ഹത്രാസ്: അന്വേഷണ മേൽനോട്ടം അലാഹാബാദ് ഹൈക്കോടതിക്ക്
ഹത്രാസ്: അന്വേഷണ മേൽനോട്ടം അലാഹാബാദ് ഹൈക്കോടതിക്ക്
Wednesday, October 28, 2020 1:16 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശ് ഹത്രാസിൽ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിലെ കേസിന്‍റെ അന്വേഷണ മേൽനോട്ടം അലാ ഹാബാദ് ഹൈക്കോടതിക്ക്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും ഹൈക്കോടതി നിരീക്ഷിക്കുമെന്ന് അറിയിച്ച സുപ്രീംകോടതി, സിബിഐ അന്വേഷണ വിവരങ്ങൾ ഹൈക്കോടതിക്കു കൈമാറണമെന്നു നിർദേശിച്ചു.

അതേസമയം, കേസിന്‍റെ വിചാരണ ഉത്തർപ്രദേശിനു പുറത്തേക്കു മാറ്റണമെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ആവശ്യം തത്കാലത്തേക്കു മാറ്റിവയ്ക്കുകയാണെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്, സിബിഐ അന്വേഷണം പൂർത്തിയാകുന്നതിന്‍റെ മുറയ്ക്ക് അക്കാര്യം പരിഗണിക്കാമെന്നും അറിയിച്ചു.
സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നായിരുന്നു പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ആവശ്യം.
എന്നാൽ, അലാഹാബാദ് ഹൈക്കോടതി ഈ വിഷയം പരിഗണിക്കുന്നതിനാൽ ഹൈക്കോടതിതന്നെ അന്വേഷണത്തിന്‍റെ മേൽനോട്ടം വഹിക്കട്ടെയെന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റീസ് അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണകാര്യത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാമെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യമാണ് കോടതി ഉത്തരവിട്ടത്.


പെണ്‍കുട്ടിയുടെയും കുടുംബത്തിന്‍റെയും വിവരങ്ങൾ അലഹാബാദ് ഹൈക്കോടതി പുറത്തുവിട്ടതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

ഇതു പരിഗണിച്ച പരമോന്നത കോടതി, പെണ്‍കുട്ടിയുടെയും കുടുംബത്തിന്‍റെയും വിവരങ്ങൾ വ്യക്തമാക്കുന്ന കാര്യങ്ങൾ നീക്കം ചെയ്യണമെന്ന് അലാഹാബാദ് ഹൈക്കോടതിക്കു നിർദേശം നൽകി.

പെണ്‍കുട്ടിക്കു നീതി ലഭിക്കാത്ത വിധത്തിലുള്ള നടപടികളാണ് ഉത്തർപ്രദേശ് സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായതെന്നു കുടുംബത്തിനു വേണ്ടി ഹാജരായ സീമ കുശ്വാഹ വാദിച്ചു.

യുപിയിൽ നിന്നു നീതിയുക്തമായ വിചാരണ ഉണ്ടാകുമെന്നു പ്രതീക്ഷയില്ലെന്നു മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കുടുംബത്തിനു തൃപ്തികരമായ രീതിയിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കുടുംബത്തിന്‍റെ സുരക്ഷിതത്വം സിആർപിഎഫിനു കൈമാറണമെന്നും അവർ ആവശ്യപ്പെട്ടു.

സംരക്ഷണം സിആർപിഎഫിനു കൈമാറുന്നതിനോട് എതിർപ്പില്ലെന്നു യുപി ഡിജിപിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയും അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.