സെപ്റ്റംബർ മുതൽ ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കാൻ പദ്ധതി
സെപ്റ്റംബർ മുതൽ ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കാൻ പദ്ധതി
Wednesday, August 12, 2020 12:26 AM IST
ന്യൂഡൽഹി: അടുത്ത മാസം ഒന്നു മുതൽ നവംബർ 14 വരെയുള്ള കാലത്ത് ഘട്ടംഘട്ടമായി രാജ്യത്തെ സ്കൂളുകൾ തുറക്കാൻ പദ്ധതി. തുടക്കത്തിൽ എല്ലാ സ്കൂളിലും ഷിഫ്റ്റ് അടിസ്ഥാനത്തിൽ വിദ്യാഭ്യാസമായി രിക്കും. ഓരോ സംസ്ഥാനത്തെയും കോവിഡ് വ്യാപനവും മൊത്തം രോഗികളുടെ എണ്ണവും കണ്ടെ യ്മെന്‍റ് സോണുകളും കണക്കിലെടുത്ത് അതാതു സർക്കാരുകളാകും ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.

സ്കൂളുകളും കോളജുകളും തുറക്കുന്നതു സംബന്ധിച്ചു രണ്ടാഴ്ചയ്ക്കകം തീരുമാനം എടുത്തേക്കുമെന്ന് കേന്ദ്ര സർക്കാരിലെ ഉന്നതൻ ദീപികയോടു പറഞ്ഞു. കോവിഡ്-19നെ നേരിടുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അധ്യക്ഷനായി രൂപീകരിച്ച മന്ത്രിതല ഉന്നത സമിതി വീണ്ടും യോഗം ചേർന്നു സ്കൂളുകൾ തുറക്കാനുള്ള പദ്ധതിയുടെ വിശദാംശങ്ങൾ തയാറാക്കി അംഗീകാരം നൽകും. പിന്നീടാകും പ്രധാനമന്ത്രിയുടെ അനുമതിയോടെ പ്രഖ്യാപനം. കേന്ദ്രം പുറത്തിറക്കുന്ന പൊതു മാർഗനിർദേശങ്ങൾക്കനുസരിച്ചു മാത്രമേ സംസ്ഥാന സർക്കാരുകൾക്കു സ്കൂളുകൾ തുറക്കാൻ അനുമതിയുണ്ടാകൂ.

പ്രൈമറി, പ്രീപ്രൈമറി വിഭാഗം കുട്ടികൾക്കു സ്കൂളുകളിലെത്തിയുള്ള പഠനരീതി തത്കാലം പുനഃരാരംഭിക്കില്ല. ചെറിയ കുട്ടികൾക്കു തത്കാലം വീടുകളിലിരുന്നുള്ള ഓണ്‍ലൈൻ വിദ്യാഭ്യാസം തുടരും. ഏതെങ്കിലും സംസ്ഥാനത്തു കോവിഡ് സ്ഥിതി മെച്ചമാണെങ്കിൽ അത്തരം സംസ്ഥാനങ്ങളിൽ മാത്രം ചെറിയ കുട്ടികൾക്കു സ്കൂളിലെത്താൻ അനുമതി നൽകാനും ആലോചനയുണ്ട്. പ്രൈമറി, പ്രീപ്രൈമറി വിദ്യാർഥികളെ സ്കൂളുകളിലേക്കു കൊണ്ടുവരുന്നതിനോട് കേന്ദ്രസർക്കാരിനു യോജിപ്പില്ല.

കോളജുകളും സർവകലാശാലകളും പഴയ രീതിയിൽ തുറക്കുന്നതു സംബന്ധിച്ച് ആലോചനകൾ പലതുണ്ട്. ഒക്ടോബർ ഒന്നിനു മുന്പു കോളജുകൾ തുറക്കാനാകുമോ എന്നതിൽ സർവകലാശാലകളുടെ അഭിപ്രായം തേടിയേക്കും. ഇക്കാര്യത്തിലും മന്ത്രിതല സമിതി വൈകാതെ തീരുമാനമെടുക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഴയ രീതിയിൽ തുറന്നു പ്രവർത്തിക്കുന്നതിനെക്കുറിച്ച് അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാൽ തിങ്കളാഴ്ച പാർലമെന്‍ററി സമിതി യോഗത്തിൽ പറഞ്ഞിരുന്നു. ഓഗസ്റ്റ് 31 വരെ വിദ്യാലയങ്ങൾ തുറക്കേണ്ടതില്ലെന്ന അണ്‍ലോക്ക് മൂന്നിന്‍റെ പ്രഖ്യാപനത്തിൽ ഏതായാലും മാറ്റമില്ല.


