വിദേശസംഭാവന നിയന്ത്രണ ഭേദഗതി നിയമം പാസായി
വിദേശസംഭാവന നിയന്ത്രണ  ഭേദഗതി നിയമം പാസായി
Tuesday, September 22, 2020 12:34 AM IST
ന്യൂഡൽഹി: വിദേശസംഭാവന നിയന്ത്രണ ഭേദഗതി നിയമം ലോക്സഭയിൽ പാസായി. ഞായറാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ആണ് ബില്ല് അവതരിപ്പിച്ചത്. സന്നദ്ധ സംഘടനകളുടെ രജിസ്ട്രേഷന് ആധാർ നന്പർ നിർബന്ധമാക്കണമെന്നും സർക്കാർ ഉദ്യോഗസ്ഥർ വിദേശത്തു നിന്ന് സംഭാവന സ്വീകരിക്കരുതെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
വിദേശസംഭാവന നിയന്ത്രണ നിയമം സന്നദ്ധ സംഘടനകൾക്ക് എതിരല്ലെന്നാണ് ബില്ലിൻമേൽ നടന്ന ചർച്ചയ്ക്ക് നൽകിയ മറുപടിയിൽ നിത്യാനന്ദ റായ് വ്യക്തമാക്കിയത്. രാജ്യത്തിന്‍റെ ജനാധിപത്യസ്വഭാവത്തെ ബാധിക്കുന്ന തരത്തിൽ വിദേശ സംഭാവന വിനിയോഗിക്കുന്നവർക്ക് എതിരാണ് നിയമമെന്നും മന്ത്രി പറഞ്ഞു.

അതിനിടെ ആധാർ കാർഡ് നന്പർ നിർബന്ധമാക്കിയതിലും മന്ത്രി വിശദീകരണം നൽകി. വിദേശ സംഭാവന സ്വീകരിക്കുന്ന ഒരു സംഘടനയുടെ ഡയറക്ടറോ മാനേജരോ അവരുടെ വിലാസമോ തിരിച്ചറിയൽ വിവരങ്ങളോ മറച്ചു പിടിക്കുന്നത് എന്തിനാണ്. അവർ എന്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. അത് അവരുടെ പ്രവർത്തനങ്ങളിൽ സംശയത്തിന്‍റെ നിഴൽ വീഴ്ത്തുകയേ ഉള്ളൂ. എന്തിനാണ് ആധാറിനെ എതിർക്കുന്നതെന്നുമാണ് മന്ത്രി ചോദിച്ചത്. ആധാർ കാർഡ് തിരിച്ചറിയലിനായി നിർബന്ധമല്ലെന്നു പറഞ്ഞ സുപ്രീംകോടതി അത്ര പ്രാധാന്യമുള്ള കാര്യമാണെങ്കിൽ നിയമത്തിലൂടെ നിർബന്ധമാക്കാം എന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


വിദേശസംഭാവനകൾ സ്വീകരിക്കാൻ മതസ്ഥാപനങ്ങൾക്ക് മുൻപുണ്ടായിരുന്ന അനുമതി തുടരും. ഈ സ്ഥാപനങ്ങൾ ഒരിക്കലും തങ്ങളുടെ പ്രവർത്തനലക്ഷ്യത്തിൽനിന്നു മാറുകയോ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുകയോ ചെയ്യരുതെന്നാണ് ബില്ല് അവതരിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞു.

എഫ്സിആർഎ സർട്ടിഫിക്കറ്റ് സറണ്ടർ ചെയ്യണം എന്നുണ്ടെങ്കിൽ സന്നദ്ധ സംഘടനകൾക്ക് അതിനുള്ള അവസരവും നൽകുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.