മധ്യപ്രദേശിൽ മിനി നിയമസഭാ തെരഞ്ഞെടുപ്പ്
മധ്യപ്രദേശിൽ മിനി നിയമസഭാ തെരഞ്ഞെടുപ്പ്
Monday, October 26, 2020 12:30 AM IST
മധ്യപ്രദേശിൽ 28 നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിനെ മിനി നിയമസഭാ തെരഞ്ഞെടുപ്പ് എന്നു വിശേഷിപ്പിക്കാം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം മണ്ഡലങ്ങളിലേക്ക് ഒരുമിച്ച് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. സംസ്ഥാനത്തെ 12 ശതമാനം മണ്ഡലങ്ങൾ നവംബർ മൂന്നിനു വിധിയെഴുത്തു നടത്തുന്നു.

ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികളായ ആറു മന്ത്രിമാർ ഉൾപ്പെടെ 22 എംഎൽഎമാർ രാജിവച്ചതോടെയാണ് മാർച്ചിൽ കമൽനാഥ് നേതൃത്വം നല്കിയ കോൺഗ്രസ് സർക്കാർ വീണത്. 22 പേരും ബിജെപിയിൽ ചേർന്നു. മൂന്നു കോണ്‍ഗ്രസ് എംഎൽഎമാർ പിന്നീട് ബിജെപിയിൽ ചേർന്നിരുന്നു. മൂന്ന് എംഎൽഎമാർ അന്തരിച്ചു. അങ്ങനെയാണ് 28 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

ഉപതെരഞ്ഞെടുപ്പ് ജോതിരാദിത്യ സിന്ധ്യ-കമൽനാഥ് പോരാട്ടമായി മാറിക്കഴിഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യയാണ്. കമൽനാഥാണു കോൺഗ്രസിന്‍റെ പ്രചാരണം നയിക്കുന്നത്. കുതിരക്കച്ചവടത്തെത്തുടർന്ന് 25 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത് മധ്യപ്രദേശിന്‍റെ സത്പേരിനു കളങ്കമുണ്ടാക്കിയെന്നു കമൽനാഥ് കുറ്റപ്പെടുത്തുന്നു. സിന്ധ്യയെ വഞ്ചകൻ എന്നാണു മിക്ക തെരഞ്ഞെടുപ്പു റാലികളിലും കോൺഗ്രസ് നേതാക്കൾ വിശേഷിപ്പിക്കുന്നത്.

താനാണ് മധ്യപ്രദേശിലെ ജനവിരുദ്ധ കോൺഗ്രസ് സർക്കാരിന്‍റെ പതനം ഉറപ്പുവരുത്തിയതെന്നു സിന്ധ്യ തിരിച്ചടിക്കുന്നു. മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും അവരുടെ സ്വാധീനമേഖലകളിൽ കോൺഗ്രസിനായി പ്രചാരണത്തിനുണ്ട്. പ്രചാരണം വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും തിരിഞ്ഞിട്ടുണ്ട്. സിന്ധ്യാപക്ഷത്തുള്ള മന്ത്രി ഇമാർതി ദേവിയെ കമൽനാഥ് "സാധനം' എന്നു വിളിച്ചത് ഏറെ ഒച്ചപ്പാടുണ്ടാക്കി.

28 മണ്ഡലങ്ങളിൽ ഭൂരിഭാഗത്തിലും ബിജെപിക്കുതന്നെയാണു മേൽക്കോയ്മയെങ്കിലും അങ്ങനെയങ്ങു വിട്ടുകൊടുക്കാൻ കമൽനാഥും കൂട്ടരും തയാറല്ല. ഏതാനും സീറ്റുകൾ ബിജെപിയിൽനിന്നെത്തിയ സിന്ധ്യവിരോധികൾക്കു നല്കി കോണ്‍ഗ്രസ് മത്സരം കൊഴുപ്പിക്കുകയാണ്.
2018ൽ 28ൽ 27 സീറ്റും കോണ്‍ഗ്രസ് വിജയിച്ചവയാണ്. 107 എംഎൽഎമാരാണു ബിജെപിക്കുള്ളത്. ഒന്പതു സീറ്റുകൂടി വിജയിച്ചാൽ കേവലഭൂരിപക്ഷമാകും. 230 അംഗ സഭയിൽ 116 അംഗങ്ങളുടെ പിന്തുണയാണു ഭൂരിപക്ഷത്തിനു വേണ്ടത്. നിലവിൽ നാലു സ്വതന്ത്രരും രണ്ടു ബിഎസ്പി അംഗങ്ങളും ഒരു സമാജ് വാദി പാർട്ടിക്കാരനും ഏഴു മാസം പ്രായമായ ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സ്വന്തംനിലയിൽ ഭൂരിപക്ഷമുണ്ടാക്കാനാണു ബിജെപിയുടെ ശ്രമം.

മിക്ക മണ്ഡലങ്ങളിലും ബിജെപിയും കോണ്‍ഗ്രസും നേർക്കുനേർ പോരാട്ടമാണ്. ഉത്തർപ്രദേശിനോടു ചേർന്ന ഏതാനും മണ്ഡലങ്ങളിൽ ബിഎസ്പിക്കു സ്വാധീനമുണ്ട്. എങ്കിലും വിജയസാധ്യതയില്ല.

