തീരദേശ നിയമലംഘനം: നടപടികൾ വിശദീകരിക്കാൻ സുപ്രീംകോടതി നിർദേശം
തീരദേശ നിയമലംഘനം: നടപടികൾ  വിശദീകരിക്കാൻ സുപ്രീംകോടതി നിർദേശം
Tuesday, September 29, 2020 1:07 AM IST
ന്യൂഡൽഹി: കേരളത്തിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങൾക്കെതിരേ എടുത്തിട്ടുള്ള നടപടികൾ വിശദീകരിക്കണമെന്നു സംസ്ഥാന സർക്കാരിനോടു സുപ്രീംകോടതി. തീരദേശ നിയമം ലംഘിച്ച കെട്ടിടങ്ങൾക്കെതിരേ നടപടിയെടുക്കണമെന്ന ഉത്തരവ് പൂർണ അർഥത്തിൽതന്നെ നടപ്പാക്കണമെന്നു നിർദേശിച്ച കോടതി, ഇതു സംബന്ധിച്ച കോടതിയലക്ഷ്യ കേസിൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയെ കക്ഷി േർക്കാനും നിർദേശിച്ചു.

മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നതിനിടെ, തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച കേരളത്തിലെ മുഴുവൻ കെട്ടിടങ്ങളുടെയും പട്ടിക കൈമാറാൻ കോടതി സംസ്ഥാന സർക്കാരിനോടു നിർദേശിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മരടിലെ ഫ്ളാറ്റ് ഉടമകളിൽ ഒരാളായ മേജർ രവി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റീസ് രോഹിൻടണ്‍ നരിമാൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റെ നടപടി.


മേജർ രവിയുടെ ഹർജിയിൽ നാലാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി, അനധികൃത കെട്ടിടങ്ങൾക്കെതിരേ സ്വീകരിക്കാൻ പോകുന്ന നടപടികൾ വിശദമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്ളാറ്റ് ഉടമകൾക്കു പണം നൽകുന്നതിനും മറ്റുമായി ആസ്തി വിൽക്കുന്നതിനുള്ള വിലക്ക് നീക്കണമെന്ന ജയിൻ ബിൽഡേഴ്സിന്‍റെ ആവശ്യം പരിഗണിച്ച കോടതി, ജയിൻ ബിൽഡേഴ്സിന്‍റെ രണ്ട് ആസ്തികളുടെ മൂല്യ നിർണയം നടത്തുന്ന തിന് നഷ്ടപരിഹാരം നിശ്ചയിക്കാൻ നിയോഗിച്ച ജസ്റ്റീസ് ബാലകൃഷ്ണൻ നായർ സമിതിയോടു നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.