യുഎവി കരാറിൽ ഇസ്രയേൽ കന്പനി കോടികളുണ്ടാക്കി
യുഎവി കരാറിൽ ഇസ്രയേൽ കന്പനി കോടികളുണ്ടാക്കി
Friday, September 25, 2020 12:36 AM IST
ന്യൂഡൽഹി: വ്യോമസേനയ്ക്ക് ആളില്ലാ വിമാനം (യുഎവി- അണ്‍മാൻഡ് ഏരിയൽ വെഹിക്കിൾ) വാങ്ങിയതിൽ വൻ ക്രമക്കേടുണ്ടെന്ന് സിഎജി റിപ്പോർട്ട്. ഇന്ത്യൻ വ്യോമസേന യുഎവി എൻജിനുകൾ ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസിൽ (ഐഎഐ) നിന്നാണ് വാങ്ങിയത്. ഈ ഇടപാടിൽ ഇസ്രായേൽ കന്പനി അനധികൃതമായി 3.16 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്നാണ് സിഎജി കണ്ടെത്തൽ.

2010 മാർച്ചിലാണ് ഐഎഐയുമായി അഞ്ച് 914-എഫ് യുഎവി എൻജിനുകൾ വാങ്ങുന്നതിനായികരാറുണ്ടാക്കുന്നത്. ഓരോന്നിനും 87.45 ലക്ഷം രൂപയായിരുന്നു വില. ഡിആർഡിഒയുടെ എയ്റോനോട്ടിക്കൽ ഡെവല്പമെന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് (എഡിഇ) ഇതേ എൻജിൻ 2012 ഏപ്രിലിൽ വാങ്ങിയത് ഓരോന്നിനും 24.30 ലക്ഷം രൂപ നിരക്കിലാണ്. അന്താരാഷ്‌ട്ര വിപണിയിൽ ഒരു എൻജിന്‍റെ ശരാശരി വില 21-25 ലക്ഷം രൂപയായിരുന്നു. അഞ്ച് യുഎവി എൻജിനുകൾക്ക് വിപണി വിലയെക്കാൾ കൂടുതൽ നൽകിയാണ് വാങ്ങിയത്. ഡിആർഡിഒ യൂണിറ്റിന് വാഗ്ദാനം ചെയ്ത വിലയേക്കാളും മൂന്നിരട്ടിയിലധികമാണിത്. ഇതിലൂടെ 3.16 കോടി രൂപ അനധികൃതമായി ഇസ്രായേൽ കന്പനിക്ക് ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. വ്യോമസേനയ്ക്ക് തെറ്റായ ലേബലിൽ നിലവാരമല്ലാത്ത എൻജിനുകൾ വിതരണം ചെയ്തത് നിരവധി അപകടങ്ങൾക്ക് കാരണമായി.


മീഡിയം ലിഫ്റ്റ് എംഐ -17 ഹെലികോപ്റ്ററുകളുടെ നവീകരണം വൈകിയെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. 2002 ൽ നടത്തേണ്ടിയിരുന്ന നവീകരണം 18 വർഷം വൈകിപ്പിച്ചത് വ്യോമസേനയുടെ പ്രവർത്തനമികവിനെ ബാധിച്ചു. ഹെലികോപ്റ്ററുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിൽ പ്രതിരോധ മന്ത്രാലയം ഗുരുതരമായ വീഴ്ച വരുത്തിയെന്നും ഹെലികോപ്റ്ററുകളുടെ നവീകരണ കരാറിൽ ഏർപ്പെടാൻ 18 വർഷത്തെ കാലതാമസമുണ്ടായെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.