ഗ്വാളിയർ-ചന്പൽ മേഖലയിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വാധീനത്താൽ നേടിയ വൻ വിജയമാണ് 2018ൽ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതെന്നു പറയാം. കമൽനാഥിന്‍റെ സ്വാധീനമേഖലകളിൽ കോൺഗ്രസ് പ്രതീക്ഷിച്ച വിജയം നേടിയില്ല. ചന്പലിലെ 34 മണ്ഡലങ്ങളിൽ 26 എണ്ണം കോണ്‍ഗ്രസാണു നേടിയത്. ബിജെപി ഏഴിലൊതുങ്ങി. മുഖ്യമന്ത്രിസ്ഥാനം നോട്ടമിട്ടിരുന്ന സിന്ധ്യയെ വെട്ടി കമൽനാഥ് മുഖ്യമന്ത്രിയായി. പിന്നീട് കമൽനാഥും ദിഗ്‌വിജയ് സിംഗും ചേർന്ന് സിന്ധ്യയെ പാർട്ടിയിൽ ഒതുക്കി.


2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ ഗുണയിൽ പരാജയപ്പെട്ടതോടെ കോണ്‍ഗ്രസുമായുള്ള സിന്ധ്യയുടെ അകൽച്ച കൂടി. ഒടുവിൽ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിപാളയത്തിലെത്തി. ശിവരാജ് സിംഗ് ചൗഹാൻ വീണ്ടും മുഖ്യമന്ത്രിയായി. തന്‍റെ അനുയായികളെ 12 പേരെ മന്ത്രിമാരാക്കാൻ സിന്ധ്യക്കു കഴിഞ്ഞതു നേട്ടമായി. മുന്തിയ വകുപ്പുകൾ സിന്ധ്യപക്ഷക്കാർ കൊണ്ടുപോയതിൽ ബിജെപിയിൽ മുറുമുറുപ്പുണ്ട്.

സിന്ധ്യക്കൊപ്പം ഏതാണ്ട് മുഴുവൻ നേതാക്കളും പോയതോടെ ഗ്വാളിയർ-ചന്പൽ മേഖലയിൽ കോണ്‍ഗ്രസിനു തലയെടുപ്പുള്ള നേതാക്കളാരുമില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 16 സീറ്റുകൾ ഗ്വാളിയർ-ചന്പൽ മേഖലയിലാണ്. 70 വർഷത്തിനിടെ ഗ്വാളിയർ -ചന്പൽ മേഖലയിൽ കോൺഗ്രസ് നേടിയ വൻ വിജയമാണു 15 വർഷത്തിനുശേഷം കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത്.

ഇരുപതിലേറെ സീറ്റുകൾ വിജയിച്ചാൽ അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണു കോണ്‍ഗ്രസ്. സ്വതന്ത്രരും ബിഎസ്പി, എസ്പി അംഗങ്ങളും ഏതും പക്ഷത്തേക്കും നീങ്ങാം.
ഇരുപതിലേറെ സീറ്റുകൾ വിജയിക്കാനായാൽ സിന്ധ്യക്കു ബിജെപിയിൽ ചുവടുറപ്പിക്കാനും ഗ്വാളിയർ-ചന്പൽ മേഖലയിലെ അനിഷേധ്യനേതാവാകാനും കഴിയും. മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹത്തിന് ഉടൻ കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്നാണു റിപ്പോർട്ട്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറുമാണു മധ്യപ്രദേശ് ബിജെപിയിലെ പ്രബലർ. ഇവർക്കൊപ്പം പിടിച്ചുനിൽക്കണമെങ്കിൽ സിന്ധ്യ ഏറെ പണിപ്പെടേണ്ടി വരും.

മന്ത്രിസ്ഥാനമേറ്റെടുത്ത് ആറു മാസമായിട്ടും നിയമസഭാംഗമാകാത്തതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച മന്ത്രിമാരായ തുളസി സിലാവത്, ഗോവിന്ദ് സിംഗ് രജ്പുത് എന്നിവർ രാജിവച്ചു. ഇവർ ചൗഹാനൊപ്പം മന്ത്രിമാരായവരാണ്. സിലാവതും രജ്പുത്തും അടക്കം 12 സിന്ധ്യ അനുകൂലികൾ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. മന്ത്രിസ്ഥാനം നിലനിർത്തണമെങ്കിൽ ഇവർക്കു ജയം അനിവാര്യമാണ്. 28 സീറ്റുകളിലേക്ക് 355 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.


ഒരു കോൺഗ്രസ് എംഎൽഎകൂടിബിജെപിയിൽ

മധ്യപ്രദേശിൽ കോൺഗ്രസ് എംഎൽഎ രാഹുൽ ലോധി ഇന്നലെ നിയമസഭാംഗത്വം രാജിവച്ച് ബിജെപിയിൽ ചേർന്നു. മാർച്ചിനുശേഷം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന കോൺഗ്രസ് എംഎൽഎമാർ 26 ആയി.ദമോഹ് മണ്ഡലത്തെയാണു ലോധി പ്രതിനിധീകരിക്കുന്നത്. ഒരു എംഎൽഎകൂടി കോൺഗ്രസ് വിടുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. കോൺഗ്രസിന്‍റെ അംഗബലം 87 ആയി ചുരുങ്ങി.

ബിജോ മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.