സ്വിറ്റ്സർലൻഡ് അടക്കമുള്ള ഏതാനും വിദേശ രാജ്യങ്ങളിൽ സുരക്ഷിതമായി സ്കൂൾ വിദ്യാഭ്യാസം പുനഃരാരംഭിച്ചതു പഠിച്ച് അടുത്ത മാസം മുതൽ ആ മാതൃക ഇന്ത്യയിലും നടപ്പാക്കാനാണു പൊതുവായ നിർദേശം.

നവംബർ 14 വരെ ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കാൻ ആലോചനയിലുള്ള പദ്ധതികൾ

• സെപ്റ്റംബർ ഒന്നു മുതൽ 10, 11, 12 ക്ലാസുകളിലെ പഠനം സ്കൂളുകളിൽ ആരംഭിക്കുക. മറ്റു ക്ലാസുകളിലെ കുട്ടികൾക്കു സെപ്റ്റംബർ 15 വരെ ഓണ്‍ലൈൻ ക്ലാസുകൾ മാത്രം.

• അടുത്ത ഘട്ടമായി സെപ്റ്റംബർ 15 മുതൽ ആറു മുതൽ ഒൻപതു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് അതാതു സ്കൂളുകളിലെത്തി പഠനം നടത്താം.

• ഓരോ ക്ലാസിലെയും ഓരോ ഡിവിഷനും വ്യത്യസ്ത തീയതികളിൽ സ്കൂളിൽ വരാനാകും നിർദേശം. സ്കൂളിലെ സൗകര്യങ്ങൾ കൂടി കണക്കിലെടുത്താകും തീരുമാനം.

• രണ്ടു ഷിഫ്റ്റുകളിലായി കുട്ടികൾക്കു സ്കൂളുകളിലെത്തി പഠനം നടത്താനാണു സൗകര്യമൊരുക്കുക. രാവിലെ എട്ടു മുതൽ 11 വരെ മൂന്നു മണിക്കൂർ ആദ്യ ഷിഫ്റ്റും ഉച്ചയ്ക്കു 12 മുതൽ മൂന്നു മണി വരെ രണ്ടാമത്തെ ഷിഫ്റ്റുമാണ് പൊതുവായി നടപ്പാക്കുക. ഇടയ്ക്കുള്ള ഒരു മണിക്കൂർ സമയം സ്കൂൾ കെട്ടിടവും ക്ലാസ് മുറികളും സാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കണം.

• കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് സ്കൂളും ക്ലാസ് മുറികളും സാനിറ്റൈസ് ചെയ്യണം.

• അധ്യാപകർ, അനധ്യാപകർ, കുട്ടികൾ അടക്കം എല്ലാവർക്കും മാസ്കുകൾ നിർബന്ധമാക്കും. സാമൂഹിക അകലം ഉറപ്പാക്കുകയും വേണം.

• സ്കൂളിലെ പൊതു ഇടങ്ങളിലും ക്ലാസുകളിലും സാനിറ്റൈസറുകളും ശുചിമുറികളിൽ സോപ്പ് അടക്കം പ്രത്യേക സൗകര്യങ്ങളും ഉറപ്പാക്കാനും സ്കൂളുകൾക്കു നിർദേശം നൽകും.

• ആദ്യഘട്ടത്തിൽ സ്കൂൾ അസംബ്ലി ഉണ്ടാകില്ല. ഓരോ ഷിഫ്റ്റിലും നിയന്ത്രണങ്ങളോടുകൂ
ടി ആഴ്ചയിലൊരിക്കൽ അസംബ്ലി നടത്താൻ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ട്.

• സ്കൂളുകളിൽ സ്പോർട്സ്, കലാപരിപാടികൾ തുടങ്ങിയവയുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.



ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.