ജാതിവ്യവസ്ഥയിൽ വെന്തുനീറി ബൂൽഗഡി
ജാതിവ്യവസ്ഥയിൽ  വെന്തുനീറി ബൂൽഗഡി
Friday, October 2, 2020 1:05 AM IST
ന്യൂഡൽഹി: ""ഇപ്പോൾ പിടിയിലായവർ ഒരുപക്ഷേ നിരപരാധികളായേക്കാം, ഉറപ്പില്ല. ആ പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ വേദന മനസിലാകുന്നുണ്ട്. പക്ഷേ, അവർ ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം അന്വേഷണങ്ങൾ പൂർത്തിയാകാൻ കാത്തിരിക്കുകയാണ് വേണ്ടത്''. പെണ്‍കുട്ടി ക്രൂരമായി കൂട്ട മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ഹത്രാസിലെ ബൂൽഗഡിയിലെ ഗ്രാമമുഖ്യന്‍റെ വാക്കുകളാണിത്.

ഈ നൂറ്റാണ്ടിലും ജാതിവ്യവസ്ഥയുടെ ഉച്ചനീചത്വങ്ങൾ കൊടികുത്തി വാഴുന്ന ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ ബൂൽഗഡി എന്ന ഗ്രാമത്തിൽ ഇനിയെന്തും സംഭവിക്കാം എന്ന ഭീതിയിലാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവും ബന്ധുക്കളും കഴിയുന്നത്. ""ഇതെല്ലാം അടങ്ങുന്പോൾ അവർ വരും, ഞങ്ങളോട് പ്രതികാരം ചെയ്യും. അവർ താക്കൂർമാരാണ്. ഇവിടെ എല്ലാം ജാതിയാണ് തീരുമാനിക്കുന്നത്''- പെണ്‍കുട്ടിയുടെ സഹോദരൻ സഞ്ജീവ് പറഞ്ഞു. ഇപ്പോൾ വേണ്ടത് പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തുകയാണ്. അവരാണ് അവളുടെ മൃതദേഹം ബലംപ്രയോഗിച്ചു കൊണ്ടുപോയി സംസ്കരിച്ചതെന്നും സഹോദരൻ പറഞ്ഞു.

ഗ്രാമത്തിൽ എല്ലാം ജാതിയുടെ അടിസ്ഥാനത്തിലാണു നടക്കുന്നതെന്നു പ്രതികരണം തേടിയ പ്രദേശവാസികളെല്ലാം പറഞ്ഞു. കടയിൽ സാധനങ്ങൾ വാങ്ങാൻ ചെന്നാൽ താഴ്ന്ന ജാതിക്കാർ നിശ്ചിത അകലത്ത് നിൽക്കണം. പെണ്‍കുട്ടി കൊല്ലപ്പെട്ട ഗ്രാമത്തിൽ വാത്മീകി സമുദായത്തിൽ പെട്ട പതിനഞ്ച് കുടുംബങ്ങൾ മാത്രമേയുള്ളൂ. ഉയർന്ന വിഭാഗത്തിൽ പെട്ട താക്കൂർ കുടുംബങ്ങൾ അറുന്നൂറോളം വരും. നൂറോളം ബ്രാഹ്മണ കുടുംബങ്ങളുമുണ്ട്. താഴ്ന്ന വിഭാഗത്തിൽ പെട്ടവർക്കുള്ള ശ്മശാനങ്ങൾ, ക്ഷേത്രം, കിണറുകൾ എല്ലാം വേറെയാണ്. സർക്കാർ സ്കൂളുകളിൽ പോലും ഈ വിവേചനങ്ങളുണ്ട്. റോഡിൽ ഉയർന്ന ജാതിക്കാർ നടന്നുപോകുന്ന വശത്തുകൂടി തങ്ങൾക്ക് നടക്കാൻ അനുവാദമില്ല. താക്കൂർമാരും മറ്റും തങ്ങളുടെ വീടുകളിലേക്ക് മലിനജലം ഒഴുക്കി വിടുന്നത് പതിവാണെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരപത്നി പറയുന്നു.


എന്നാൽ, ഗ്രാമത്തിൽ ഒരു തരത്തിലുള്ള ജാതിവിവേചനവും ഇല്ലെന്നും താൻ എല്ലാവരെയും ഒരേപോലെയാണ് കാണുന്നതെന്നും ഗ്രാമമുഖ്യൻ പറഞ്ഞു. പെണ്‍കുട്ടിയെ മാനഭംഗം ചെയ്തവരെ അന്വേഷണം പൂർത്തിയാകുന്നതുവരെ കുറ്റക്കാരെന്നു കരുതാനാകില്ലെന്നും അയാൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.