അതിർത്തിയിൽ വൻ വെല്ലുവിളി
അതിർത്തിയിൽ  വൻ വെല്ലുവിളി
Wednesday, September 16, 2020 12:49 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ പരമാധികാരം ഏറെ ഗൗരവവും പ്രാധാന്യവും ഉള്ളതാണെന്നും നിലവിൽ ഏതു വെല്ലുവിളിയെയും നേരിടാൻ രാജ്യം സുസജ്ജമാണെന്നും ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ ലോക്സഭയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അതിർത്തിയിൽ നിലവിലുള്ള സാഹചര്യം വെല്ലുവിളി നിറഞ്ഞതാണെന്നു പറഞ്ഞ പ്രതിരോധ മന്ത്രി പക്ഷേ, ചൈനീസ് പട്ടാളം യഥാർഥ നിയന്ത്രണ രേഖ കടന്ന് എത്രദൂരം മുന്നോട്ടു വന്നു എന്നു വെളിപ്പെടുത്തിയില്ല.

ഇന്ത്യ-ചൈന അതിർത്തിയിൽ മുന്പുണ്ടായിട്ടുള്ള അതിർത്തി തർക്കങ്ങളേക്കാൾ തികച്ചും ഭിന്നമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ലഡാക്കിൽ ചൈന അനധികൃതമായി 38,000 ചതുരശ്രകിലോമീറ്റർ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. 5,180 ചതുരശ്ര കിലോമീറ്റർ ഭൂമി പാക് അധിനിവേശ കാഷ്മീരിൽനിന്ന് അനധികൃതമായി പാക്കിസ്ഥാനും ചൈനയ്ക്കു കൈമാറിയിട്ടുണ്ട്. 1990 മുതൽ 2003 വരെ യഥാർഥ അതിർത്തി നിയന്ത്രണരേഖ നിർണയിക്കുന്നതിനായി ശ്രമം നടത്തി വരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ചൈന വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മേയ് ആദ്യം ഗൽവാൻ താഴ്‌വരയിൽ പതിവ് പട്രോളിംഗ് നടത്തിയ ഇന്ത്യൻ സൈനികരെ ചൈനീസ് സേന തടഞ്ഞു. തുടർന്നാണ് ഇരുപക്ഷത്തും സേനകൾ മുഖാമുഖം നിൽക്കുന്ന അവസ്ഥയുണ്ടായത്. യഥാർഥ നിയന്ത്രണരേഖ പലതവണ മറികടക്കാൻ ചൈന ശ്രമിച്ചു. കോംഗ്ഖ് ലാ, ഗോഗ്ര, പാങ്ങോംഗ് തടാകത്തിന്‍റെ വടക്കൻ തീരം എന്നിവിടങ്ങളിലാണ് ചൈന കടന്നു കയറാൻ ശ്രമിച്ചതെന്നും ഇതിനെല്ലാം ഇന്ത്യൻ സൈന്യം തടയിട്ടെന്നും മന്ത്രി വ്യക്തമാക്കി.


പരന്പരാഗതവും നടപ്പനുസരിച്ചുള്ളതുമായ അതിർത്തിരേഖ ചൈന അംഗീകരിക്കുന്നില്ല. അതിർത്തി നിർണയിച്ചിട്ടേയില്ലെന്ന മട്ടിലാണു ചൈന പെരുമാറുന്നതെന്നും രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി.

ലോക്സഭയിൽ പ്രതിരോധ മന്ത്രിയോടു ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇറങ്ങിപ്പോയി. ലഡാക്കിലെ യഥാർഥ വിവരങ്ങൾ വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അധീർ രഞ്ജൻ ചൗധരിക്ക് സംസാരിക്കാനുള്ള അവസരം സ്പീക്കർ ഓം ബിർള നിഷേധിച്ചതോടെ കോണ്‍ഗ്രസ് സഭ വിട്ടിറങ്ങിപ്പോകുകയായിരുന്നു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.