കോവിഡ്-19 വ്യാപനം: കേരളത്തിനു വീഴ്ച പറ്റിയെന്നു കേന്ദ്ര ആരോഗ്യമന്ത്രി
കോവിഡ്-19 വ്യാപനം: കേരളത്തിനു വീഴ്ച പറ്റിയെന്നു  കേന്ദ്ര ആരോഗ്യമന്ത്രി
Monday, October 19, 2020 12:48 AM IST
ന്യൂഡൽഹി: കോവിഡ്-19 വ്യാപനം നിയന്ത്രിക്കുന്നതിൽ കേരളത്തിനു വലിയ വീഴ്ച സംഭവിച്ചെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന്‍റെ വിമർശനം. ഓണം ആഘോഷിച്ചപ്പോൾ പിഴവുകൾ വരുത്തിയെന്നും കേരളം ഇപ്പോൾ അതിനു വില കൊടുത്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സൺഡേ സംവാദ് എന്ന പരിപാടിയുടെ മുന്നോടിയായി സമൂഹ മാധ്യമങ്ങളിൽ ഇട്ട കുറിപ്പിലാണു മന്ത്രിയുടെ വിമർശനം.

കോവിഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടിയായാണ് കേന്ദ്ര ആരോഗ്യമന്ത്രി സമൂഹ മാധ്യമങ്ങളിലൂടെ സൺഡേ സംവാദ് നടത്തുന്നത്. ഈയാഴ്ച കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളായിരുന്നു സംവാദത്തിനായി എടുത്ത ഒരു വിഷയം. ആദ്യഘട്ടത്തിൽ മികച്ച രീതിയിൽ കോവിഡ് പ്രതിരോധം നടത്തിയ കേരളത്തിൽ ഓണാഘോഷങ്ങളോടനുബന്ധിച്ച് കൂടുതൽ ഇളവുകൾ നൽകിയതും ജനങ്ങൾക്കു കൂടിച്ചേരാനും സംസ്ഥാനത്തുടനീളം യാത്ര ചെയ്യാനും അനുവദിച്ചതുമാണ് രോഗവ്യാപനം രൂക്ഷമാക്കിയതെന്നും മന്ത്രി പറഞ്ഞു.


രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇതിനു ശേഷം വളരെ കരുതലോടെയാണു സംസ്ഥാനം നീങ്ങിയത്. ഒരു ഇടവേളയ് ക്കുശേഷം കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി. ഒക്ടോബർ ഒന്നുമുതലുള്ള 17 ദിവസങ്ങൾക്കിടെ കേരളത്തിൽ 1.35 ലക്ഷം പുതിയ കേസുകൾ സ്ഥിരീകരിച്ചു. ദിനംപ്രതിയുള്ള രോഗ സ്ഥിരീകരണം ഇരട്ടിയായി.

കേരളം പഴയതിൽനിന്ന് ഏറെ മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പാളിച്ചകൾ വരാനിരിക്കുന്ന ഉത്സവസീസണുകളിൽ ഉണ്ടാകാനിടയുള്ള വീഴ്ചകളിൽ മറ്റു സംസ്ഥാനങ്ങൾക്കു പാഠമാകുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ദീപാവലി, ദസറ ഉത്സവ സീസണുകൾ ആരംഭിക്കുന്നതു മുൻനിർ‌ത്തിയാണ് കേരളത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയത്.

ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.