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.

രാജസ്ഥാൻ സർക്കാർ സുരക്ഷിതമാണെന്നും കാര്യങ്ങൾ ഇന്നത്തോടെ കൂടുതൽ വ്യക്തമാകുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ശർമ പറഞ്ഞു. സർക്കാരിനെ വീഴ്ത്താൻ ഗൂഢാലോചന നടത്തിയതിനു ഭൻവർ ലാലിനെതിരേ കേസെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.