ബംഗാളിൽ രാഷ്‌ട്രീയചിത്രം മാറുന്നു; കോൺഗ്രസ് കൈ പിടിക്കാൻ സിപിഎം
ബംഗാളിൽ രാഷ്‌ട്രീയചിത്രം മാറുന്നു; കോൺഗ്രസ് കൈ  പിടിക്കാൻ സിപിഎം
Wednesday, October 28, 2020 1:16 AM IST
ന്യൂഡൽഹി: പശ്ചിമബംഗാളിൽ കോണ്‍ഗ്രസിന്‍റെ കൈ പിടിക്കുന്ന കാര്യത്തിൽ സിപിഎമ്മിൽ യോജിപ്പ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പശ്ചിമ ബംഗാളിലും ആസാമിലും സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിലേർപ്പെടും. ബിജെപിക്കെതിരേ പോരാടാൻ ഏതു സംസ്ഥാനത്തും സാധ്യമായ കക്ഷികളുമായി സഖ്യത്തിൽ ഏർപ്പെടാമെന്നാണു സിപിഎം പോളിറ്റ് ബ്യൂറോയുടെ നിലപാട്.

ബംഗാളിൽ ഉൾപ്പെടെ കോണ്‍ഗ്രസുമായി നേരിട്ടു സഖ്യം ഉണ്ടാക്കുന്ന കാര്യത്തിൽ വരുന്ന 30, 31 തീയതികളിൽ ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് അന്തിമതീരുമാനം എടുക്കേണ്ടത്. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ വേണ്ടെന്ന സിപിഎമ്മിന്‍റെ ഇതുവരെയുള്ള രാഷ്‌ട്രീയ അടവു നയത്തിനാണ് ഇതോടെ മാറ്റം വരുന്നത്.

ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെ കണ്ണടച്ച് എതിർത്തിരുന്ന കേരള ഘടകം നിലപാടു മാറ്റിയതോടെയാണ് പാർട്ടിക്കുള്ളിലെ ദീർഘകാലത്തെ തർക്കവിഷയത്തിൽ പരിഹാരമാകുന്നത്. ഒന്നിച്ചു മത്സരിക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് ഞായറാഴ്ച ചേർന്ന പിബി യോഗത്തിൽ കേരളത്തിൽനിന്നുള്ള നേതാക്കളും നിലപാടെടുത്തു. ദേശീയ രാഷ്‌ട്രീയ സാഹചര്യം മാറിയെന്നു വിലയിരുത്തിയാണ് ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിനെയും ബിജെപിയെയും നേരിടാൻ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു ധാരണയ്ക്ക് സിപിഎം പോളിറ്റ് ബ്യൂറോ പച്ചക്കൊടി വീശിയത്.

കോണ്‍ഗ്രസുമായി സഖ്യത്തിലെത്താൻ സിപിഎം തീരുമാനിച്ചാൽ സ്വാഗതം ചെയ്യുന്നുവെന്നു ബംഗാൾ കോണ്‍ഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി പറഞ്ഞു. 2016ൽ, പ്രതിച്ഛായ തകരും എന്നു ഭയന്നാണ് സിപിഎം കോണ്‍ഗ്രസുമായി സഖ്യത്തിനു തയാറാകാതിരുന്നത്. അതേസമയം ഇരു പാർട്ടികളും അന്ന് സീറ്റ്ധാരണ ഉണ്ടാക്കിയിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- സിപിഎം സഖ്യമുണ്ടായില്ല.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ചു മത്സരിക്കുന്നത് നേട്ടമുണ്ടാക്കുമെന്നാണ് ഇരുപാർട്ടികളുടെയും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നതെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു. സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അധീർ രഞ്ജൻ പറഞ്ഞു.


പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് സഹകരണത്തെ സിപിഎം കേന്ദ്ര കമ്മിറ്റി നേരത്തെ തള്ളിയിരുന്നു. 2016ൽ സിപിഎം ബംഗാൾ ഘടകം കോണ്‍ഗ്രസ് സഖ്യത്തിന്‍റെ വിഷയം ഉന്നയിച്ചപ്പോൾ അന്നു ശക്തമായ എതിർപ്പാണ് കേരള ഘടകം ഉയർത്തിയത്. അതുകൊണ്ടുതന്നെ കേന്ദ്ര കമ്മിറ്റിയും അക്കാര്യം തള്ളിക്കളഞ്ഞിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാൾ ഘടകത്തിന്‍റെ ആവശ്യത്തെ അനുകൂലിച്ചപ്പോൾ പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവർ എതിർത്തു. 2016 ൽ ബംഗാളിൽ കോണ്‍ഗ്രസിന് 44ഉം ഇടതുമുന്നണിക്ക് 32ഉം സീറ്റുകളുമാണ് ലഭിച്ചത്.

ബിഹാറിൽ സിപിഎം തെരഞ്ഞെടുപ്പിനെ നേരിടുന്നത് ആർജെഡി മുന്നണിക്കൊപ്പമാണ്. തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിക്കൊപ്പമാണ് പാർട്ടി നിൽക്കുന്നത്. രണ്ടിടത്തും സിപിഎം ചേർന്നു നിൽക്കുന്ന സഖ്യങ്ങളിൽ കോണ്‍ഗ്രസുമുണ്ട്.

സിബിഐ: കേരള സർക്കാരിനു തീരുമാനമെടുക്കാമെന്നു സിപിഎം

ന്യൂഡൽഹി: സിബിഐയുടെ പ്രവർത്തനത്തിനുള്ള പൊതു അനുമതി റദ്ദാക്കുന്നതിൽ കേരള സർക്കാരിന് നിയമവശങ്ങൾ പരിശോധിച്ചു തീരുമാനമെടുക്കാമെന്നു സിപിഎം കേന്ദ്ര നേതൃത്വം.

സംസ്ഥാന നേതാക്കളുടെയും എൽഡിഎഫിന്‍റെയും ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ നേരത്തേ പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. കേന്ദ്ര ഏജൻസികളെ സർക്കാരുകൾ രാഷ്‌ട്രീയ ആവശ്യത്തിനായി ദുരുപയോഗം ചെയ്യുന്നതായി പാർട്ടി നേരത്തെ വിലയിരുത്തിയിട്ടുണ്ടെന്നും കേന്ദ്ര നേതൃത്വം കൂട്ടിച്ചേർത്തു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.