രാഷ്‌ട്രീയപ്രവേശനം വേണ്ടെന്ന തീരുമാനത്തിൽ രജനീകാന്ത്
രാഷ്‌ട്രീയപ്രവേശനം വേണ്ടെന്ന തീരുമാനത്തിൽ രജനീകാന്ത്
Friday, October 30, 2020 1:06 AM IST
ചെന്നൈ: രാഷ്‌ട്രീയത്തിൽ സജീവമാകാനുള്ള തീരുമാനം തെന്നിന്ത്യൻ സൂപ്പർതാരം രജനീകാന്ത് ഉപേക്ഷിക്കുന്നതായി സൂചന. നാലുവർഷം മുന്പു വൃക്ക മാറ്റിവച്ചതിനെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളും കോവിഡുമാണു തീരുമാനത്തിനു പിന്നിൽ.

രാഷ്‌ട്രീയപ്രവേശനം വേണ്ടെന്നു ഡോക്ടർമാർ ഉപദേശിച്ചുവെന്നും രജനീകാന്ത് ട്വിറ്ററിൽ പറഞ്ഞു. രാഷ്‌ട്രീയപ്രവേശനത്തെക്കുറിച്ച് അനുയോജ്യമായ സമയത്തു പ്രഖ്യാപനമുണ്ടാകും. ആരാധകരുമായി ആലോചിച്ചശേഷമായിരിക്കും ഇതെന്നും ട്വിറ്ററിൽ പറയുന്നു.

രാഷ്‌ട്രീയ പ്രവേശനത്തിൽനിന്നു പിന്മാറുന്നുവെന്നു കാണിച്ച് രജനിയുടേതെന്ന പേരിൽ ഒരു കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണു വിശദീകരണം. “ കത്തെഴുതിയതു ഞാനല്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ എന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ഡോക്ടർമാരുടെ ഉപദേശത്തെക്കുറിച്ചും കത്തിൽ പറയുന്നത് സത്യമാണ്” -ട്വീറ്റിൽ വിശദീകരിക്കുന്നു.


അടുത്തമാസം ആദ്യം രാഷ്‌ട്രീയപാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രചാരണങ്ങൾക്കിടെയാണു നിലപാടുമാറ്റം. 2016 ലാണു സൂപ്പർതാരത്തിന്‍റെ വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയത്. കോവിഡ് ഭീതികൂടി ആയതോടെ ആരോഗ്യം സംബന്ധിച്ച ആശങ്ക വർധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.