100 ൽ തൊട്ട് സവാള
100 ൽ തൊട്ട് സവാള
Saturday, October 24, 2020 1:03 AM IST
ന്യൂഡൽഹി: രാജ്യത്ത് സവാളവില കുതിച്ചുയരുന്നു. ഡൽഹി, മുംബൈ തുടങ്ങി മിക്ക നഗരങ്ങളിലും കിലോഗ്രാമിനു നൂറ് രൂപ വരെ വില രേഖപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് വില ഇരട്ടിയിലധികമായി ഉയർന്നത്. മഴക്കെടുതി മൂലം വിള നശിച്ചതാണ് വിലക്കയറ്റത്തിന് ഇടയാക്കിയതെന്നും വരുംദിവസങ്ങളിൽ ഇനിയും വില ഉയർന്നേക്കാമെന്നും വ്യാപാരികൾ പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ സവാള വിപണിയായ മഹാരാഷ്‌ട്രയിലെ ലാസൽഗാവിൽ കഴിഞ്ഞ മാസം ഒരു ക്വിന്‍റലിനു 4,801 രൂപയായിരുന്നു വില. ഇപ്പോൾ 7,050 രൂപയായി. 12,000 മുതൽ 15,000 വരെ ക്വിന്‍റൽ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 4000 ക്വിന്‍റൽ മാത്രമാണ് സ്റ്റോക്കുള്ളത്.


ബംഗളൂരുവിൽ ഒരു ദിവസംകൊണ്ട് 47 രൂപ വില ഉയർന്നപ്പോൾ പുതുച്ചേരിയിൽ 45 രൂപയാണു കൂടിയത്. പാലക്കാട്, എറണാകുളം, തിരുനെൽവേലി, ലുധിയാന എന്നിവിടങ്ങളിലെല്ലാം വില കിലോയ്ക്കു 100 രൂപയ്ക്കു മുകളിലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.