ലോക്ക്ഡൗണ്‍ മരണങ്ങളുടെ കണക്കുകളെടുത്തിട്ടില്ലെന്നു കേന്ദ്രം
ലോക്ക്ഡൗണ്‍ മരണങ്ങളുടെ കണക്കുകളെടുത്തിട്ടില്ലെന്നു കേന്ദ്രം
Thursday, September 17, 2020 12:21 AM IST
ന്യൂഡൽഹി: ലോക്ക്ഡൗണ്‍ ദുരിതത്തിനിടെ ഉണ്ടായ മരണങ്ങളുടെയോ തൊഴിൽ നഷ്ടങ്ങളുടെയോ കണക്കുകളെടുത്തിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ പാർലമെന്‍റിൽ. ക്രമസമാധാന പാലനം സംസ്ഥാന വിഷയമാണെന്നും കേന്ദ്ര സർക്കാരിന്‍റെ പക്കൽ ഇത്തരം കണക്കുകളില്ലെന്നും ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി രാജ്യസഭയെ അറിയിച്ചു.

ലോക്ക്ഡൗണ്‍ നടപ്പാക്കിയതിനു ശേഷമുണ്ടായ ദുരിതത്തിൽ കുടിയേറ്റ തൊഴിലാളികൾ മരിച്ചതിന്‍റെയും ജോലി നഷ്ടമായതിന്‍റെയും കണക്കുകളെടുത്തിട്ടില്ലെന്നു ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. ഇതു വലിയ വിവാദത്തിനു തിരികൊളുത്തിയ പശ്ചാത്തലത്തിലാണ് സമാനമായ ചോദ്യം രാജ്യസഭയിലുയർന്നത്. അതേസമയം, ലോക്ക്ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിനു കാരണമായത് വ്യാജവാർത്തകളാണെന്ന വിശദീകരണവുമായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രംഗത്തെത്തി. കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെ ഭവനരഹിതരായ ആളുകൾക്ക് താമസ സൗകര്യം, ഭക്ഷണം, വസ്ത്രം, വൈദ്യസഹായം തുടങ്ങിയവ ലഭ്യമാക്കാനുള്ള നടപടികൾ സർക്കാർ ചെയ്തിരുന്നു. ഇതിനാവശ്യമായ 11,092 കോടി രൂപ കേന്ദ്ര ദുരന്ത നിവാരണ ഫണ്ടിൽ നിന്നു മുൻകൂറായി അനുവദിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.


അതിനിടെ, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷമുണ്ടായ കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിനിടെ 972 മരണങ്ങളുണ്ടായെന്ന പഠന റിപ്പോർട്ടുമായി സ്റ്റാൻഡേർഡ് വർക്കേഴ്സ് ആക‌്ഷൻ നെറ്റ്‌വർക്ക് (സ്വാൻ) എന്ന സംഘടന രംഗത്തെത്തി. ഈ മരണങ്ങളെല്ലാം സർക്കാർ സംവിധാന പ്രകാരം രജിസ്റ്റർ ചെയ്തവയാണെന്നും രേഖകൾ പരിശോധിച്ച് നഷ്ടപരിഹാരങ്ങൾ നൽകണമെന്നും സ്വാൻ വോളന്‍റിയർ അനിന്ദിത അധികാരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.